താങ്ങാവുന്നതിന്നും അപ്പുറം, ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ്‌ “ജി”യോട് എനിയ്ക്കുണ്ടായിരുന്ന ബഹുമാനം; കുറിപ്പുമായി ശ്രീകാന്ത് മുരളി

നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ വിമ്മതിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണിന്റെ പ്രവൃത്തിയ്ക്ക് പിന്നാലെ വലിയ വിമർശനങ്ങളാണ് പലകോണിൽ നിന്നും ഉയർന്ന് വരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പറയുകയാണ്നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശ്രീകാന്ത് മുരളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ;

അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു.

ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ്‌ “ജി”യോട് എനിയ്ക്കുണ്ടായിരുന്ന ബഹുമാനമാണ്. “എം ടി” എന്ന ഇതിഹാസത്തിന്റെ മനസ്സിൽ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നിൽ ഈ “അല്പത്തം” കാട്ടിയ രമേശ്‌ നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കുന്നതിനായി ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ പുരസ്‌കാരം വാങ്ങാതെ, രമേശ് നാരായണൻ ആസിഫിൽ നിന്നും ട്രോഫി വാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകൻ ജയരാജനെ വേദിയിലേയ്ക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യിൽ പുരസ്‌കാരം കൊടുക്കുകയും അത് തനിക്ക് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

ജയരാജൻ നൽകിയ പുരസ്‌കാരം വാങ്ങിക്കൊണ്ട് രമേശ് നാരായണൻ ക്യാമറകൾക്ക് പോസ് ചെയ്യുന്നുമുണ്ട്. ഇതിന് ശേഷം ജയരാജനെ കെട്ടിപ്പിടിച്ച് ഇദ്ദേഹം സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാൽ ആസിഫ് അലിയെ അഭിവാദ്യം ചെയ്യാനോ ഒന്ന് പുഞ്ചിരിക്കാനോ ഒരു ഷേക്ക് ഹാൻഡ് നൽകാനോ രമേശ് നാരായണൻ തയ്യാറായില്ല.

പിന്നാലെ പ്രതികരണവുമായി രമേശ് നാരായണും രം​ഗത്തെത്തി. ആസിഫ് അലി തനിക്ക് ആണോ അതോ താൻ ആസിഫ് അലിക്ക് ആണോ മൊമന്റോ നൽകേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചത് എന്നാണ് രമേശ് നാരായണൻ പറയുന്നു. രമേഷ് നാരായണൻ എന്നല്ല സന്തോഷ് നാരായണൻ എന്നായിരുന്നു പേര് അനൗൺസ് ചെയ്തത്. പിന്നാലെ ആസിഫ് വന്ന് മൊമന്റോ തന്നെ ഏൽപ്പിച്ചിട്ട് പോയി.

ആസിഫ് തനിക്കാണോ, താൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടത് എന്ന് പോലും വ്യക്തമായില്ല. മൊമന്റോ തന്നെ ഏൽപ്പിച്ച ആസിഫ് ആശംസ പോലും പറഞ്ഞില്ല. അതുകൊണ്ടാണ് ഞാൻ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണ്. എന്നാൽ അ പമാനിക്കുകയോ വി വേചനം കാണിക്കുകയോ ചെയ്തിട്ടില്ല. വസ്തുത മനസിലാക്കാതെയുള്ള സൈബർ ആ ക്രമണത്തിൽ വിഷമമുണ്ട് എന്നാണ് രമേഷ് നാരായൺ പറഞ്ഞത്.

Vijayasree Vijayasree :