നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്; ശാന്തിവിള ദിനേശ്

സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ് സിദ്ദിഖുമായി ചേർന്ന് സംവിധാനം ചെയ്‌ത സിനിമകൾ എല്ലാം തന്നെ വമ്പൻ ഹിറ്റുകൾ ആയ ശേഷം അഭിനയത്തിലേക്കും സ്വതന്ത്ര സംവിധാനത്തിലേക്കും ഒക്കെ അദ്ദേഹം കടന്നിരുന്നു. ഇൻ ഗോസ്‌റ്റ് ഹൗസ്‌ ഇൻ പോലെയുള്ള ഹിറ്റ് ചിത്രങ്ങളും അദ്ദേഹം ഒരുക്കി.

അടുത്തിടെ അദ്ദേഹത്തിന്റെ ക്രൈം ഫൈൽ എന്ന വെബ് സീരീസിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ ലാൽ, ജഗതി ശ്രീകുമാറിനെ കുറിച്ച് ലാൽ പറഞ്ഞ വാക്കുകൾ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. അഭിനയിക്കുന്നതിന് ഇടയിൽ സ്ക്രിപ്റ്റിൽ ഇല്ലാത്ത കാര്യങ്ങൾ പെട്ടെന്ന് ചെയ്യുമ്പോൾ സഹതാരങ്ങൾക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അതൊരിക്കലും ഒരാളുടെ കഴിവായി കാണാൻ കഴിയില്ലെന്നുമായിരുന്നു ലാലിന്റെ വാക്കുകൾ. ഇത് വലിയ രീതിയിലാണ് വിവാദത്തിന് കാരണമാവുമായായിരുന്നു.

അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും, ചില ചലനങ്ങൾ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്നു പറയണം അല്ലെങ്കിൽ നന്നായിരുന്നു, അതുകൊണ്ട് ഓക്കെ എന്നു പറയണം.

അതല്ലെങ്കിൽ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം. അതല്ലാതെ അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. അത് ഏത് വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാൾ ഉപരിയായി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. നമ്മൾ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോയിരിക്കുന്നത്.

ഇയാൾ പറഞ്ഞു നിർത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെട്ടായിരിക്കും ചിലപ്പോൾ ഞാൻ ഡയലോഗ് പറയേണ്ടത്. ആ കണക്ഷൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ നമുക്കത് പറയാൻ ബുദ്ധിമുട്ടാകും. ചിലപ്പോൾ നമ്മൾ പറഞ്ഞു ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കലാകും. അപ്പോൾ ദുർബലം ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും. ഇവിടെ ഒരാൾ അതിനൊപ്പം പരാജയപ്പെടും. അതുകൊണ്ട് അതൊട്ടും ശരിയായിട്ടുള്ള കാര്യമല്ല. ഈ സ്വന്തമായി അല്ലെങ്കിൽ സ്പൊണ്ടേനിയസ് ആയി ഇടുക എന്നു പറയുന്നത് ഒട്ടും നല്ല ലക്ഷണമല്ല എന്നുമാണ് ലാൽ പറഞ്ഞത്.

ചിലർ താരത്തെ അനുകൂലിച്ചപ്പോൾ കൂടുതൽ പേരും വിമർശിച്ചു. ഇപ്പോഴിതാ ഈ വിവാദത്തിൽ മനസ് തുറക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ജഗതിയെ പോലെയൊരു അനുഗ്രഹീത അഭിനേതാവിനോടൊപ്പം പിടിച്ചു നിൽക്കാൻ കഴിയാത്ത അഭിനേതാവിന് അത് പാരയാകുമെന്നാണ് ദിനേശ് പറയുന്നത്. എങ്ങനെയാണ് അത് ജഗതിയുടെ കുറ്റമാവുകയെന്നും ശാന്തിവിള ദിനേശ് ലാലിനോട് ചോദിക്കുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം തങ്ങൾക്ക് ഇടയിലുണ്ടായ പ്രശ്‌നത്തെ കുറിച്ചും ദിനേശ് മനസ് തുറന്നു.

മുൻപ് ബംഗ്ലാവിൽ ഔത ചെയ്യുന്ന സമയത്ത് എന്നെ എല്ലാവിധത്തിലും സഹായിച്ചിട്ടുള്ള ആളാണ് ലാൽ. പ്രതിഫലം പോലും റിലീസ് കഴിഞ്ഞിട്ടാണ് ഞാൻ കൊടുത്തത്. സെറ്റിൽ വച്ച് പോലും ഒന്ന് രണ്ട് പേർക്ക് സഹായങ്ങൾ ചെയ്‌തു കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം വലിയൊരു സംവിധായകനും നടനും നിർമ്മാതാവും വിതരണക്കാരനും ഒക്കെ ആയിരുന്നിട്ടും സ്വന്തം താമസസ്ഥലത്തെ സൗകര്യം കുറച്ച് പോലും എനിക്ക് വേണ്ടി ചിലവ് ചുരുക്കിയിട്ടുണ്ട്.

അന്ന് ഞാൻ ഷൂട്ട് തുടങ്ങിയപ്പോൾ സെറ്റിൽ വന്ന് ഇടപെടാൻ രഘുനാഥ് പാലേരി, രഘുച്ചേട്ടൻ ശ്രമിച്ചിരുന്നു. ഒരു തുടക്കക്കാരനായ എനിക്ക് അദ്ദേഹം തിരക്കഥ എഴുതി തന്നു.പക്ഷേ ഓരോ ഷോട്ടിലും ഇടപെടാൻ ശ്രമിച്ചപ്പോൾ ഞാനും രഘുച്ചേട്ടനും തമ്മിൽ തെറ്റി. ഒടുവിൽ പിണങ്ങിയാണ് അദ്ദേഹം ലൊക്കേഷൻ വിട്ടത്. എന്നിട്ടും ലാലേട്ടൻ എന്നെ ഒന്നും പറയുകയോ ഷൂട്ടിങ്ങിൽ ഇടപെടുകയോ ചെയ്‌തിട്ടില്ല. പക്ഷേ, ഇപ്പോൾ ഞാനും ലാലേട്ടനും തമ്മിൽ സംസാരിക്കാഞ്ഞിട്ട് മൂന്നോ നാലോ വർഷമായി എന്നാണ് എന്റെ ഓർമ്മ.

ഞാൻ എന്റെ ചാനലിൽ ഒരു വീഡിയോ ചെയ്‌തിരുന്നു, അതിന്റെ പേരിലാണ് അദ്ദേഹം എന്നോട് തെറ്റിയത്. നിന്റെ ഒരു സിനിമയ്ക്ക് ഡേറ്റ് തന്നു എന്ന കുറ്റമാണ് ഞാൻ ചെയ്‌തത്‌ എന്നാണ് അദ്ദേഹം മുൻപൊരിക്കൽ ഫോണിലൂടെ പറഞ്ഞത്. അതെ എന്നെ വേദനിപ്പിച്ചു. അടുത്തിടെ ലാൽ ക്രിയേഷൻസിലെ ഹരിയെ വിളിക്കുന്നതിന് പകരം മാറി വിളിച്ചപ്പോഴും ലാലേട്ടൻ എന്നോട് അപരിചിതത്വം കാണിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ ചെയ്‌ത ഒരു വീഡിയോ ആണ് അതിന് കാരണം. ഞാൻ അതിൽ പറഞ്ഞിരുന്നു, ഈ സംഭവത്തിൽ ലാലേട്ടൻ മൗനം വെടിയണമെന്ന്. കാരണം നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്.

ജഗതി സ്ക്രിപ്റ്റിൽ ഇല്ലാത്തത് കൈയിൽ ഇടുന്നത് കുറ്റമാണ് എന്നാണ് ലാൽ പേരെടുത്ത് പറയുന്നത്. ശരിക്കും ജഗതിയോട് പിടിച്ചു നിൽക്കാൻ കഴിയാത്ത നടന്മാർക്ക് അതൊരു കുറ്റമായി തോന്നിയേക്കാം. ജഗതിയോട് കഥാപാത്രം പറഞ്ഞ്, ഏത് ലെവൽ വരെ പോവാം എന്ന് പറഞ്ഞു കൊടുക്കണ്ട അറിയത്ത സംവിധായകർ ഉണ്ടെങ്കിൽ പ്രശ്‌നമാവും. അത് ജഗതിയുടെ കുറ്റമാണോ എന്നാണ് ഞാൻ ചോദിക്കുന്നത്.

സിദ്ദിഖ് ലാലുമാരുടെ മാത്രമല്ല അവരുടെ ഗുരുവായ ഫാസിലിന്റെയും പ്രിയപ്പെട്ട നടൻ ആയിരുന്നില്ല ജഗതി. അവരുടെ രീതിക്ക് പറ്റിയ ആളായിരുന്നില്ല ജഗതി. അവരുടെ പടങ്ങളിൽ ഒന്നും അഭിനയിക്കാൻ ജഗതിക്കും വലിയ താൽപര്യം ഇല്ലാതിരിക്കണം. നല്ല നടൻ ആയത് കൊണ്ട് തന്നെയാണ് അടൂരും പദ്‌മരാജൻ സാറും കെജി ജോർജ് സാറുമൊക്കെ ജഗതിയെ ഉപയോഗിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.

അടുത്തിടെ, ജഗതിയെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. കോളേജ് കാലത്ത് പ്രണയത്തിലായവരാണ് മല്ലികയും ജഗതിയും. അന്ന് ജഗതി തിരക്കുള്ള നടനല്ല. അവസരങ്ങൾ തേടി നടക്കുന്ന നടനാണ്. വ്യക്തിപരമായ കാരണങ്ങളാൽ ഒരു ഘട്ടത്തിൽ മല്ലികയും ജഗതി ശ്രീകുമാറും പിരിഞ്ഞു. പിന്നീട് നടൻ സുകുമാരനെ മല്ലിക വിവാഹം ചെയ്തു. കുറച്ച് വർഷങ്ങൾക്കിപ്പുറം ജഗതി ശ്രീകുമാർ മലയാളത്തിലെ അറിയപ്പെടുന്ന നടനായി. ശോഭ ശ്രീകുമാർ എന്നാണ് ജഗതിയുടെ ഭാര്യയുടെ പേര്.

തകർന്ന് പോയെന്ന് കരുതിയ തന്റെ ജീവിതത്തിലേക്ക് വന്ന ഭാഗ്യമാണ് സുകുമാരനെന്ന് മല്ലിക സുകുമാരൻ മിക്ക അഭിമുഖങ്ങളിലും പറയാറുണ്ട്. മല്ലികയുമായി പിരിയേണ്ടി വന്നതിന്റെ നിരാശ ഒന്നിലേറെ അഭിമുഖങ്ങളിൽ ജഗതി ശ്രീകുമാർ പങ്കുവെച്ചിട്ടുണ്ട്. ജഗതിയും സുകുമാരനും തമ്മിൽ അസ്വാരസ്യങ്ങളുമുണ്ടായിട്ടുണ്ട്. ജഗതിയും സുകുമാരനും തമ്മിലുണ്ടായ അകൽച്ചയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

മലയാള സിനിമയിൽ ആദ്യമായി ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാകുന്നത് നട‌ൻ സുകുമാരനാണ്. ബാലചന്ദ്രമേനോന്റെ അണിയാത്ത വളകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് വെച്ച് നടക്കുമ്പോഴായിരുന്നു ആ അസോസിയേഷന്റെ ഉദ്ഘാടനം. ആ ചിത്രത്തിൽ ഞാനും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഫാൻസ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച പ്രോഗ്രാമിനിടയിൽ മിമിക്രി അവതരിപ്പിക്കാൻ ഞാനും അവിടെ എത്തിയിരുന്നു. വേദിയിൽ സുകുമാരനെ കൂടാതെ ബാലചന്ദ്ര മേനോനും ജഗതിയും മറ്റ് വിശിഷ്ട അതിഥികളും ഉണ്ടായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ ജനസാഗരവും.

ആരുടെ പേരിലുള്ള ഫാൻസ് അസോസിയേഷൻ ആണെങ്കിലും നല്ല കാര്യം ചെയ്യുക എന്നുള്ളതാണ് പ്രധാനം. നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഗുണകരമായ കാര്യം ചെയ്യണം എന്നൊക്കെ സുകുമാരൻ പ്രസംഗിച്ചു. അടുത്ത ഊഴം ജഗതി ശ്രീകുമാറിന്റേതായിരുന്നു. സുകുമാരൻ ഇവിടെ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് ജഗതി പറഞ്ഞു. അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു. കൂക്കിവിളികളും കയ്യടികളും ഉയർന്നു.

സുകുമാരന്റെ മുഖം വിളറി വെളുത്തു. ഞങ്ങളൊക്കെ ആകെ വിഷമിച്ചു. ജഗതി യാതൊരു കൂസലും ഇല്ലാതെ പ്രസംഗം കഴിഞ്ഞ് വേദി വിട്ടിറങ്ങുകയും ചെയ്തു. സുകുമാരൻ അതേക്കുറിച്ച് പിറ്റേ ദിവസം എന്നോട് പറഞ്ഞത് എന്നെ മോശക്കാരനാക്കുന്നതിന് വേണ്ടി അയാളുടെ അസൂയയിൽ നിന്നും ഉടലെടുത്ത വാക്കുകളാണ് അതെന്നാണ്. എന്നാൽ പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു വേദിയിൽ വെച്ച് ജഗതിക്ക് കയ്പ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ട്.

ജഗതിയെ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്തൻ പൊന്നാട അണിയിക്കുന്ന സദസായിരുന്നു അത്. ജഗതി സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് വിഎസിനോട് ആരോ പറഞ്ഞ് കൊടുത്തു. വിഎസ് ജഗതിയെ പൊന്നാട അണിയിക്കാൻ കൂട്ടാക്കിയില്ല. ഈ സംഭവം പത്രങ്ങളിലെല്ലാം വാർത്തയായി. പിറ്റേ ദിവസം എനിക്ക് വിഎസിന്റെ മകൻ അരുണിന്റെ ഫോൺ വന്നു. അച്ഛനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്, ജഗതി ശ്രീകുമാറിനോട് സംസാരിക്കണം എന്ന് പറഞ്ഞു. ജഗതിയുള്ള ലൊക്കേഷനിലെ പ്രൊഡക്ഷൻ മാനേജർ മുഖനേ ജഗതിയെക്കൊണ്ട് അരുണിനോട് സംസാരിപ്പിച്ചെന്നും ആലപ്പി അഷ്റഫ് ഓർത്തു.

മല്ലികയുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ച് ഒരിക്കൽ ജഗതി ശ്രീകുമാറും സംസാരിച്ചി‌ട്ടുണ്ട്. കേളേജിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. 19ാമത്തെ വയസിൽ പ്രണയം ഞാൻ സാഫല്യമാക്കിയവനാണ്. തമാശ പ്രേമമൊന്നും ആയിരുന്നില്ല. ഞങ്ങൾ വിവാഹിതരായി. ആ ബന്ധം പതിനൊന്ന് വർഷം കഴിഞ്ഞ് വേർപെടുത്തി. പിന്നെ ഞാൻ അറേഞ്ച്ഡ് മാര്യേജിന് വിധേയനായി. ചതിച്ചില്ലായിരുന്നു കാമുകിയെ. എന്നൊരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ.

അതാണ് എന്റെ ആദ്യ പ്രണയം. ഒറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളൂ. കോളേജിലൊക്കെ അഭിനയിക്കുന്നത് കൊണ്ട് പല പെൺകുട്ടികൾക്കും ഇഷ്ടമായിരുന്നു. പക്ഷെ പ്രണയം ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ പോലെയല്ല. സ്വാതന്ത്രക്കുറവുണ്ടായിരുന്നു. ഒരുമിച്ച് പുറത്ത് പോകാനോ സംസാരിക്കാനോ പോലും സ്വാതന്ത്രമില്ലായിരുന്നു. അങ്ങനെയൊരു കാലഘട്ടത്തിലെ പ്രണയം. അപക്വമായ പ്രായത്തിൽ ഉണ്ടായിപ്പോയതാണത്. അത് കൗമാരത്തിന്റെ ചാപല്യമാണെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു.

എന്നാൽ എന്റെ മക്കളൊക്കെ പ്രണയിക്കുന്നതിൽ എനിക്ക് യാതൊരു എതിർപ്പുമില്ല. പ്രണയത്തോട് വിരോധമില്ല. സുഖദുഖങ്ങൾ ഒരുമിച്ച് പങ്കിടാൻ തയ്യാറാകുമെങ്കിൽ. ബുദ്ധിമുട്ടുകൾ വരുമ്പോൾ ദമ്പതികൾ തമ്മിൽ മാറിയാൽ പ്രണയം സാഫല്യമാകില്ല. എന്റെ കാര്യത്തിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ വന്നപ്പോൾ പിരിയേണ്ട അവസ്ഥ വന്നതാണെന്നും ജഗതി ശ്രീകുമാർ വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :