ചിത്രത്തിൽ മുഴുനീളം താൻ;പക്ഷേ അറിയപ്പെട്ടത് ബിഗ്ബി ചിത്രമെന്നും;തപ്‌സി പന്നു!

പലപ്പോഴും ശക്തമായ കഥാപാത്രങ്ങൾകൊണ്ട് മുന്നിൽ നിൽക്കുന്ന നടിയാണ് തപ്‌സി പന്നു.താരത്തിന് ഏറെ ആരാധകരും ഉണ്ട്.. വളരെ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് മുന്നേറുന്ന നടിയാണ് തപ്‌സി പന്നു.തൻറെ നിലപാടുകളും മറ്റെല്ലാം തന്നെ താരം ഇപ്പോഴും തുറന്നു പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്ത ശക്തമായ ഒരു നടിത്തന്നെയാണ് തപ്‌സി.താരത്തിൻറെ ചിത്രങ്ങളും അതുപോലെ ശക്തമായാണ് ഉണ്ടാകാറുള്ളത് വളരെ പ്രസക്തിയുള്ള കഥാപാത്രങ്ങൾ താരം തിരഞ്ഞെടുക്കാറുമുണ്ട്.എല്ലാ ഭാഷകളിനും സാന്നിധ്യമറിയിച്ച താരമാണ് തപ്സി പന്നു.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ ആരാധക പിന്തുണയാണ് ലഭിക്കുന്നതും.ചെറിയ വേഷങ്ങളിലൂടെ ആണ് താരം എത്തുന്നത്.

സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ച വിഷയം തപ്സി പന്നു. താര്ത്തിന്റെ വാക്കുകൾ ഇപ്പോൾ ചർച്ച വിഷയമായിരിക്കുകയാണ്. ബോളിവുഡില്‍, നായകനും നായികയ്ക്കും ലഭിക്കുന്ന പരിഗണന രണ്ടാണെന്ന് താരം തുറന്നടിച്ചു. 50ാമത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫസ്റ്റിവലില്‍ (ഐഎഫ്എഫ്ഐ) മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.

സിനിമ മേഖലയിലെ വിവേചനങ്ങളെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു . സിനിമയിലെ കഥാപാത്രത്തിനായാലും ലഭിക്കുന്ന പ്രതിഫലത്തിലായാലു സ്ത്രീ പുരുഷ വ്യത്യാസം മുഴച്ചു നിൽക്കുന്നുണ്ടെന്ന് പല നടിമാരും തുറന്ന് അടിച്ചിരുന്നു. ഇപ്പോഴി വീണ്ടും ഇതു തന്നെ ആവർത്തിക്കുകയാണ് തപ്സി പന്നു. ഒരു ബോളിവുഡ് സിനിമയില്‍ നായകന്‍ വാങ്ങുന്ന പ്രതിഫലത്തിന്‍റെ പകുതി തുക പോലും ചിത്രത്തിലെ നായികയ്ക്ക് ലഭിക്കുന്നില്ല- തപ്സി പറഞ്ഞു.

നായകന് ലഭിക്കുന്നതിന്റെ നാലിലൊന്നു പോലു നായികയ്ക്ക് ലഭിക്കുന്നില്ല. നായകന് ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതി തുക മതി സ്‌ത്രീ കേന്ദ്രീകൃതമായ ഒരു സിനിമ നിർമ്മിക്കാൻ. അതിലേയ്ക്ക് എത്താൻ ഇനിയും ഒരുപാട് ദൂരം നമ്മൾ പോകേണ്ടതുണ്ടെന്നും തപ്സി വ്യക്തമാക്കി. വർഷങ്ങളായി തുടർന്നു വരുന്ന ഈ അവസ്ഥ തന്റെ കാലഘട്ടത്തിൽ തന്നെ മാറുമെന്ന് കരുതുന്നു. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ ബോക്സ് ഓഫീസില്‍ വിജയിപ്പിക്കുക എന്നതാണ് ഈ പ്രതിഫല വ്യത്യാസം ഇല്ലാതാക്കാനുള്ള ഏക വഴിയെന്നും താരം പറഞ്ഞു.

സിനിമയിലെ പുരുഷാധിപത്യത്തിനെ കുറിച്ച് ഇതിനു മുൻപും തപ്സി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. താരത്തിന് ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ബദ്ല. തപ്സിയ്ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിവെത്തിയിരുന്നു. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബദ്ല ഒരു ബച്ചൻ ചിത്രമായിട്ടാണ് അറിയപ്പെടുന്നത്. നേഹ ദൂപിയയുടെ ഷോയിലായിരുന്നു ഇതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. അമിതഭ് ബച്ചനോടൊപ്പം കോമ്പിനേഷൻ സീനുകൾ തനിയ്ക്കും ഉണ്ടായിരുന്നു. അദ്ദേഹത്തെക്കാൾ സ്ക്രീൻ പ്രസൻസ് ഉണ്ടായിട്ടും ഇതൊരു ബച്ചൻ ചിത്രമായിട്ടാണ് അറിയപ്പെടുന്നത്.

ഏ‌റ്റവും മോശമായ സഹതാരത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. കൂടെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും മോശമായതും ബോളിവുഡിൽ തുടർന്ന് പോകാൻ സന്നിധ്യതയില്ലാത്തതുമായ താരത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടത്. ഹർഷ് വർധൻ കപൂറിന്റെ പേരാണ് ഷോയിൽ താരം ഉത്തരമായി പറഞ്ഞത്. താരപുത്രനായതു കെണ്ടാണ് ഹർഷ് വർധന് വീണ്ടും ചിത്രം ലഭിച്ചത്. അനിൽ കപൂറിന്റെ മകൻ ആയിരുന്നില്ലെങ്കിൽ ആദ്യ ചിത്രത്തിനു ശേഷം ഹർഷ് വർധനെ തേടി രണ്ടാമതൊരു ചിത്രം എത്തുകയില്ലായിരുന്നുവെന്ന് തപ്സി പറഞ്ഞു.

taapsee pannu talk about amitabh bachchan

Noora T Noora T :