മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്.
കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തിയേറ്ററുകളിലെത്തിയിരുന്നത്. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് മികച്ച പ്രതിരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും വരുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഈ ചിത്രത്തെ പിന്തുണച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. സിനിമയെ പുകഴ്തത്തിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സിപിഎം അതിജീവിതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുമ്പോൾ എംഎ ബേബി നടത്തിയ പ്രതികരണം തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷക കൂടിയായ ടിബി മിനി.
‘സിപിഎം ജനറൽ സെക്രട്ടറി ചെയ്തത് അതീവ ഗുരുതര തെറ്റാണ്. പ്രത്യേകിച്ച് കേസിൽ വിധി വരാനിരിക്കുന്ന കൂടി സാഹചര്യത്തിൽ ജഡ്ജിയെ പോലും സ്വാധീനിക്കാൻ കഴിയുന്ന പ്രസ്താവനയാണിത്. കേരളത്തിലെ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വവും പിണറായി വിജയനും ഈ കേസിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പരസ്യമായും അതിജീവിതയോട് നേരിട്ടും പറഞ്ഞിട്ടുണ്ട്.
ഈ കേസിൽ രാഷ്ട്രീയ നേതൃത്വത്തെ ആദ്യമൊക്കെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതാണ്. പിണറായി വിജയനെയൊക്കെ സ്വാധീനിക്കാൻ കഴിയാത്ത സാഹചര്യമാണ്. ആ സമയത്താണ് പ്രിൻസ് ആന്റ് ദി ഫാമിലി എന്ന സിനിമ വരുന്നത്. ദിലീപിനെ വെള്ളപൂശാൻ വേണ്ടിയാണ് ആ സിനിമ വന്നത്. ആ സിനിമയുടെ കണ്ടന്റ് നമ്മുക്ക് പ്രശ്നമല്ല.
എത്ര നല്ല സിനിമ ആണെങ്കിലും കേരളത്തിലെ ആളുകൾ അത് കാണില്ലെന്ന് രാഷ്ട്രീയ നിലപാട് എടുത്തിരിക്കുന്ന സമയത്താണ്, റേപ്പിന് ക്വട്ടേഷൻ കൊടുത്ത ആളുടെ സിനിമ കാണില്ലെന്നത് മലയാളികളുടെ തീരുമാനമാണ്. അതിനിടയിലാണ് സിപിഎം ജനറൽ സെക്രട്ടറിയെ പിആർ വർക്കിലൂടെ സ്വാധീനിക്കാൻ ശ്രമിച്ചതാണ് ആ കണ്ടത്. അദ്ദേഹം അതിന് കീഴ്പ്പെടാൻ പാടില്ലായിരുന്നു.
പല കേസുകളിലും കുറ്റവാളികൾ രക്ഷപ്പെട്ട സാഹചര്യം ഉണ്ട്. കോടതിയെ സംബന്ധിച്ച് ചെറിയ സംശയങ്ങൾ ഉണ്ടായാലും നിയപരമായി അയാൾ രക്ഷപ്പെട്ടേക്കാം. അതേസമയം പൾസർ സുനി റിപ്പോർട്ടർ ചാനലിനോട് വെളിപ്പെടുത്തിയത് ദിലീപ് ക്വട്ടേഷൻ തന്ന കേസ് ആണിതെന്നാണ്. ആ വെളിപ്പെടുത്തൽ അസാധാരണമാണ്. ഇതിൽ നിന്നും ദിലീപിനെ വെളിപ്പിച്ചെടുക്കാൻ ചിലരും ചില ഓൺലൈൻ മാധ്യമങ്ങളും ശ്രമിക്കുകയാണ്.
ദിലീപിനെതിരെ സംസാരിക്കുന്ന ആളാണ് ലിബർട്ടി ബഷീർ. അദ്ദേഹം പ്രിൻസ് ആന്റ് ഫാമിലിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ച കാര്യവും പ്രൊപ്പഗേറ്റ് ചെയ്യുകയാണ്. രാത്രിയൊക്കെ 20 ഓളം പേർ വന്ന് ടിക്കറ്റ് വാങ്ങി കൊണ്ടുപോകുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഫാൻസുകാർക്ക് അതൊക്കെ ചെയ്യാമല്ലോ, ആ സംഭവം അദ്ദേഹം പറഞ്ഞതൊക്കെയാണ് പ്രചരിപ്പിക്കുന്നത്.
ദിലീപിനോട് എനിക്ക് വ്യക്തി വൈരാഗ്യം ഇല്ല. പക്ഷെ ഇനിയും ഒരു പെൺകുട്ടിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടാകാൻ പാടില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ഈ കേസിൽ ഉറച്ച് നിന്ന് സംസാരിക്കുന്നത്.ജോലിക്ക് വേണ്ടി ഇറങ്ങുന്ന പെൺകുട്ടികൾ ക്വട്ടേഷൻ റേപ്പിന് ഇരയാകുന്നുവെന്നത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണ്. അതൊരു ക്രിമിനലിസിന്റ് ഭാഗമാണ്.
ദിലീപിനെ രക്ഷപ്പെടുത്താൻ വലിയ നേതൃത്വത്തിന്റെ ഇടപെടൽ പല തരത്തിലും നടന്നിട്ടുണ്ട്. അപ്പോഴൊക്കെ നീതിക്ക് വേണ്ടി പ്രകൃതി കൂടെ നിൽക്കുകയും ഈ കേസിൽ തുടരന്വേഷണം നടക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ നിൽക്കുന്നൊരു കേസിൽ യാതൊന്നും ആലോചിക്കാതെ സിപിഎം അഖിലേന്ത്യ സെക്രട്ടറി ഇങ്ങനെ പറയാൻ പാടുണ്ടോ? അദ്ദേഹത്തിന്റെ വിശദീകരണത്തിലും പ്രശ്നമുണ്ട്, ഒരിടത്ത് പോലും അദ്ദേഹം അതിജീവിതയ്ക്കൊപ്പമാണെന്ന് പറഞ്ഞിട്ടില്ല.
ഈ വിഷയത്തിൽ അതിജീവിതയ്ക്ക് ഒപ്പം കേരളം നിൽക്കുകയാണ്. അവർ അതീജീവിതയ്ക്ക് നീതി കിട്ടമമെന്ന് ആഗ്രഹിക്കുകയാണ്. അപ്പോഴാണ് ബേബി പിആർ വർക്കുകൾക്ക് കീഴ്പ്പെട്ടത്. അദ്ദേഹത്തിന്റെ വിശദീകരണത്തിൽ ഒരു സത്യസന്ധത പേലും ഇല്ല. യഥാർത്ഥത്തിൽ മാപ്പ് പറയേണ്ടത് അതിജീവിതയോടായിരുന്നുവെന്നും ടിബി മിനി പറയുന്നു.
പ്രിൻസ് ആന്റ് ഫാമിലി എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് എന്നും സാമൂഹികമായി പ്രസക്തമായ സന്ദേശം ഈ സിനിമയിൽ നിന്നും കാണികളുടെ മനസിലേക്ക് എത്തും എന്നും ബേബി അവകാശപ്പെട്ടു. ‘സാധാരണ ഇറങ്ങുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി കുടുംബ സമേതം കാണാനാകുന്ന സിനിമയാണ് പ്രിൻസ് ആന്റഡ് ഫാമിലി.
വിലപ്പെട്ട ആശയം ഈ സിനിമ നൽകുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് പിന്നാലെ ഓടുന്ന തെറ്റായ പ്രവണത സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ബോധപൂർവവും ചിലത് അറിയാതെയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്,’ അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുത അറിഞ്ഞതിന് ശേഷമാണ് എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടത്.
അല്ലാത്തപക്ഷം അത് പലരുടെയും ജീവനെ തന്നെ ബാധിക്കുന്ന പ്രശ്നമാണ് എന്ന സന്ദേശമാണ് ഈ സിനിമ തന്നെ നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കണ്ട് ആസ്വദിക്കാനാകുന്ന കഥയിലൂടെ പറഞ്ഞ സംവിധായകൻ ബിന്റോയ്ക്കും അണിയറ പ്രവത്തകർക്കും ആശംസ നേരുന്നു എന്നുമാണ് എംഎ ബേബി പറഞ്ഞിരുന്നത്.
പിന്നാലെ വലിയ വിമർശനമാണ് ഉയർന്ന് വന്നിരുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ സിനിമയെ പ്രകീർത്തിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം ദേശീയ സെക്രട്ടറി നൽകുന്നത് എന്നാണ് പലരും ചോദിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി വേടന് പരസ്യമായ പിന്തുണ നൽകുമ്പോഴാണ് ബേബി ദിലീപ് ചിത്രത്തെ പുകഴ്ത്തുന്നത് എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
ഒരു വശത്ത് കേരള സർക്കാർ തങ്ങൾ അതിജീവിതയ്‌ക്കൊപ്പമാണ് എന്ന വ്യക്തമാക്കുമ്പോൾ മറുവശത്ത് ആ സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ അമരക്കാരൻ ലൈംഗികാതിക്രമം നടത്തിച്ച സംഘത്തലവന് മൂല്യസന്ദേശ പ്രചാരകന്റെ സാക്ഷ്യം പത്രം നൽകുകയാണ് എന്ന് എഴുത്തുകാരൻ പ്രമോദ് പുഴങ്കര ഫേസ്ബുക്കിൽ കുറിച്ചു.
അതിജീവിതയ്ക്ക് കേരളം നൽകിയ പിന്തുണയുടെ ഫലമായാണ് ദിലീപിന്റെ സിനിമകളും വളിപ്പുകളും വിജയിക്കാതെ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷൻ റേപ്പ് കേസിൽ വിചാരണ നേരിടുന്ന പ്രതിയുടെ സിനിമ കാണണം എന്ന ആഹ്വാനം എംഎ ബേബി പിൻവലിക്കണം എന്ന് മാധ്യമപ്രവർത്തക കെകെ ഷാഹിനയും ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ സമുന്നത നേതാവ് ഈ പ്രതിയുടെ പിആറിന് നിന്ന് കൊടുക്കുന്ന കാഴ്ച ലജ്ജാവഹമാണ് എന്നും അവർ കൂട്ടിച്ചേർത്തു.
ലീപ് എത്ര തന്നു?’, ‘അതിലെ നായകനും സാമൂഹിക പ്രതിബദ്ധത ഉള്ള ആളാണോ സഖാവേ’, ‘നില മറന്ന് സംസാരിക്കരുത്, പ്രത്യേകിച്ച് ഒരു പീഡനക്കേസിൽ വിധി വരാനിരിക്കുന്ന പ്രതിക്ക് വേണ്ടി’, ‘ ഈ അഭിപ്രായം ആർക്ക് ഗുണം ചെയ്യാൻ വേണ്ടിയാണ്’ എന്നെല്ലാമാണ് പലരും എംഎ ബേബിയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളായി വന്നിരുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ബന്ധപ്പെട്ട് ദിലീപിനെതിരെ ശക്തമായി നിലകൊണ്ടവരിൽ ഒരാളാണ് നിർമ്മാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ. ചാനൽ ചർച്ചകളിലടക്കം നിരന്തരം ലിബർട്ടി ബഷീർ ദിലീപിനെതിരെ തുറന്നടിച്ചിരുന്നു. ഈ വേളയിലാണ് ലിബർട്ടി ബഷീർ ദിലീപ് ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നത്.
ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനാണ് ലിബർട്ടി ബഷീറിന്റെ ആശംസാ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. 2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്. കുറേക്കാലത്തിന് ശേഷം തുടരും എന്ന പടത്തിനാണ് പതിനഞ്ചും ഇരുപതും ഒക്കെ ടിക്കറ്റുകൾ ഒരുമിച്ച് വിറ്റ് പോകുന്നത് കാണുന്നത്.
അതേ പോലെ തന്നെ കഴിഞ്ഞ നാലഞ്ച് ദിവസമായി പതിനഞ്ചും ഇരുപതും ടിക്കറ്റുകൾ കൂട്ടത്തോടെ ഫാമിലികളിൽ നിന്നാണ് വിളിച്ചിട്ട് എടുക്കുന്നത്. അത് നല്ല സിനിമയുടെ ഒരു ലക്ഷണം തന്നെയാണ്. പ്രിൻസ് ആൻഡ് ഫാമിലി തന്നെ പടം തന്നെയാണ്. അവസാനത്തെ 20 മിനുറ്റൊക്കെ സൂപ്പറായിട്ടുണ്ട് എന്നാണ് പറയുന്നത്. ദിലീപിന്റെ ഈ പടം വന്നതിന് ശേഷം രാത്രി 11 മണിക്കും 12 മണിക്കുമൊക്കെ ശേഷവും തിയറ്ററുകൾ ഫുൾ ആണെന്നത് പടത്തിന്റെ വിജയത്തിന്റെ ഒന്നാമത്തെ ലക്ഷണമാണ്.
രാത്രി 12 മണിക്ക് ശേഷം അഡീഷണൽ ഷോ ഇടേണ്ടി വരുന്നുണ്ട്. അത് തന്റെ തിയറ്ററിൽ മാത്രമല്ല, ഈ പടം കളിക്കുന്ന കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡിഷണൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു എന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ വിജയമാണ്. ഈ പടത്തിനും വരാൻ പോകുന്ന എല്ലാ പടങ്ങൾക്കും ദിലീപിനും മാജിക് ഫ്രെയിംസിനേയും ആശംസകൾ അറിയിക്കുന്നു, എന്നും ലിബർട്ടി ബഷീർ പറഞ്ഞിരുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.