മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങു തുറന്നു – ടോവിനോ തോമസ്

സിനിമയിൽ മുൻനിര താരമായി മുന്നേറുകയാണ് ടോവിനോ തോമസ്. അന്നും ഇന്നും ടോവിനോ കുടുംബത്തെ നെഞ്ചോട് ചേർത്ത് നിര്ത്തുന്നു. പത്തുവര്ഷങ്ങള് പ്രണയിച്ച് നടന്നതിന് ശേഷമാണ് ടോവിനോ , ലിഡിയക്ക് മിന്നു ചാർത്തിയത്. ആ കഥ പങ്കു വയ്ക്കുകയാണ് താരം.

മലയാളം അക്ഷരമാല എഴുതിത്തുടങ്ങിയാണ് തങ്ങള്‍ അടുക്കുന്നതെന്ന് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റില്‍ വെളിപ്പെടുത്തുന്നു.

ഭാര്യ ലിഡിയയെ എങ്ങനെ കണ്ടുമുട്ടിയെന്നും പരിചയപ്പെട്ടുവെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ടൊവിനോയുടെ പ്രണയത്തിന്റെ ഓര്‍മ്മക്കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. ലിഡിയക്ക് ആദ്യമായി നല്‍കിയ സമ്മാനത്തെക്കുറിച്ചും ടൊവിനോ തുറന്നു പറഞ്ഞിട്ടുണ്ട്.

ഏറെ നാള്‍ പിറകെ നടന്നാണ് തനിക്ക് പോസിറ്റീവ് ആയ മറുപടി ലഭിച്ചത്. കത്തെഴുതി പ്രണയിച്ച കാലം. ലിഡിയക്കായി ആദ്യത്തെ പ്രണയ സമ്മാനം പതിനഞ്ച് രൂപയുടെ ബ്രേസ്‌ലെറ്റ് ആയിരുന്നെന്നും ടൊവിനോ പറയുന്നു. സകല കാമുകന്മാരെ പോലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കിയാ കൊടുത്താലെ അവള്‍ക്ക് സമാധാനമാകൂ എന്നും ടൊവിനോ ഒരു കാരിക്കേച്ചറിനൊപ്പം എഴുതിയ കുറിപ്പില്‍ കുറിച്ചു

ടൊവിനോയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

2004 ലാണ് കഥയുടെ തുടക്കം പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചര്‍ വന്ന് അക്ഷരമാല കാണാതെ എഴുതാന്‍ പറയുന്നു …. പ്ലിങ് ‘ക ഖ ഗ ഘ ങ ‘ വരെ ഒകെ പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ് . തൊട്ട് മുന്നിലിരിക്കുന്ന പെണ്‍കൊച്ച് ശsപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ . അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടര്‍ന്നു….. മുട്ടി മുട്ടി ഒരു പരുവമായപ്പോള്‍ അവള്‍ ആ വാതിലങ്ങ് തുറന്നു… കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും . കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകള്‍ . സകല കാമുകന്മാരെ പോ ലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ…. പ്രണയം വീട്ടിലെറിഞ്ഞു 2014 ഒക്ടോബര്‍ 25 നു ഞാനവളെ മിന്നു കെട്ടി … എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉര്‍വ്വശി ചേച്ചിയുടെ കഥാപാത്രമാകാന്‍ അവള്‍ നോക്കീട്ടില്ല ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു…. ഞങ്ങള്‍ക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത്.

tovino thomas about wife

Sruthi S :