പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന മയിലാപ്പൂർ സ്വദേശി പ്രസാദിന്റെ അറസ്റ്റിനെ തുടർന്നാണ് ശ്രീകാന്തിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.
ചെന്നൈയിലെ പബ്ബിലെ അടിപിടിയെ തുടർന്നാണ് പ്രസാദിനെ പെലീസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീടുള്ള അന്വേഷണത്തിൽ ഇയാൾ മ യക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ബോധ്യപ്പെട്ടു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ശ്രീകാന്തിന് കൊ ക്കെയ്ൻ കൈമാറിയ വിവരം ഇയാൾ വെളിപ്പെടുത്തുന്നത്.
ഒരു ഗ്രാമിന് 12,000 രൂപ നിരക്കിലാണ് ഇയാൾ ലഹരിമരുന്ന് ശ്രീകാന്തിന് നൽകിയത്. ഇത്തരത്തിൽ 40 തവണ നടൻ പ്രതിയിൽ നിന്ന് ല ഹരി വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിനായി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി ശ്രീകാന്ത് നൽകിയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ നടൻ ലഹരി ഉപയോഗിച്ചത് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ശ്രീകാന്തിന് പുറമേ മറ്റു ചില നടന്മാരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. മോളിവുഡിന് പിന്നാലെ കോളിവുഡിലും ലഹരി വ്യാപകമാകുന്നതിന്റെ സൂചനകളാണ് ഇതോടെ വെളിവാകുന്നത്.
തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന ശ്രീകാന്ത് മലയാളത്തിലും ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2002-ൽ റോജാ കൂട്ടം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്.