സ്ത്രീ അവള്‍ ആരും ആയിക്കൊള്ളട്ടെ, അവളെ അടിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല-സ്‌മൃതി ഇറാനി!

അനുഭവ് സുശീല സിന്‍ഹ സംവിധാനം ചെയ്യുന്ന താപ്സി പന്നു പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ‘ധപ്പട്’. ഈ ചിത്രത്തിൽ ഭര്‍ത്താവ് ഭാര്യയെ തല്ലുന്നത് ഒരു സാധാരണ സംഭവമായി കാണുന്ന സമൂഹത്തില്‍ ഭര്‍ത്താവ് അടിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ആ ബന്ധം തന്നെ വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്പറയുന്നത്.എന്നാൽ ചിത്രത്തിന്റെ ഉള്ളടക്കം വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴി തെളിക്കുകയാണ്.ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.ഇപ്പോളിതാ ഈ സാഹചര്യത്തിൽ കേന്ദമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനി സിനിമയെയും കഥയെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

സ്മൃതി ഇറാനിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

സമചിത്തതയോടെ പോകേണ്ടത് എപ്പോഴും സ്ത്രീകളാണെന്ന് നിങ്ങളില്‍ എത്ര പേര്‍ ഇത് കേട്ടിട്ടുണ്ടാകും, പഠിപ്പും വിവരവുമുള്ള ഒരു പുരുഷന്‍ സ്ത്രീയോട് അക്രമം കാണിക്കില്ല’ എന്ന് എത്ര പേര്‍ വിശ്വസിക്കുന്നുണ്ട്

‘ഇതെല്ലാം സാധാരമാണ്, അതൊന്നും കാര്യമാക്കേണ്ട, ഞങ്ങളും ഇതിലൂടെയൊക്കെ കടന്നു പോയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നില്ലേ’ ഇങ്ങനെ എത്ര പേര്‍ തങ്ങളുടെ പെണ്‍മക്കളോടും മരുമക്കളോടും പറയാറുണ്ട്.

ഈ സിനിമയുടെ സംവിധായകന്റെയോ അഭിനേതക്കളുടെയോ രാഷ്ട്രീയ നിലപാടുകളോട് എനിക്ക് എതിര്‍പ്പുകളുണ്ടാകും പക്ഷേ ഈ കഥ, ഈ സിനിമ ഞാന്‍ തീര്‍ച്ചയായും കാണും. എല്ലാവരും കുടുംബസമേതം തന്നെ ഈ സിനിമ കാണും സ്ത്രീ അവള്‍ ആരും ആയിക്കൊള്ളട്ടെ, അവളെ അടിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല, ഒരു അടിയാണെങ്കിലും, അത് ചെറിയ കാര്യമല്ല’.

smriti erani instagram post

Vyshnavi Raj Raj :