മാർക്കോ സിനിമയിൽ കൊ ല ചെയ്യപ്പെട്ട എല്ലാരും ഇവിടെ ജീവനോടെ ഉണ്ട്, ഇവിടെ മയക്കുമരുന്നിന്റെ തേരോട്ടം ആണ്. അത് അവസാനിപ്പിക്കാതെ ഒരു കൊ ലപാതകങ്ങളും ഇല്ലാതാവുന്നില്ല, അതിന്റെ ഒപ്പമാണ് ‘പകയുള്ള രാഷ്ട്രീയവും’; സീമ ജി നായർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്ക് കാരണം മാർക്കോ പോലുള്ള വയലൻസ് ചിത്രങ്ങളാണെന്ന് തരത്തിൽ ചർച്ചകൾ നടക്കുകയാണ്. ഈ വേളയിൽ നടി സീമ ജി നായർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സീമ ജി നായരുടെ കുറിപ്പ്;

കുറച്ചു ദിവസങ്ങൾ ആയി ചില കാര്യങ്ങൾ എഴുതണം എന്ന് കരുതി. ചിലർക്ക് ഇത് മോശം ആകും, ചിലർക്ക് ശരിയാവും, ചിലർക്ക് തെറ്റാവും. ‘മാർക്കോ’ എന്ന സിനിമയെ കൂട്ടം കൂടി ആക്രമിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ആ സിനിമയാണ് പലതിനും കാരണം, അത് നിരോധിക്കുന്നു അങ്ങനെ പോകുന്നു പുകിലുകൾ. ഇനി അടുത്ത കാര്യത്തിലേക്ക് കടക്കട്ടെ! കെ.ടി. ജയകൃഷ്ണൻ മാസ്റ്ററിനെ 1999ൽ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് പഠിപ്പിച്ചു കൊണ്ടിരുന്ന ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നത്, അന്നത് കണ്ട കുഞ്ഞുങ്ങളുടെ മനോനില ഒരു പാർട്ടിയും പരിശോധിച്ചില്ല.

ആ കുഞ്ഞുങ്ങൾ, അവരുടെ മരണം വരെ ആ സീൻ ഓർത്തിരിക്കും. 2012ൽ രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായി ടി.പി ചന്ദ്രശേഖർ എന്ന മനുഷ്യനെ…. (അദ്ദേഹം ഒറ്റയ്ക്കായിരുന്നു) ഒറ്റയ്ക്ക് പോകുകയായിരുന്ന ഒരു മനുഷ്യനെ കൊല്ലാൻ ഒരു കൂട്ടം ആൾക്കാരായിരുന്നു ഉണ്ടായിരുന്നത്… കാറിടിച്ച് വീഴ്ത്തി, ബോംബെറിഞ്ഞ് ’51’ വെട്ട് വെട്ടി തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കി കൊന്നു… (അന്നൊന്നും മാർക്കോ ഇറങ്ങിയിട്ടില്ല).

2012 ഫെബ്രുവരി 20ന് അരിയിൽ ഷുക്കൂർ എന്ന പയ്യനെ രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്ത് കൊ ലപ്പെടുത്തി. 2019ൽ പെരിയ ഇരട്ടക്കൊലയിൽ ശരത് ലാലും കൃപേഷും ക്രൂരമായി കൊല ചെയ്യപ്പെട്ടു. 2018 ജൂലൈ മാസത്തിൽ എറണാകുളം മഹാരാജാസ് കോളജിൽ വച്ച് അഭിമന്യു എന്ന 21 വയസ്സുകാരൻ കു ത്തേറ്റുമരിച്ചു. ഇങ്ങനെ എത്രയോ രാഷ്ട്രീയ കൊ ലപാതകങ്ങൾ നടന്നു. ഇതിന്റെ കാരണങ്ങൾ നിസ്സാരം ആയിരുന്നു.

കഴിഞ്ഞ ദിവസം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർഥി സംഘടന ഒരു സമരത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിക്കുന്നത് കേട്ടു, നേതൃത്വം നൽകുന്നത് ഒരു പെൺകുട്ടി. ‘കയ്യും വെട്ടും, കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും’! അതേറ്റ് പറയാൻ നൂറ് കണക്കിന് കുട്ടികളും. മ യക്കുമരുന്നിനെക്കാളും ഭീകരം ആയിട്ടാണ് ഇത് ഇൻജക്ട് ചെയ്യപ്പെടുന്നത്, അത് രക്തത്തിൽ കലരുകയാണ്.

എന്തുചെയ്യാനും പ്രാപ്തർ ആക്കുകയാണ് ഈ ക്യാംപസ് രാഷ്ട്രീയം. മാർക്കോ സിനിമയിൽ കൊ ല ചെയ്യപ്പെട്ട എല്ലാരും ഇവിടെ ജീവനോടെ ഉണ്ട്. ഏതു സിനിമയിൽ കൊന്നവരും ഇവിടെ ജീവനോടെ ഉണ്ട്. അവരെല്ലാം ആയുസ്സെത്തി തന്നെയാണ് മരിച്ചത്. (മുകളിൽ എഴുതിയ ആരും ഇവിടെ ജീവനോടെ ഇല്ല)

ഒരു സിനിമ നിരോധിക്കുമ്പോൾ എവിടുന്ന് അത് കാണാൻ പറ്റും എന്ന് പുതുതലമുറ തേടിപ്പോവും. വീണ്ടും അതിന് കിട്ടുന്നത് പബ്ലിസിറ്റി ആണ്. അത് കാണാനുള്ള ആവേശം ആണ്. ഇവിടെ മ യക്കുമരുന്നിന്റെ തേരോട്ടം ആണ്. അത് അവസാനിപ്പിക്കാതെ ഒരു കൊ ലപാതകങ്ങളും ഇല്ലാതാവുന്നില്ല, അതിന്റെ ഒപ്പമാണ് ‘പകയുള്ള രാഷ്ട്രീയവും’! ഇത് രണ്ടുമാണ് പ്രധാന വിഷയം.

സിനിമകളെ നിരോധിക്കാൻ ആണെങ്കിൽ ഇവിടെ ഇറങ്ങുന്ന ഹോളിവുഡ്, ബോളിവുഡ്, കോളിവുഡ് സിനിമകൾ നിരോധിക്കേണ്ടിവരും. കാരണം ഞാനൊക്കെ ജനിച്ചപ്പോൾ മുതൽ സിനിമയിൽ കാണുന്നതാണ് കൊ ല്ലലും, കൊ ലയും. ഒന്നിനെയും ന്യായീകരിക്കുന്നില്ല, പക്ഷേ ചിലത് എഴുതാതിരിക്കാൻ പറ്റില്ല.

Vijayasree Vijayasree :