മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹം നടന്നത്.
ഇപ്പോഴിതാ ഒരു ചെറിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് തരിണി. ‘ടീ വിത്ത് ടി’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഒരു ബ്രോഡ്കാസ്റ്റ് ചാനൽ തുടങ്ങിയ വിശേഷമാണ് തരിണി പങ്കുവച്ചത്. തന്റെ സൗന്ദര്യം, ഫാഷൻ, ഉൽപന്നങ്ങൾ സത്യസന്ധമായ അഭിപ്രായം, ദിവസേന നടക്കുന്ന കാര്യങ്ങൾ എന്നിവയും തനിക്ക് വരുന്ന മെസേജിന് മറുപടിയും ഇതിലൂടെ നൽകുമെന്നും അറിയിച്ചിരിക്കുകയാണ് തരിണി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
ഇതിനോടകം തന്നെ രണ്ടായിരത്തോളം ആളുകൾ തരിണിയുടെ ബ്രോഡ്കാസ്റ്റ് ചാനലിൽ ജോയിൻ ചെയ്തിട്ടുണ്ട്. മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ടുതന്നെ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് തരിണി. വളരെ മികച്ച പ്രൊഡക്ടുകളാണ് തരിണി ഉപയോഗിക്കുന്നത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകർക്ക് ഈ ചാനലിലൂടെ നൽകുന്നു.
അതേസമയം, ആഡംബരപൂർവ്വം തന്നെയായിരുന്നു ഇവരുടെ വിവാഹം നടന്നത്. ചെന്നൈയിലും കേരളത്തിലുമായി നടന്ന വിവാഹ ചടങ്ങിൽ വധൂ വരന്മാർക്ക് ലക്ഷങ്ങൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ ആണ് ലഭിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സമ്മാനങ്ങൾ ഒഴിവാക്കണമെന്ന് കുടുംബം അറിയിച്ചിരുന്നു. എന്നിരുന്നാലും നിരവധി പേരാണ് വധൂവരന്മാർക്ക് സ്നേഹോപകാരങ്ങൾ നൽകിയതെന്നാണ് വിവരം.
ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ട് പരമ്പരാഗത ബ്രാഹ്മിൺ രീതിയിൽ ഉടുത്ത് ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മേൽമുണ്ട് ഞൊറിഞ്ഞ് ധരിച്ചാണ് കാളിദാസ് ക്ഷേത്രത്തിൽ താലികെട്ടിനായി എത്തിയത്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്.
വധു താരിണിയുടെ പേസ്റ്റൽ ഡീപ്പ് ഓറഞ്ച് സാരിയിൽ നിറയെ ഗോൾഡൻ വർക്കുകൾ ചെയ്തിരുന്നു.സാരിക്ക് ഇണങ്ങുന്ന തരത്തിൽ ഒരു ഹെവി ചോക്കറും ലോങ് ചെയിനും കമ്മലകളും വളയും ഹിപ് ബെൽറ്റും ധരിച്ച് മുല്ലപ്പൂവും കൂടി ചൂടി സുന്ദരിയായാണ് താരിണി എത്തിയത്. വിവാഹത്തിന് തലേ ദിവസം തന്നെ വധുവിനും കൂട്ടർക്കുമൊപ്പം കാളിദാസും കുടുംബവും ഗുരുവായൂരിൽ എത്തിയിരുന്നു.
കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു. വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്.
തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോൾ അത് ബാലൻസായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയിൽ കാളിദാസ് വ്യക്തമാക്കിയത്.
കാളിദാസിനും തരിണിയ്ക്കുമൊപ്പം ഹണിമൂൺ യാത്രയിൽ കുടുംബം ഒന്നാകെ ഉണ്ടായിരുന്നു. ചിത്രങ്ങളിൽ ജയറാം, പാർവതി, മാളവിക, ഭർത്താവ് നവനീത് എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു.
വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോൾ അത് ബാലൻസായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയിൽ കാളിദാസ് വ്യക്തമാക്കിയത്.
കോയമ്പത്തൂർ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ ഭാവി വധു. അതുകൊണ്ടു തന്നെ കാളിദാസ് കണ്ടു പിടിച്ചയാൾ ചില്ലറക്കാരിയല്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഇരുപത്തിരണ്ടുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി കലിംഗരായർ.
അടുത്തിടെ, ജെഎഫ്ഡബ്ല്യു അവാർഡ് ഷോയിൽ പുരസ്കാരം നൽകാൻ എത്തിയ പാർവ്വതി ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും മരുമക്കളെ കുറിച്ചുമൊക്കെയുള്ള പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ജീവിതത്തിലെ ബാധ്യതകൾ എല്ലാം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി അഭിനയത്തിലേക്ക് തിരികെ വരുമോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇല്ല, ഇല്ല അതിനെ കുറിച്ചൊന്നും ഞാൻ ഇതുവരെ ചിന്തിച്ചിട്ടേയില്ല എന്ന് പാർവ്വതി പറഞ്ഞു. വരുന്നതിൽ തനിക്ക് പൂർണ സമ്മതമാണ് എന്ന് ജയറാം കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ വന്നേക്കാം എന്ന പ്രതീക്ഷ പാർവ്വതിയും നൽകുന്നു.
മകൻ കണ്ണന്റെ സംഗീത് ചടങ്ങിൽ പാർവ്വതി ചെയ്ത നൃത്തം വളരെ ഇമോഷണലും വൈറലുമായിരുന്നു. അതേ കുറിച്ചുള്ള ചോദ്യത്തിന് പാർവ്വതി നൽകിയ മറുപടി, ഞാൻ അധികം സംസാരിക്കുന്ന ആളല്ല. വാക്കുകൾകൊണ്ട് എന്റെ ഫീലിങ്സ് എക്സ്പ്രസ് ചെയ്യാൻ എനിക്കറിയില്ല. എനിക്ക് നൃത്തത്തിലൂടെയാണ് അത് കൂടുതൽ എക്സ്പ്രസ് ചെയ്യാൻ കഴിയുന്നത്. എന്റെ മക്കളോടുള്ള എന്റെ ഇമോഷൻ ഞാൻ നൃത്തത്തിലൂടെ കൺവേ ചെയ്തു എന്ന് മാത്രം. ജയറാം പറയുന്നത് ഇപ്പോൾ തനിക്ക് മനസ്സുകൊണ്ട് ഒരു പത്ത് – പതിനെട്ട് വയസ്സൊക്കെ ആയിട്ടുള്ളൂ എന്നാണ് തോന്നുന്നത് എന്ന് പറഞ്ഞിരുന്നു.
ജയറാമിന് ആ പ്രായം ആണെങ്കിൽ, ഇച്ചിരി മെച്യൂരിറ്റിയില്ലാത്ത ആളെ ഹാന്റിൽ ചെയ്യാൻ എനിക്കൽപം മെച്യൂരിറ്റി വേണമല്ലോ. അതുകൊണ്ട് പ്രായക്കൂടുതൽ ഉണ്ടാവും. അല്ലാതെ എനിക്ക് ചിലപ്പോഴൊക്കെ 17 വയസ്സേ ആയിട്ടുള്ളൂ എന്നാണ് തോന്നാറുള്ളത്. ജയറാമുമായി വഴക്കിടുമ്പോൾ ആരാണ് ആദ്യം കോംപ്രമൈസ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ഒരു സെക്കന്റ് പോലും ആലോചിക്കാതെ പാർവ്വതി പറഞ്ഞു, അത് ജയറാം തന്നെയാണ് എന്ന്.
ഏറ്റവും കൂടുതൽ ചെലവ് ചെയ്യുന്നത് ആരാണ് എന്ന് ചോദിച്ചാൽ, ഞങ്ങൾ രണ്ട് പേരും നോക്കിയാണ് ചെലവു ചെയ്യുന്നത്. മക്കളുടെ കല്യാണക്കാര്യത്തിൽ ഉതത്രവാദിത്വം കൂടുതൽ എനിക്കായിരുന്നുവെങ്കിലും, തീരുമാനങ്ങൾ എല്ലാം ഞങ്ങളെല്ലാവരും പ്ലാൻ ചെയ്താണ് എടുക്കാറുള്ളത് എന്നാണ് പാർവ്വതി പറഞ്ഞത്. കുടുംബം വലുതായി, രണ്ട് മക്കളെ കൂടെ കിട്ടി. കണ്ണനെ പോലെ തന്നെയാണ് എനിക്ക് മകളുടെ ഭർത്താവ് നവനീതും. കണ്ണന്റെ ഭാര്യ തരിണി എൻെറ വലം കൈയ്യായി കൂടെ തന്നെയുണ്ട് എന്നും പാർവ്വതി ജയറാം പറഞ്ഞു.
പാർവതി വേദിയിൽ അവതരിപ്പിച്ച നൃത്തം കണ്ട് കാളിദാസും ജയറാമും കണ്ണീരണിഞ്ഞതാണ് വീഡിയോയിൽ. കാളിദാസിന് കരച്ചിലടക്കാൻ കഴിഞ്ഞില്ല. നൃത്തത്തിന്റെ അവസാനം കാളിദാസ് പാർവതിയെ കെട്ടിപ്പിടിച്ചു. നിറകണ്ണുകളോടെ ജയറാമും ഇവർക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു. വൈകാരികമായ ഈ നിമിഷം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ കരയാൻ മാത്രം എന്താണിവിടെ സംഭവിച്ചതെന്നാണ് ചിലരുടെ ചോദ്യം. പാർവതി ഡാൻസ് ചെയ്തു എന്നതിനപ്പുറം മറ്റൊന്നും ഇവിടെ സംഭവിച്ചിട്ടില്ലല്ലോയെന്നാണ് ഇവർ ചോദിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് പാർവതി ഒരുപാട് പേർക്ക് മുന്നിൽ നൃത്തം ചെയ്യുന്നത്.
ഒരുപാട് ആഗ്രഹവും കഴിവും ഉള്ള ഒരു സ്ത്രീ അതെല്ലാം കുടുംബത്തിന് വേണ്ടി വേണ്ടന്ന് വെച്ച് നല്ല ഒരു അമ്മ ആയി ജീവിക്കുന്നു. ഉരുക്കി കാച്ചിയ പൊന്ന് പോലെ പിന്നീട് അവരുടെ ഉള്ളിൽ നിറഞ്ഞ നിന്ന കലാകാരി പുറത്ത് വരുമ്പോൾ, എല്ലാം ഉള്ളിൽ ഒതുക്കി ജീവിതം മുഴുവൻ മക്കൾക്കായി നൽകിയ അമ്മയെ ഇങ്ങനെ വർഷങ്ങൾക്ക് ശേഷം സ്റ്റേജിൽ കാണുമ്പോൾ ആ മകൻ കരഞ്ഞത് ഒരു കേവലം സ്‌നേഹപ്രകടനം മാത്രം അല്ല’
എവിടെയോ എത്താതെ പാതി വഴിയിൽ മക്കളെ പ്രതി ചിറകുകൾ ഒതുക്കി കഴിഞ്ഞ കാലങ്ങളിൽ കൂടെ ഒരു ഞൊടിയിൽ ആ മകനും ഭർത്താവും പോയിട്ട് ഉണ്ടാവും. വർഷങ്ങളോളം ജോലിക്ക് പോയി കുടുംബം നോക്കിട്ടും നിങ്ങൾ എന്ത് ചെയ്തു എന്ന് പഴി കേൾക്കേണ്ട ഈ കാലഘട്ടത്തിൽ ഒരു ആയുസ് മുഴുവൻ ആർക്ക് വേണ്ടി ആണോ മാറ്റി വെച്ചത് അവരുടെ തന്നെ കണ്ണ് നിറഞ്ഞു. മനസ് നിറഞ്ഞ നന്ദി പ്രകടനം, അതാണ് ആ കണ്ണീർ. ഒരു മീഡിയ അറ്റന്ഷന്റെ ആവിശ്യം അവർക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അത് കൊണ്ട് തന്നെ കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും. ഹൃദയം ഉള്ളവർക്കു മാത്രം ആണ് ഹൃദയവികാരങ്ങളും മനസിലാവുള്ളൂ അല്ലാത്തവർ എല്ലാം വെറും നെഗറ്റീവുകളാണ്,’ എന്നാണ് ഒരു ആരാധിക പങ്കുവെച്ചിരുന്നത്.
ബാലതാരമായി എത്തി ദേശീയ പുരസ്‌കാരം ഉൾപ്പെടെ നേടി ഇപ്പോൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാമിന്റെയും പർവതിയുടെയും മകനായ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്.
2000 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്റെ വീട് അപ്പുവിന്റെയും എന്നി സിനിമകളിൽ ബാലതാരമായി തിളങ്ങിയ കാളിദാസ് എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.