നടനും സംവിധായകനുമായ ദിനേശ് പണിക്കര്‍ സുരേഷ് ഗോപിയെ കുറിച്ച് ഒരു നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സുരേഷ് ഗോപി ഇതറിഞ്ഞാൽ ദേഷ്യപ്പെടും എന്ന മുഖവുരയോടെയാണ് ആ വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
സുരേഷ് ഗോപി എന്ന് പറയുന്നത് പച്ചയായ മനുഷ്യനാണ്. എന്ത് സഹായത്തിന് വേണ്ടി പോയാലും ചെയ്യാവുന്ന കാര്യമാണെങ്കില്‍ സഹായിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന, സാമ്പത്തികപരമായി പിന്നോട്ട് നില്‍ക്കുന്ന ഒരു നടിക്ക് വേണ്ടി അടുത്തിടെ മാത്രം ചിലവാക്കിയത് ഒരു ലക്ഷത്തോളം രൂപയാണ്. ഇക്കാര്യം ഞാന്‍ പുറത്ത് പറഞ്ഞത് അറിഞ്ഞാല്‍ അദ്ദേഹം ചൂടാവും. അത്രത്തോളം നന്മയുള്ള മനുഷ്യനാണെന്നും ദിനേശ് പണിക്കർ പറഞ്ഞിട്ടിക്കുകയാണ്.
അതേസമയം ഈ ഇടയ്ക്കു ആയിരുന്നു അദ്ദേഹം മറ്റൊരു കാര്യം ചെയ്തത് വളരെ ശ്രദ്ധേയമായിരുന്നു. സാമ്പത്തിക തട്ടിപ്പിന് ഇരയായി പിന്നാലെ വീസ കാലാവധി തീർന്ന് പ്രതിസന്ധിയിലായ വിദേശ വനിതയ്ക്ക് സഹായവുമായി അദ്ദേഹം എത്തിയിരുന്നു,. . ഫോർട്ട് കൊച്ചിയിലെ ഹോം സ്‌റ്റേയിൽ താമസിക്കുന്ന യു കെ സ്വദേശി പെനിലോപ് കോയ്‌യെയാണ് സുരേഷ് ഗോപി സഹായിച്ചത്.
ഇന്ത്യയിലെ ടൂറിസ്റ്റ് വീസ പുതുക്കാനായി രാജ്യത്തിന് പുറത്തുപോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ച് രാജ്യത്ത് തുടരുന്നതിനുള്ള പിഴത്തുക, മറ്റ് ചെലവുകൾക്കുള്ള തുക എന്നിവയുൾപ്പെടെ 60,000 രൂപയാണ് നൽകിയത്. സുരേഷ് ഗോപിയ്ക്ക് വേണ്ടി തുക കൈമാറിയത്. പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുതാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ എന്നിവരായിരുന്നു .
ഭർത്താവിനൊപ്പം 2007-ലാണ് പെനിലോപ് കോ കൊച്ചിയിലെത്തുന്നത്. സ്ഥലം ഇഷ്ടപ്പെട്ടതോടെ പിന്നീട് പല തവണ കൊച്ചിയിലെത്തി. നാട്ടുകാരിൽ ഒരുവളായി. 2010ൽ ഭർത്താവ് കൊച്ചിയിൽ മരിച്ചതോടെ ഇവിടെത്തന്നെ ജീവിക്കാൻ തീരുമാനിച്ചു. 2011ൽ സ്വന്തം പണമുപയോഗിച്ച് തെരുവ് നായ്ക്കൾക്ക് അഭയകേന്ദ്രമൊരുക്കാൻ ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിച്ചതോടെ പെനിലോപ് കൊച്ചിയിൽ പ്രശസ്തയായി. ഇതിനിടെ ബ്രിട്ടനിലെ വീട് വിറ്റ എട്ട് കോടിയോളം രൂപ പെനിലോപിന് ലഭിച്ചു. വിദേശത്തെ ബാങ്ക് അക്കൗണ്ടിലാണ് പണം സൂക്ഷിച്ചിരുന്നത്.
കൊച്ചിയിലെ സഹായിയുടെ പള്ളുരുത്തിയിലുള്ള സുഹൃത്ത് വിശ്വാസമാർജിച്ച് അടുത്തു കൂടിയതോടെയാണ് തന്റെ കഷ്ടകാലം ആരംഭിച്ചതെന്ന് പെനിലോപ് പറയുന്നു. പ്രതിമാസം നിശ്ചിത തുക വാഗ്ദാനം ചെയ്തതോടെ ഏഴരക്കോടി രൂപ പെനിലോപ് അക്കൗണ്ട് വഴി ഇയാൾക്കു കൈമാറി. ഇതിനിടയിൽ നിയമവിരുദ്ധ പണമിടപാട് ആരോപിച്ചു പെനിലോപിന്റെ അക്കൗണ്ട് മരവിപ്പിച്ചു.
പണം കടം വാങ്ങിയയാൾ എട്ട് വർഷമായി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് പെനിലോപ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. കയ്യിൽ പത്ത് പൈസയില്ലാത്ത അവസ്ഥയാണ്. കടം വാങ്ങിയാണ് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്നത്. ഭക്ഷണം കഴിക്കാൻ പോലും പണമില്ല. വീസ കാലാവധി തീർന്നെങ്കിലും പുതുക്കാനോ ടിക്കറ്റെടുക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ് താനെന്നും പെനിലോപ് പറയുന്നു.