കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു സവാദ് യുവതിയ്ക്ക് നേരെ ലൈം ഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ബസ് തൃശ്ശൂർ എത്തിയതോടെ യുവതി ഇതുസംബന്ധിച്ച് ഉടൻ തന്നെ പരാതി നൽകുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ ഈ സംഭവത്തിൽ, പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ മസ്താനി. ‘ഒടുവിൽ നീതി, അതും രണ്ട് വർഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യയ്ക്കും ശേഷം’ എന്നുമാണ് മസ്താനി കുറിച്ചത്. അന്നു സവാദിനെ പിന്തുണച്ച മെൻസ് അസോസിയേഷൻ സംഘടനയെയും മസ്താനി പരിഹസിച്ചു.
സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന മസ്താനി എന്ന അടിക്കുറിപ്പോടെ രസകരമായ വിഡിയോയും സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. 2023ൽ സമാനമായ കേസിൽ സവാദിനെതിെര മസ്താനി രംഗത്തെത്തിയിരുന്നു. നടിയുടെ പരാതിയിൽ സവാദിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും പൂമാലയിടലും ഒരുക്കിയിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായി മാറി. പരാതി നൽകിയ നടിയ്ക്കിതിരെ വലിയ വിമർശനങ്ങളും സൈബർ ആക്രമണവും വരെ ഉണ്ടായി.
മസ്താനിയുടേത് വ്യാജ പരാതിയാണെന്നും സവാദിനെ മനഃപൂർവം കുടുക്കാനുള്ള ഹണി ട്രാപ്പ് ആണെന്നുമായിരുന്നു വിമർശനം. മാത്രമല്ല, നടിയുടെ വസ്ത്രധാരണത്തെയും കരിയറിനെയും വരെ അപമാനിക്കുന്ന തരത്തിലായിരുന്നു കമന്റുകളിൽ പലതും. ഇപ്പോൾ വീണ്ടും അതേ കേസിൽ സവാദ് അറസ്റ്റിലാകുമ്പോൾ മസ്താനിയെ പിന്തുണച്ചും പലരും എത്തുന്നുണ്ട്.