സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി അടുത്തിടെയും രേണുവിനെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.
ഹിന്ദുവായ കൊല്ലം സുധിയുടെ സംസ്കാരശുശ്രൂഷ ഭാര്യ രേണുവിന്റെ ഇടവക പള്ളിയിലാണ് നടന്നത്. അതിന് കാരണം രേണുവിന് വേണ്ടി സുധി മതം മാറിയതാണെന്ന് പ്രചരിച്ചിരുന്നു. താൻ മരിച്ചാൽ തന്നെ ഇവിടെ അടക്കണമെന്ന് സുധി പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് പള്ളിയിൽ അടക്കിയതെന്നുമാണ് രേണു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഇപ്പോളിതാ ആ വാദം തെറ്റാണെന്ന് പറയുകയാണ് സുഹൃത്ത്. കൊല്ലം സുധി എന്നാണ് എന്റെ പേര്. അതുകൊണ്ട് എന്നെ അടക്കുമ്പോഴും കൊല്ലത്ത് തന്നെ അടക്കണം എന്നാണ് സുധി ചേട്ടൻ പറഞ്ഞിരുന്നത്. സുധി ചേട്ടനൊപ്പം പ്രവർത്തിച്ചിട്ടുള്ള ആരോട് ചോദിച്ചാലും അവർ ഇത് പറയും. സുധി ചേട്ടന്റെ ബോഡി വീട്ടിൽ കൊണ്ടുവരുമ്പോൾ എല്ലാം ഞാൻ അവിടെ ഉണ്ടായിരുന്നു.
സുധി ചേട്ടൻ മതം മാറിയിട്ടുണ്ടാകാൻ ചാൻസില്ല. രേണുവിനെ വിവാഹം ചെയ്തശേഷം സുധി ചേട്ടനുമായി കമ്പിനി ഇല്ലായിരുന്നു. അതുപോലെ കൊല്ലത്തേക്ക് സുധി ചേട്ടന്റെ ബോഡി കൊണ്ടുവരുന്നതിനോട് ആദ്യം ഫ്ലവേഴ്സ് ചാനൽ ആളുകൾക്ക് എതിർപ്പായിരുന്നു. അമ്മയൊക്കെ ബോഡി കൊല്ലത്ത് കൊണ്ടുവരുമെന്ന് അറിഞ്ഞതുകൊണ്ടാണ് കോട്ടയത്ത് പോകാതിരുന്നത്. പിന്നീട് സുരേഷ് ഗോപി ചേട്ടൻ ഇടപെട്ടാണ് കൊല്ലത്ത് കൊണ്ടുവന്നതെന്നുമാണ് സുഹൃത്ത് പറഞ്ഞത്.
സുധിയുടെ മൃതദേഹം പള്ളിയിൽ മൃതദേഹം സംസ്കരിക്കാൻ സമ്മതം കൊടുത്തത് മകൻ കിച്ചുവാണെന്നും രേണു പറഞ്ഞിരുന്നു. സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം. ചേട്ടനെ പള്ളിയിൽ സംസ്കരിച്ചതിന് കാരണമുണ്ട്. മരിക്കുന്നതിന് മുമ്പുള്ള ഞായറാഴ്ച എനിക്കൊപ്പം സുധി ചേട്ടൻ പള്ളിയിൽ വന്നിരുന്നു. അന്ന് ബിഷപ്പുണ്ടായിരുന്നു. മരണം വരെ ഞാൻ ഇവിടെ നിന്നോട്ടെ എന്നെ ഇവിടെ അടക്കണമെന്ന് അദ്ദേഹത്തോട് ചേട്ടൻ പറഞ്ഞു.
എന്തുകൊണ്ട് അങ്ങനെ പറഞ്ഞുെവെന്ന് എനിക്ക് അറിയില്ല. തോന്നൽ വന്നതാണോയെന്നും അറിയില്ല. എവിടെ അടക്കം എന്നതിനെ ചൊല്ലി സംസാരമുണ്ടായപ്പോൾ കിച്ചു പറഞ്ഞു. അച്ഛൻ അമ്മയുടെ കൂടെ പള്ളിയിൽ പോകുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. അച്ഛനെ പള്ളിയിൽ സംസ്കരിച്ചാൽ മതിയെന്ന് കിച്ചു പറഞ്ഞു. അവന്റെ വാക്കാണ്.
എനിക്ക് ആ സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് കൊല്ലത്തേക്ക് ബോഡി ഒന്ന് കൊണ്ടുവന്നോട്ടയെന്ന് സുധി ചേട്ടന്റെ ചേട്ടൻ എന്നോട് ചോദിച്ചു. ഞാൻ സമ്മതം പറഞ്ഞു. അവിടെ കൊണ്ടുപോയി അമ്മയെ കാണിച്ചശേഷം തിരികെ കൊണ്ടുവന്ന് പള്ളിയിൽ സുധി ചേട്ടനെ അടക്കി രേണു പറഞ്ഞു. സുധിയുമായുള്ള പ്രണയ കഥയും രേണു വെളിപ്പെടുത്തി.
ഠമാർ പഠാർ ഷോയിലെ സുധി ചേട്ടന്റെ പ്രകടനം ഞാൻ നിരന്തരം കാണാറുണ്ടായിരുന്നു. ആ ഷോയുടെ ആദ്യ എപ്പിസോഡിൽ സ്റ്റേജിൽ കാലുകുത്തിയ ആദ്യത്തെ ആൾ സുധി ചേട്ടനാണ്. ആ ഷോയുടെ സ്ക്രിപ്റ്റ് റൈറ്റർ സുഭീഷ് ഗിന്നസ് എന്ന ചേട്ടൻ എന്റെ ഫ്രണ്ടാണ്. അദ്ദേഹം വഴിയാണ് ഞാൻ സുധി ചേട്ടനെ പരിചയപ്പെടുന്നത്. അങ്ങനെ കോൺടാക്ടായി. ജഗദീഷേട്ടന്റെ ഫിഗർ ചെയ്ത് തുടങ്ങിയശേഷമാണ് എനിക്ക് അദ്ദേഹത്തോട് ഇഷ്ടം തോന്നിയത്.
പക്ഷെ സുധി ചേട്ടന്റെ ലൈഫിൽ നടന്ന കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. സംസാരിച്ച് വന്നപ്പോഴാണ് മോനുള്ള കാര്യവും കുഞ്ഞിന് അമ്മയില്ലെന്നുമെല്ലാം സുധി ചേട്ടൻ പറയുന്നത്. അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി. അങ്ങനെ സംസാരിച്ച് അടുത്തപ്പോൾ ഒരു ദിവസം കാണാൻ വരാമോയെന്ന് ചോദിച്ചു. വരുമ്പോൾ ഇത് നിന്റെ അമ്മയാണെന്ന് മോനോട് പറഞ്ഞോട്ടെയെന്നും ചോദിച്ചു.
അന്ന് ഞാൻ സമ്മതം പറഞ്ഞു. ഞാൻ മരിക്കും വരെ കൂടെയുണ്ടാകുമെന്നാണ് പറഞ്ഞത്. പക്ഷെ സുധി ചേട്ടൻ എനിക്ക് മുമ്പ് പോയി. ആദ്യം കണ്ടപ്പോൾ കിച്ചു എന്നെ ചേച്ചി എന്നാണ് വിളിച്ചത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ അമ്മയെന്ന് വിളിച്ച് തുടങ്ങി. അന്ന് പന്ത്രണ്ട് വയസായിരുന്നു കിച്ചുവിന്. എന്റെ ആദ്യത്തെ വിവാഹമായിരുന്നു. താലികെട്ടി ഏഴ്, എട്ട് മാസം കഴിഞ്ഞാണ് ഞാൻ എന്റെ വീട്ടിൽ അറിയിച്ചത്.
കുറച്ച് കൂട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വീട്ടിൽ പൊക്കിയപ്പോൾ പ്രശ്നമായി. വേറെ ആലോചന വരുന്നുണ്ട് ഇത് ഒഴിവാക്കാൻ പറഞ്ഞു. പക്ഷെ ഞാൻ മാറിയില്ല. അവസാനം സുധി ചേട്ടനോട് എന്റെ വീട്ടുകാർ സംസാരിച്ചു. അങ്ങനെ വിവാഹത്തിന് അവരും സമ്മതം പറഞ്ഞു എന്നും രേണു പറയുന്നു.
നേരത്തെയും സുധിയുമായുള്ള ജീവിതത്തെ കുറിച്ച് രേണു പറഞ്ഞിട്ടുണ്ട്. അഞ്ച് വർഷത്തെ ദാമ്പത്യമായിരുന്നു ഞാനും സുധി ചേട്ടനും തമ്മിൽ. പണ്ട് സുധി ചേട്ടൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഞാൻ അറിയുന്നത് സ്റ്റാർ മാജിക്കിൽ അദ്ദേഹം പങ്കുവെച്ചപ്പോൾ മാത്രമാണ്. കാരണം ഞാൻ വിഷമിക്കുമെന്ന് ഓർത്ത് ഒന്നും പറയാറില്ലായിരുന്നു. സുധി ചേട്ടന്റെ ആണ്ടിന് കുറച്ചുപേരെ മാത്രമെ വിളിച്ചിരുന്നുള്ളു. കിച്ചു ചടങ്ങിൽ പങ്കെടുക്കാതിരുന്നത് അവൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണ്.
സുധി ചേട്ടൻ ഹിന്ദുവാണ്. ഞാൻ ക്രിസ്ത്യനാണ്. എന്നെ വിവാഹം ചെയ്ത് ഇവിടെ താമസമാക്കിയ ശേഷം സുധി ചേട്ടൻ എനിക്കൊപ്പം പള്ളിയിലാണ് പോയികൊണ്ടിരുന്നത്. പക്ഷെ മതമൊന്നും മാറിയിട്ടില്ല. ഹിന്ദു തന്നെയാണ് സർട്ടിഫിക്കറ്റിൽ. ചേട്ടനെ ക്രിസ്ത്യൻ രീതിയിലാണ് അടക്കിയത്. അതുപോലെ ചരമ വാർഷികത്തിന്റെ ഭാഗമായി സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലും ചില ചടങ്ങുകൾ ഉണ്ടായിരുന്നു.
മൂത്ത മകൻ വേണമല്ലോ ബലിയിടാൻ. അതുകൊണ്ട് അവൻ കൊല്ലത്ത് വേണം. അതിന് വേണ്ടി കിച്ചു സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലാണുള്ളത്. അല്ലാതെ ഞങ്ങളും അവനും തമ്മിൽ പിണക്കമൊന്നുമില്ല. ഞങ്ങൾ വീഡിയോ കോൾ ചെയ്ത് സംസാരിച്ചിരുന്നു. സുധി ചേട്ടന്റെ മരണത്തിനുശേഷം ഇനി ഇവൾ സുധിയുടെ മകനെ നോക്കുമോ എന്നുള്ള തരത്തിൽ കമന്റ്സ് വന്നിരുന്നു. അവന് പത്തൊമ്പത് വയസുണ്ട്. അവൻ ഇനി എന്നെയാണ് നോക്കേണ്ടത്.
പതിനൊന്ന് വയസുള്ളപ്പോൾ കിച്ചുവിനെ എന്റെ കയ്യിൽ കിട്ടിയതാണ്. ഞാൻ അവനെ പൊന്നുപോലെയാണ് നോക്കിയത്. ഇപ്പോഴും അവൻ എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്. അവൻ ഇപ്പോൾ പഠനത്തിന്റെ തിരക്കിലാണ്. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. സിംപതിക്ക് വേണ്ടിയല്ല ഞാൻ റീൽസ് ചെയ്യുന്നത്. സുധി ചേട്ടനുള്ളപ്പോഴും ഞാൻ റീൽസ് ചെയ്യുമായിരുന്നു.
ഇളയവൻ ഇടയ്ക്കിടെ സുധി ചേട്ടനെ കുറിച്ച് ചോദിക്കും. സുധി അച്ഛൻ ഇനി എഴുന്നേൽക്കില്ലേ അമ്മേയെന്ന് അടുത്തിടെ അവൻ ചോദിച്ചിരുന്നു. അതുപോലെ സുധി ചേട്ടനെ കുറിച്ച് പറയരുത് വിഷമം വരുമെന്ന് അവൻ പറയാറുണ്ട്. നമ്മൾ കരയുന്നത് കാണുമ്പോൾ ഞാൻ തന്നെയാണ് അമ്മേ സുധിയച്ഛൻ എന്നൊക്കെ പറയും. കിച്ചുവിനും റിതുലിനും പരസ്പരം ഭയങ്കര സ്നേഹമാണ്. കിച്ചുവിന്റെ കയ്യിലാണ് ഇളയകുഞ്ഞ് എപ്പോഴും. അച്ഛന്റേയും ചേട്ടന്റേയും സ്നേഹം കിച്ചു റിതുലിന് കൊടുക്കുന്നുണ്ട് എന്നാണ് രേണു പറഞ്ഞത്.
സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കൾക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാൽ അത് എനിക്കും കുഞ്ഞുങ്ങൾക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും എന്നുമാണ് രേണു അടുത്തിടെ പറഞ്ഞത്. എന്റെ ഈ അവസ്ഥ വരുന്നവർക്ക് മാത്രമേ അത് മനസ്സിലാവൂ.
ജീവന് തുല്യം സ്‌നേഹിച്ച ഭർത്താവ് മരിച്ചെന്നത് ഞാൻ അക്‌സെപ്റ്റ് ചെയ്തില്ലെങ്കിൽ എനിക്ക് തന്നെ ചിലപ്പോൾ ഭ്രാന്തായി പോകുമായിരുന്നു. മക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. അതിൽ നിന്ന് പുറത്തു കടക്കാൻ എന്തെങ്കിലും ഒക്കെ ചെയ്യണം എന്നും രേണു പറഞ്ഞിരുന്നു.
മാത്രമല്ല, വിവാദങ്ങൾ തന്നെ കൂടുതൽ ശക്തയാക്കുന്നു എന്നാണ് രേണു പറയുന്നത്. കൂടാതെ മാങ്ങായുള്ള മാവിലേ ആളുകൾ കല്ലെറിയൂ എന്നും രേണു സുധി വീഡിയോയിൽ പറയുന്നുണ്ട്. വിവാദങ്ങളെ ഞാൻ സന്തോഷത്തോടെ കാണുന്നു. വിവാദങ്ങൾ ഒക്കെ നമുക്ക് കൂടുതൽ കരുത്ത് നൽകുന്നു എന്നേയുള്ളൂ. മാങ്ങയുള്ള മാവിലേ കല്ലെറിയുകയുള്ളൂ എന്നൊക്കെ സാധാരണ ആളുകൾ പറയാറില്ലേ, അത്രയേ ഞാനും ചിന്തിക്കുന്നുള്ളൂ. അല്ലെങ്കിൽ പിന്നെ ഒരു പ്രയോജനവും ഇല്ലാത്ത ഒരാൾക്ക് നേരെ എന്തിനാണ് അവർ കല്ലെറിയാൻ വരുന്നത്.
നമ്മളെ തകർക്കാൻ വേണ്ടി ആരോപണങ്ങളുമായി പലരും വരും, പക്ഷേ എനിക്ക് അത് ഒന്നും ഒരു വിഷയമേ അല്ല. ഈ തകർക്കാൻ വരുന്നവർ ചമ്മിപോവത്തേ ഉള്ളൂ. വീടുകളിൽ അടങ്ങി ഒതുങ്ങി ഇരിക്കണം. വെള്ളസാരിയിട്ട് നടക്കണം എന്നൊക്കെ പറയുന്നതിന്റെ ഓപ്പോസിറ്റ് ആണല്ലോ ഞാൻ ചെയ്യുന്നത്. എല്ലാവരും അങ്ങനെ ഒന്നും പറയാറില്ല.
ഈയിടെ അങ്ങനെ ഒന്നും താഴുമെന്ന് എനിക്ക് തോന്നുന്നില്ല. അറിയില്ല, എന്താണ് സംഭവമെന്ന് എനിക്കും കൃത്യമായിട്ട്. ഒരു സൈഡ് നോക്കിയാൽ അത് ഗുണം തന്നെയാണ്. ചില സമയത്ത് ഒക്കെ കമന്റുകൾ ഞാൻ വായിക്കാറുണ്ട്. എന്നെ കാണുമ്പോൾ ഞാൻ തന്നെ സ്ക്രോൾ ചെയ്‌തു വിടാറാണ് പതിവ്. നല്ല രീതിയിൽ നെഗറ്റീവ് ആണെങ്കിൽ നല്ല വർത്തമാനം ഞാൻ പറയാറുണ്ട്. ആൽബങ്ങൾ ഒക്കെ ഒരുപാട് വരുന്നുണ്ട്. ഇനി ഇറങ്ങാനുമുണ്ട്. ഇപ്പോഴത്തെ മാറ്റങ്ങളിൽ വളരെയധികം സന്തോഷമുണ്ട്.
‘കരിമിഴികണ്ണാളേ’ എന്ന ആൽബം എന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നാണ് വിശ്വാസം. ആൽബം എന്നൊക്കെ പറയുന്നത് നമ്മൾ ചെറുപ്പം തൊട്ടേ കാണുന്നതാണ്. ഭയങ്കര ഇഷ്‌ടമായിരുന്നു. സിനിമ നടിയാവുന്നതിലും കൂടുതൽ ഇഷ്‌ടമായിരുന്നു. ആ പാട്ട് കേൾക്കുമ്പോൾ നമ്മളെ ഓർക്കണം. അതാണ് എന്റെ ഇഷടം. നമ്മളെ ഇങ്ങോട്ട് വിളിച്ചത് കൊണ്ട് നമ്മൾ പോയി ചെയ്യുന്നു മാത്രം. ശരിക്കും ഇപ്പോഴത്തെ യാത്രയുടെ തിരക്കിനിടയിൽ എനിക്ക് ഒന്നും ഓർമ്മയില്ല. എല്ലാവരും കണ്ടിട്ട് അഭിപ്രായം പറയണം എന്നും രേണു പറഞ്ഞിരുന്നു.