ഭാര്യ സ്ത്രീധന പീഡനത്തിന് കേസ് കൊടുത്തു; അമ്പതാം വയസില്‍ രണ്ടാം വിവാഹത്തിനൊരുങ്ങി നടന്‍ പ്രശാന്ത്; തുറന്ന് പറഞ്ഞ് പിതാവ് ത്യാഗരാജന്‍

വളരെക്കാലം മുമ്പ് തന്നെ, അതായത് വിജയ്ക്കും അജിത്തിനും മുമ്പ് തമിഴ് സിനിമയില്‍ താരപദവി ലഭിച്ച നടനാണ് പ്രശാന്ത്. ഷങ്കര്‍ ചിത്രം ‘ജീന്‍സി’ലെ താരത്തിന്റെ പ്രകടനം പ്രശാന്തിനെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന പ്രശാന്ത് ചിത്രങ്ങളിലൊന്നാണിത്. എന്നാല്‍ പിന്നീട് താരത്തിന്റെ സിനിമകള്‍ പരാജയമായതോടെ പ്രശാന്ത് സിനിമയില്‍ നിന്നും കുറച്ച് നാള്‍ വിട്ടു നില്‍ക്കുകയായിരുന്നു.

അച്ഛന്റെ നിഴലില്‍ നിന്ന് ആദ്യം ലഭിച്ച വിജയങ്ങളും അവസരങ്ങളും മുതലാക്കാന്‍ സാധിക്കാതെ പ്രശാന്തിന്റെ കരിയര്‍ മെല്ലെ മെല്ലെ ഇല്ലാതാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒപ്പം വിജയ്, അജിത്ത്, സൂര്യ, വിക്രം തുടങ്ങിയവരെല്ലാം തമിഴിലെ വിലയേറിയ താരങ്ങളായി മാറി. സംവിധായകനും നടനുമായ ത്യാഗരാജിന്റെ മകനാണ് പ്രശാന്ത്.

ഇപ്പോള്‍ 50 വയസിലേക്ക് എത്തിയിരിക്കുകയാണ് പ്രശാന്ത്. ഒരു തിരിച്ചുവരവ് ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം. ഹിന്ദി സിനിമ അന്ധാധുനിന്റെ തമിഴ് റീമേക്കാണ് പ്രശാന്തിന്റെ പുതിയ സിനിമ. നടി സിമ്രാനും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത് പ്രശാന്തിന്റെ പിതാവ് ത്യാഗരാജനാണ്. ത്യാഗരാജന്‍ തന്നെയാണ് നിര്‍മ്മാണവും.

ഇപ്പോഴിതാ പിതാവ് ത്യാഗരാജന്‍ പ്രശാന്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 2005ല്‍ പ്രശാന്തിന് വിവാഹം കഴിച്ചിരുന്നു. വീട്ടുകാര്‍ കണ്ടുപിടിച്ച ഗൃഹലക്ഷ്മി എന്ന യുവതിയെയാണ് പ്രശാന്ത് വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഗൃഹലക്ഷ്മി പ്രശാന്തിനെതിരെ സ്ത്രീധന പീഡന കേസും നല്‍കി. അന്നുണ്ടായ വിവാദങ്ങള്‍ ശരിക്കും പ്രശാന്തിനെ തകര്‍ത്തു.

തന്റെ മകന്‍ അന്ന് പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നം ഉണ്ടാകുമായിരുന്നില്ലെന്നാണ് ത്യാഗരാജന്‍ ഇപ്പോള്‍ പറയുന്നത്. പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം അവന്റെ ജീവിതവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കും. മകന്റെ ജീവിതത്തില്‍ വീണ്ടും ഒരു വിവാഹത്തെക്കുറിച്ചുള്ള സൂചനകളും ത്യാഗരാജന്‍ നല്‍കി.

Vijayasree Vijayasree :