‘ദിലീപ് എന്ന അധമന്റെ പടം കാണില്ലെന്ന് പണ്ടൊരു മഹതി പറഞ്ഞു, പക്ഷെ ആ സിനിമക്ക് ഡബ്ബ് ചെയ്യാൻ ശമ്പളമായി വാങ്ങിയത് ഒന്നരലക്ഷം; പടം കാണില്ലെന്ന് പറയുമ്പോൾ ഡബ് ചെയ്യില്ലെന്നും പറയണം; ശാന്തിവിള ദിനേശ്

നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ നിസാരവൽക്കരിച്ച നടി മാലാ പാർവ്വതിയുടെ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. ഷൈനിനെതിരെ പരാതി പറഞ്ഞ നടി വിൻസി എന്തുകൊണ്ട് അപ്പോൾ പ്രതികരിച്ചില്ലെന്നും ഉടൻ തന്നെ പോടാ എന്ന് പറഞ്ഞ് ആ സംഭവം അവിടെ അവസാനിപ്പിക്കണമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗൈനക്കോളജിസ്റ്റായിരുന്ന സ്ത്രീയുടെ സാംസ്കാരിക നായകനായരുന്ന വ്യക്തിയുടെ മകളാണ് മാലാ പാർവതി. അവർക്ക് പോടാ എന്ന് പറയാനുള്ള തന്റേടം കാണും. എന്നാൽ എല്ലാ നടിമാർക്കും അത് പറയാൻ സാധിക്കണമെന്നുമില്ല. മാലാപാർവതി പറഞ്ഞത് കേട്ട് കുറേ പേർ അവരോട് പുച്ഛമാണെന്നൊക്കെ പറഞ്ഞിറങ്ങി. പുച്ഛിക്കാൻ പറ്റിയ ബാച്ചുകൾ തന്നെ.

ഇത്തരം ഡയലോഗുകൾ കേൾക്കാൻ പറ്റില്ലെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കണം. അയാളാണോ നായകൻ എന്നാൽ ഞാൻ ഇല്ലെന്ന് പറയണം. പണ്ടൊരു മഹതി പറഞ്ഞു, ദിലീപിന്റെ പടം ഇറങ്ങിയപ്പോൾ ഇല്ല, ആ അധമന്റെ പടം ഞാൻ കാണില്ലെന്ന്. ഇത് പറയുമ്പോൾ മനോരമ ചാനലിലെ ആ ചർച്ചയിൽ ഞാൻ പങ്കെടുക്കുന്നുണ്ട്.അപ്പോൾ അവതാരകൻ ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോയെന്ന്.ഞാൻ പറഞ്ഞു ഇല്ലെന്ന്, അവരുടെ സ്വാതന്ത്ര്യമാണല്ലോ.

പക്ഷെ അവർ വേറൊരു കാര്യം ചെയ്യണമായിരുന്നു ആ സിനിമയിൽ നൂറോ നൂറ്റിപത്തോ സ്ഥലത്ത് മോനേയെന്ന് ദിലീപിനെ വിളിക്കുന്നുണ്ട്. ആ നടിക്ക് ശബ്ദം കൊടുത്ത ഒന്നരലക്ഷം ശമ്പളം വാങ്ങിയ മഹതിയാണ് പറയുന്നത് ആ ആധമന്റെ പടം കാണില്ലെന്ന്. എന്നാൽ ഈ അധമന്റെ പടം ഞാൻ കാണില്ലെന്ന് പറയുമ്പോൾ ഡബ് ചെയ്യില്ലെന്നും പറയാൻ കഴിയണം. കുരയ്ക്കുകയും വാലാട്ടുകയും ചെയ്യരുത്.

ഷൈൻ ടോം ചാക്കോയാണ് നായകൻ എന്ന് പറയുമ്പോൾ താത്പര്യമില്ലെങ്കിൽ പട്ടിണി കിടന്നാലും ഞാൻ ഇല്ലെന്ന് പറയാൻ നടിക്ക് സാധിക്കണം. ഇത് അത് ചെയ്യാതെ ആ സെറ്റിൽ നിന്ന് പോയി മാസങ്ങൾ കഴിഞ്ഞ് ഒരു പള്ളിയിലെ സെറ്റിൽ പോയി പരാതി പറഞ്ഞിരിക്കുന്നു. അതിനെ വെച്ച് കേരളത്തിൽ ചർച്ചയോട് ചർച്ച.

ഷൈനിനെ അഭിനയിപ്പിക്കില്ലെന്ന് നിലപാടെടുക്കാൻ ആർക്കാണ് അവകാശം. ശ്രീനാഥ് ഭാസിയെ അഭിനയിപ്പിക്കില്ലെന്ന് പറയാത്തത് എന്താണ്? ഇവനാരുമില്ല പാവമാണ്. അതുകൊണ്ടാണ് കുതിര കേറുന്നത്. ശ്രീനാഥ് ഭാസി ഒരു ഷൂട്ടിനിടയിൽ ഫോൺ വന്ന് കാറുമായി പുറത്തേക്ക് പോയി, പിന്നെ കാണുന്നത് മലേഷ്യയിലാണ്. കാരണം അവിടെ വലിക്കുന്നത് അവന് വില കുറച്ച് കിട്ടും. അതിന്റെ വിളി വന്നതാണ്.
ഷൈൻ ഒരു പാവമാണ്. ഭേദപ്പെട്ടവനാണല്ലോ, അപ്പോൾ ചോദിക്കാനും പറയാനും ആള് കാണില്ല എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

നേരത്തെ, സംവിധായകൻ ആലപ്പി അഷ്റഫും മാലാ പാർവതിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ചാനലുകളിലൂടെയാണ് മാലാ പാർവതിയെ പൊതുസമൂഹം കണ്ടുതുടങ്ങിയത്. അന്ന് അവർ നടത്തിയിട്ടുള്ള പല അഭിമുഖങ്ങളിലും പക്വതയുള്ള ചോദ്യകർത്താവിനെയും കാണാൻ കഴിഞ്ഞിട്ടുണ്ട്. നല്ല നിലവാരമുള്ള സംസാരവും ഭംഗിയുള്ള മുഖവും ആരെയും ആകർഷിക്കുന്നതായിരുന്നു.

നാടകത്തിലൂടെ അഭിനയത്തിൽ കടന്നുവന്ന അവർ സിനിമയിലും സ്ഥാനം ഉറപ്പിച്ചു. പൊതുസമൂഹത്തിൽ നടക്കുന്ന ചില സാമൂഹിക പ്രശ്നങ്ങളിൽ നീതിയുടെ പക്ഷത്തുനിന്ന് അവർ പലപ്പോഴും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവരുടെ രാഷ്ട്രീയമൊന്നും നോക്കാതെ മറുപക്ഷത്തുള്ളവർപോലും അവരുടെ അഭിപ്രായത്തിനു വില കൽപിച്ചിട്ടുണ്ട്. അന്നുവരെ ഒരു പൊതുജനസമ്മതയായാണ് കണ്ടിരുന്നത്.

ആ സഹോദരിയുടെ സാമൂഹ്യവിഷയങ്ങളോടുള്ള നിലപാടുകളോട് എനിക്കും സ്നേഹവും ബഹുമാനവുമൊക്കെ തോന്നിയിരുന്നു. എന്നാൽ ജനങ്ങൾ നൽകിയ ആദരവും സ്നേഹവും പൊതുജന സ്വീകാര്യതയും നിലനിർത്തിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല എന്നത് ഒരു യാഥാർഥ്യമാണ്. അതിന്റെ പ്രധാന കാരണം മെല്ലെ മെല്ലെ അവരുടെ നിലപാടുകളിൽ ഉണ്ടായ ചാഞ്ചാട്ടമാണ്.

സമൂഹത്തിൽ നല്ല അഭിപ്രായവും പേരും നേടിയെടുക്കാൻ ഒരു ജന്മം തന്നെ പോരാതെ വരും. എന്നാൽ കഷ്ടപ്പെട്ട് നേടിയെടുത്ത സൽപേര് കളഞ്ഞുകുളിക്കാൻ നിമിഷനേരം മതി. മാലാ പാർവതിയോട് ഇഷ്ടം വരാൻ മറ്റൊരു കാരണം കൂടിയുണ്ട്. കുമാരനാശാനുമായുള്ള മാലാ പാർവതിയുടെ കുടുംബത്തോടുള്ള ബന്ധം. ആശാനോടുള്ള സ്നേഹാദരങ്ങളോടുള്ള അംശം ഇവർക്കും പകർന്നു കിട്ടിയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവരുടെ സ്ഥിതി പറയുവാൻ വിഷമമുണ്ട്. എങ്കിലും പറഞ്ഞുപോകുന്നു.

പൊതുസമൂഹത്തിൽ അപഹാസ്യ കഥാപാത്രമായി മാലാ പാർവതി അധപതിച്ചു എന്നു പറയാതെ വയ്യ. ഷൈൻ ടോം ചാക്കോ വിഷയവുമായി ബന്ധപ്പെട്ട് നടി രഞ്ജിനി മാലാ പാർവതിക്കെതിരെ നടത്തിയ രൂക്ഷമായ വിമർശനം അതിനൊരുദാഹരണം മാത്രമാണ്. നടിയുടെ നിലപാട് ഓർത്ത് നാണക്കേട് തോന്നുന്നുവെന്നാണ് രഞ്ജിനി പ്രതികരിച്ചത്.

ഏതു വിഷയമെടുത്താലും സ്വന്തമായി അഭിപ്രായവും കാഴ്ചപ്പാടുമുള്ള വ്യക്തിയാണ് രഞ്ജിനി. നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തുനിന്നും അവർ പലപ്പോഴും അഭിപ്രായം രേഖപ്പെടുത്താറുമുണ്ട്, അത് പൊതുസമൂഹം അംഗീകരിക്കാറുമുണ്ട്. ഇതേ വിഷയത്തിൽ ഭാഗ്യലക്ഷ്മി പറയുന്നത്, പാർവതിയോട് പുച്ഛം തോന്നുന്നുവെന്നാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി നീതിക്കു നിരക്കാത്ത അഭിപ്രായങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കുക മാലാ പാർവതിയുടെ സ്ഥിരം പ്രവണതായി മാറിയിട്ടുണ്ട്. അതിൽ പുതിയ വിവാദമാണ് ഷൈൻ ടോം ചാക്കോയുടെ ലഹരികേസ്. ഷൈനിനെ വെള്ളപൂശാൻ നടത്തിയ ശ്രമം ചക്കിനു വച്ചത് കൊക്കിനുകൊണ്ടതുപോലെയായി. ഇക്കാര്യത്തിൽ അവരുടെ അഭിപ്രായം ഷൈനിനും ഗുണം ചെയ്തില്ല, അവർക്കും അപമാനമുണ്ടാകാൻ കാരണമായി.

ഷൈൻ ലഹരി ഉപയോഗിച്ച് വിൻ സിയോട് അപമര്യാദയായി പെരുമാറിയ വിഷയം ഇവർ നിസാരവത്കരിച്ചു. ഷൈൻ അച്ചടക്കമുളള നടനാണ്, ബ്ലൗസ് ഒന്നു ശരിയാക്കാൻ ഞാൻ കൂടെ വരട്ടെ എന്ന ചോദ്യം ഇത്ര വലിയ പ്രശ്നമാക്കണോ എന്നായിരുന്നു മാലാ പാർവതിയുടെ നിലപാട്.

ഒരു തമിഴ് സിനിമയിൽ നടനിൽ നിന്നുമുണ്ടായ ദുരനുഭവം മൂലം ഒരുപാട് കരഞ്ഞ ആളാണ് ഇവർ. ഇതുപോലെ വിൻ സിയും രാത്രിമുഴുവൻ കരഞ്ഞ് തീർത്തിട്ട് പിറ്റേന്നുവന്ന് മിണ്ടാതെ വന്ന് അഭിനയിച്ചിട്ടു പോകണോ എന്നാണോ പാർവതി ഉദ്ദേശിച്ചതെന്ന് അറിയില്ല, ഇതാണ് മാലാ‍ പാർ‍വതിയുടെ സ്ത്രീപക്ഷ നിലപാടെന്നും അറിയില്ല. പാർവതി ഇപ്പോൾ ചോദിക്കുന്നു, വിൻ സി. അപ്പോൾ തന്നെ എന്തുകൊണ്ട് പ്രതികരിച്ചില്ല. അന്ന് പാർവതിയുടെ ശരീരത്തിൽ അയാൾ മോശമായി സ്പർശിച്ചപ്പോൾ എന്തുകൊണ്ട് അപ്പോൾ തന്നെ പ്രതികരിച്ചില്ല. അങ്ങനെ പ്രതികരിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ തീരുമാനമുണ്ടായേനെ.

പണ്ട് ബസിൽവച്ച് ഉണ്ടായ മോശമായ അനുഭവത്തിലും പ്രതികരിച്ചില്ല. ഇപ്പോൾ പറയുന്നു, ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ താൻ കോമഡിയായാണ് എടുക്കാറുള്ളതെന്ന്. സ്ത്രീപക്ഷക്കാരിയാണെന്ന് സ്വയം ഊറ്റംക്കൊള്ളുന്ന ഒരാളിൽ നിന്നാണ് ഇത്തരം അഭിപ്രായങ്ങൾ ഉണ്ടായതെന്ന് ഓർക്കണം. മാലാ പാർവതിയോട് ഒന്ന് ചോദിക്കട്ടെ, മോശമായ സ്പർശനവും, ദ്വയാർഥ പ്രയോഗങ്ങളും വൃത്തികെട്ട പദ പ്രയോഗങ്ങളുമൊക്കെ കോമഡിയായി എടുത്താൽ മതിയെന്നാണോ നടി ഉദ്ദേശിക്കുന്നത്.

ഇവരുടെ മറ്റൊരു നിലപാടില്ലായ്മയെക്കുറിച്ചും പറയാം. ഹേമ കമ്മിറ്റിയിൽപോയി മൊഴി കൊടുക്കുകയും പലരെയും കൊണ്ട് മൊഴികൊടുപ്പിക്കുകയും ചെയ്തിരുന്നു. അത് പുറത്തുവന്നപ്പോൾ നല്ല കാര്യമാണ് സർക്കാർ ചെയ്തതെന്നും അനുഭവങ്ങൾ തുറന്നു പറയുന്നവരെ അഭിനന്ദിക്കുന്നുവെന്നും നടി പറയുകയുണ്ടായി.

ഇതൊക്കെ ചെയ്ത ശേഷം എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവർ മലക്കം മറിഞ്ഞു. സുപ്രീം കോടതിയിൽപോയി റിപ്പോർട്ടിന്മേൽ കേസെടുക്കാൻ പാടില്ല എന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. ഇതു വേട്ടക്കാരെ സഹായിക്കാൻ വേണ്ടിയാണെന്ന് ആരെങ്കിലും ധരിച്ചാൽ കുറ്റം പറയാൻ പറ്റുമോ? എന്നാണ് ആലപ്പി അഷ്റഫ് ചോദിച്ചത്.

കഴിഞ്ഞ ദിവസം മാലാ പാർവതിയും വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഒരിക്കലും ഞാൻ വേട്ടക്കാർക്കൊപ്പമല്ല,ഇരയ്ക്കൊപ്പം തന്നെയാണ്. വേട്ടർക്കാർക്കൊപ്പമാണെന്ന സംശയം എന്നെ കുറിച്ച് വരുന്നത് എനിക്ക് അറിയില്ല. ചില കാര്യങ്ങളിൽ എന്റെ ചില വ്യക്തിത്വത്തിന്റെ പ്രശ്നങ്ങൾ ഉണ്ട്. ചില സൗഹൃദങ്ങൾ വരുന്ന സമയത്ത് ബന്ധങ്ങൾ വരുന്ന സമയത്ത് തത്കാലം ആ പ്രശ്നത്തിൽ നിന്നും മാറി നിൽക്കം എന്നൊരു മനസ് എനിക്കുണ്ട്. തറയിൽ കിടന്ന് ചവിട്ട് വാങ്ങുകയാണ്. ഞാനും കൂടെ ചവിട്ടേണ്ടെന്ന തോന്നലാണ്. ആ മനസ് എനിക്ക് പ്രശ്നമായി ഭവിച്ചിട്ടുണ്ട്.

ഞാൻ മാറി നിൽക്കുമ്പോൾ നിലപാടുകൾ ലഘുപ്പെടുന്നില്ല, പക്ഷെ മാറി നിൽക്കുമ്പോൾ അങ്ങനെ ആളുകൾക്ക് തോന്നുന്നതാണ്. വളരെ ചെറിയ പ്രായത്തിലാണ് കാവ്യ മാധവനുമായി സൗഹൃദം ഉണ്ടാകുന്നത്. പ്രശ്നം മൂത്ത് വരുമ്പോൾ അവരുടെ കുടുംബത്തെ കുറിച്ചുള്ള അറ്റാക്കുകൾ ഒക്കെ കൂടിയ സമയത്ത് ഞാനും കൂടെ ചവിട്ടേണ്ടെന്ന് വിചാരിച്ചു. എന്നല്ലാതെ അങ്ങനെയൊരാളുടെ സിനിമ കാണുകയോ അവരുടെ കൂടെ അഭിനയിക്കുകയോ ചെയ്തിട്ടില്ല.

നീതി എന്ന് പറയുന്നിടത്ത് മാത്രമല്ല ഒരു കംപാഷനും കൂടെ വേണം. സൈക്കോളജി പഠിച്ചതിനെക്കാൾ ചിലരോട് സംസാരിച്ചതിൽ നിന്ന് സംഭവിച്ചതാണ്. മറ്റേ ആളെ കേൾക്കാനുള്ള മനസ് വേണം. ഒരിക്കൽ എംടി സാർ ഒരു കഥ പറഞ്ഞു, ആറ് മാസം പ്രായമായൊരു കുഞ്ഞിനെ മതിലിൽ അടിച്ച് കൊന്നൊരു പിതാവിനെ ജയിലിൽ പോയി കണ്ട കഥ. എന്താണെന്ന് അറിയാനായിരുന്നു അദ്ദേഹം പോയത്.

അപ്പോൾ അയാൾ പറഞ്ഞത് ആറ് ദിവസം ട്രക്ക് ഓടിച്ച് വന്നതായിരുന്നു, ഉറക്ക ക്ഷീണത്തിലിരിക്കുമ്പോൾ കുഞ്ഞു കരഞ്ഞു, ശബ്ദം കേട്ട് അറിയാതെ ചെയ്ത് പോയതാണെന്ന്. ഇങ്ങനെ അറിയാതെയായിരിക്കും എപ്പോഴും ചെയ്യുന്നതെന്ന് പറയുന്നില്ല. എന്നിരുന്നാലും അവർക്ക് എന്താണ് സംബവിച്ചതെന്ന് അറിയാൻ കൊച്ചിലെ മുതൽ എനിക്കൊരു മനസുണ്ട്. ഇന്നത്തെ കാലത്ത് അത് പാടില്ല. പ്രത്യേകിച്ച് ടെലി വിളിച്ച് പറയാൻ പറയുമ്പോൾ നമ്മുടെ മനസ് ഇങ്ങനെ പ്രവർത്തിക്കുന്നത് മോശമാണ്. എന്തോ മനസ് തീവ്രമാകുന്നില്ല.

പോടാ എന്നത് പ്രതിരോധം എന്ന അർത്ഥത്തിൽ ഞാൻ പറഞ്ഞ വാക്കാണ്. അത് പിടിച്ചാണ് പലരും പറയുന്നത്. ഈ വിഷയത്തിൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് എന്റെ നിലപാട്. ചിലർക്ക് നോട്ടം കൊണ്ട് നിർത്താൻ പറ്റും , ചിലർക്ക് പോടാ വേണ്ടി വരും, ചിലർക്ക് തെറി പറയേണ്ടി വരും, എന്ത് തന്നെ ആയാലും പ്രതികരിക്കണം എന്നാണ് ഞാൻ അന്നും ഇന്നും പറയുന്നത്.

കലിങ്കിലിരുന്ന് കമന്റടിക്കുന്നത് പോലുള്ള അമ്മാവൻമാരും മുതിർന്ന നടൻമാരുമൊക്കെ നമ്മുടെ കൂടെ അഭിനയിക്കുന്നുണ്ടാകും. ആ സമയത്ത് നമ്മൾ ഭയങ്കരമായി വഴക്കുണ്ടാക്കിക്കഴിഞ്ഞാൽ ആ സിനിമയിൽ നമ്മളെ കുഴപ്പക്കാരിയാക്കും. എനിക്ക് ഇപ്പോൾ ആരെങ്കിലും മെസേജ് ഒക്കെ അയച്ച് വെക്കുക, അപ്പോൾ ലൊക്കേഷനിൽ വെച്ച് ഞാൻ ഉറക്കേ അയാളോട് ചോദിക്കും, സാർ മെസേജ് അയച്ചിരുന്നോ എന്തായിരുന്നു എന്നൊക്കെ. അവിടെ നിൽക്കും അതെന്നും നടി പറഞ്ഞിരുന്നു.

Vijayasree Vijayasree :