പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. പരാതി നൽകിയിട്ട് രണ്ട് മാസമായെന്നും എന്നാൽ സംഭവത്തിൽ നടപടി എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നുമാണ് സാന്ദ്രയുടെ ആരോപണം.
സിനിമാ നിർമാണത്തിന് പ്രൊഡക്ഷൻ കൺട്രോളർമാർ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമർശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. റെനി ജോസഫിന്റെ ഭീഷണി സന്ദേശം ഇങ്ങനെയായിരുന്നു;
ഞാൻ പറഞ്ഞു സാന്ദ്രാ, നീ കുടുതൽ വിളയേണ്ട. അപ്പോൾ നിങ്ങളാരാണെന്ന് ചോദിച്ചു, നീ കൂടുതൽ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, നീ എനിക്കെതിരെ കേസ് കൊടുത്തു. നിന്റെ അപ്പനുണ്ടല്ലോ തോമസ്, ഈ തോമസിന്റെ മകളല്ലേ ഈ സാന്ദ്ര? കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽക്കളയും.
പ്രൊഡക്ഷൻ കൺട്രോളർമാർ സിനിമയിൽ വേണ്ടെന്ന് പറയാൻ നീ ആരാണെന്ന് ചോദിച്ചപ്പോ അവളുടെ മിണ്ടാട്ടം മുട്ടി. ഞങ്ങൾ കൊടുത്ത ഭാഗ്യമാണ്, ഞങ്ങൾ കൊടുത്ത സൗഭാഗ്യമാണ്, ഞങ്ങൾ കൊടുത്ത ഔദാര്യമാണ് ഈ സാന്ദ്ര തോമസ്. സാന്ദ്ര തോമസ് പ്രൊഡക്ഷൻ കൺട്രോളർമാരെ പറ്റി അനാവശ്യം പറഞ്ഞാൽ ആദ്യം അപ്പനെ എടുത്ത് കമ്പത്തിൽ കെട്ടി ഞാനടിക്കും.
കൊല്ലും, തല്ലിക്കൊന്ന് ജയിലിൽ പോകും. തോമസിനെ നാളെ ചെവിക്കല്ലടിച്ച് പൊട്ടിക്കും ഞാൻ. അപ്പോൾ ഇവൾ ദുഃഖിക്കണം. ഇവളറിയണം, സാന്ദ്ര അറിയണം. സാന്ദ്ര എന്തിനാണ് പ്രൊഡക്ഷൻ കൺട്രോളർമാർ മലയാള സിനിമയ്ക്ക് വേണ്ടെന്ന് പറഞ്ഞത്? ഉത്തരം ആരെങ്കിലും തന്നേ മതിയാകൂ. അവൾടെ അപ്പനെ ഞാൻ തൂക്കിയെടുക്കും നാളെ കാലത്ത്. എഴുതി ഒപ്പിട്ട് വച്ചോ, ഇത്രേ പറയാനുള്ളൂ.