സുമയ്യ യൂസഫ് എന്നാണ് എന്റെ ഒറിജിനല്‍ പേര്, വിവാഹശേഷമാണ് അത് സുമി റാഷിക്കായി മാറിയത്; സുമി പറയുന്നു !

ഡബ്ബിങ് ആർട്ടിസ്റ്റ് ആയി മിനിസ്ക്രീൻ രംഗത്ത് വന്ന് വൃന്ദാവനം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് സുമി റാഷിക്. ഏഴ് വർഷമായി സീരിയൽ രംഗത്ത് സജീവമാണ് താരം. സുമിയുടേത് ഒരു പ്രണയവിവാഹമായിരുന്നു.പൊതുവെ മേക്കപ്പില്ലാതെ ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാറില്ലെന്ന് സുമി പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുമി വിശേഷങ്ങള്‍ പങ്കുവെച്ചത്. എലീന പടിക്കലായിരുന്നു സുമിയെ കാണാനായെത്തിയത്. എനിക്ക് രണ്ടാണ്‍മക്കളാണ്. വര്‍ക്കൗട്ടൊക്കെ ചെയ്താണ് തടി കുറിച്ചത്.

സുമയ്യ യൂസഫ് എന്നാണ് എന്റെ ഒറിജിനല്‍ പേര്. വിവാഹശേഷമാണ് അത് സുമി റാഷിക്കായി മാറിയത്. അച്ഛന്റെ പേര് മാറ്റി ഞാന്‍ റാഷികിനെ ചേര്‍ക്കുകയായിരുന്നു. ഭര്‍ത്താവ് ക്രിസ്ത്യനായിരുന്നു. വിവാഹശേഷമാണ് മുസ്ലീമായത്. പുള്ളി ഡാന്‍സറാണ്. നേരത്തെ പ്രോഗ്രാമൊക്കെ ചെയ്യാറുണ്ടായിരുന്നു. ഫാമിലിയൊക്കെയായപ്പോള്‍ അതങ്ങ് നിര്‍ത്തിയെന്നായിരുന്നു സുമി പറഞ്ഞത്.

ഷൂട്ടില്ലാത്ത സമയത്ത് ജിമ്മിലൊക്കെ പോവാറുണ്ട്. സഹോദരിയേയും സുമി പരിചയപ്പെടുത്തിയിരുന്നു. അനിയത്തി ഇപ്പോള്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. വിദേശത്തായിരുന്നു, ഇപ്പോള്‍ ഡെലിവറിക്കായി വന്നതാണ്. അധികം വൈകാതെ തിരിച്ച് പോവാനുള്ള പ്ലാനിലാണ്. എന്നേക്കാളും നന്നായി സംസാരിക്കുന്നയാളാണ് അവള്‍. ക്യാമറ കണ്ടപ്പോള്‍ സൈലന്റായി, ഞാന്‍ പോലും ഞെട്ടിപ്പോയി.

സീരിയല്‍ മാത്രമല്ല പ്രോഗ്രാമും സുമി ചെയ്യുന്നുണ്ട്. 20 ഓളം പേരുള്ള ട്രൂപ്പാണ്. അതുമായി സജീവമാണ്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ നല്ല ആക്ടീവാണ്. ഡാന്‍സിനും നാടകത്തിലുമെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റായാണ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. മോഡുലേഷന്‍ ശരിയാവുന്നില്ല, തിരുവനന്തപുരം ശൈലി കയറി വരുന്നുണ്ടെന്നും പറഞ്ഞിരുന്നു.

പറ്റില്ലെന്ന് പറഞ്ഞ ആള്‍ തന്നെയാണ് എനിക്ക് സര്‍ട്ടിഫിക്കറ്റ് തന്നത്. വൃന്ദാവനമെന്ന പരമ്പരയിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. പിന്നെ കുറേ അവസരങ്ങള്‍ ലഭിച്ചു. ഡബ്ബിംഗിനേക്കാളും നിനക്ക് നല്ലത് ആക്റ്റിങ്ങാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

AJILI ANNAJOHN :