വിവാഹക്കാര്യം രജനികാന്തിനോട് പറയാൻ വിശാഗിനു പേടി ആയിരുന്നു….

വിവാഹക്കാര്യം രജനികാന്തിനോട് പറഞ്ഞത് ധനുഷ്

സൗന്ദര്യ രജനികാന്തിന്റെ വിവാഹം നടന്നത് അടുത്തിടക്കാണ് .. നടനും വ്യവസായിയുമൊക്കെ ആണെങ്കിലും
രജനികാന്തിനോട് മകളെ വിവാഹം ചെയ്തു തരുമോ എന്ന് ചോദിക്കാനുള്ള ധൈര്യം വിശാഗിന് ഇല്ലായിരുന്നുവത്രെ.

വിവാഹക്കാര്യത്തെ കുറിച്ച് രജനികാന്തിനോട് പറയാൻ സൌന്ദര്യക്കും ഭയം ഉ ണ്ടായിരുന്നുവെന്നാണ് പറയുന്നത് .

അവസാനം ധനുഷ് ഇടപെട്ടാണ് വിവരം രജനീകാന്തിനോട് പറഞ്ഞത്
എങ്ങനെയാണ് രജനികാന്തിന്റെ അടുത്ത് വിവാഹക്കാര്യം പറഞ്ഞതെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ് സൌന്ദര്യയും വിശാഗനും.

കുടുംബക്കാരുമായി ആലോചിച്ചുറപ്പിച്ചതിനു ശേഷമായിരുന്നു വിവാഹം. സ്വന്തം തീരുമാനം രജനികാന്തിനോട് പറയാൻ വിചാരിച്ചപ്പോള്‍ ആദ്യം കണ്ടത് സഹോദരി ഐശ്വര്യയെയും സഹോദരി ഭര്‍ത്താവിനെ ധനുഷിനെയുമാണ്.

കാരണം എന്നോട് ഏറ്റവും അടുപ്പമുള്ളവരാണ് അവര്‍- സൌന്ദര്യ പറയുന്നു. രജനികാന്തിനെ കാണാൻ പോകുന്നതില്‍ വിശാഗൻ സംഭ്രമത്തിലായിരുന്നു. എന്നാല്‍ ധനുഷാണ് ധൈര്യം നല്‍കിയത്.


ഇക്കാര്യം ധനുഷ് തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാവരും പറയുന്നതുപോലെ എല്ലാം ശരിയാകും എന്നുതന്നെയാണ് ഞാനും പറഞ്ഞത്. രജനികാന്തിനെപ്പോലുള്ള ഒരാളെ കാണാൻ പോകുമ്പോള്‍ ചിലപ്പോള്‍ ചെറിയ ഭയമുണ്ടാകും. എന്നാല്‍ അദ്ദേഹം വളരെ ശാന്തനായ മനുഷ്യനാണെന്നും അതുകൊണ്ട് ഭയം വേണ്ടെന്നുമാണ് ഞാൻ പറഞ്ഞത്- ധനുഷ് പറയുന്നു.

എന്തായാലും രജനികാന്തിന്റെ സമ്മതം കിട്ടുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്‍തു. സൌന്ദര്യയും വിശാഗനും ആദ്യം ബന്ധംവേര്‍പെടുത്തിയതിനു ശേഷമാണ് വിവാഹിതരായത്

2010ല്‍ വ്യവസായി അശ്വിനുമായി വിവാഹിതയായ സൌന്ദര്യ പിന്നീട് വിവാഹ മോചനം നേടിയിരുന്നു. വേദ് എന്ന ഒരു മകനുണ്ട്. വിശാഗന്റെയും രണ്ടാം വിവാഹമാണ്.

ഫെബ്രുവരി 11ന് രജനിയുടെ വസതിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്‌ പങ്കെടുത്തത്

സിനിമയില്‍ ഗ്രാഫിക് ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുള്ള ഐശ്വര്യ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം അച്ഛനെ നായകനാക്കി ഒരുക്കിയ കൊച്ചടൈയാന്‍ ആയിരുന്നു.

എന്നാല്‍ ഈ ചിത്രം പരാജയമായിരുന്നു. വേല ഇല്ലാ പട്ടാതിരിയുടെ രണ്ടാം ഭാഗമായ വി.എ.പി 2വാണ് സൌന്ദര്യയുടെ രണ്ടാമത്തെ ചിത്രം. ഈ സിനിമ മികച്ച അഭിപ്രായം നേടിയിരുന്നു.

ധനുഷ്, കജോള്‍ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Soundharya Rajaneekanth

Soundharya Rajaneekanth

Nimmy S Menon :