മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ നിരവധി അവാര്‍ഡ് സിനിമകളൊരുക്കി ശ്രദ്ധേയനാണ്. സനൽ കുമാറുമായുള്ള വിഷയത്തിൽ ആരുടെ ഭാഗമാണ് ശരിയെന്ന് പ്രേക്ഷകർക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസം സനൽ പങ്കുവെച്ച ഒരു പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായിരുന്നു. മലയാള സിനിമ ലോകത്തെ പിടിച്ചുലച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സനല്‍കുമാറിന്‍റെ പ്രതികരണം. മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവെന്നായിരുന്നു ആരോപണം.
മാത്രമല്ല തന്‍റെ കുറിപ്പില്‍ താരരാജാവ് എന്ന് പരാമര്‍ശിക്കുന്നുണ്ടെങ്കിലും പേര് പറയാതെയാണ് ഈ താരരാജാവിനെതിരെയുള്ള സനലിന്‍റെ ഒളിയമ്പ്. കൂടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമെന്ന് കേട്ടപ്പോൾ അയാൾക്ക് പനിയും വയറിളക്കവും വന്നെന്ന് വാർത്തയുണ്ടായിരുന്നെന്നും മാധ്യമങ്ങളെ കാണാതെ അയാൾ മുങ്ങിയെന്നും സനൽ കുറിപ്പിൽ ആരോപിക്കുന്നു. എന്നാൽ ഈ കുറിപ്പ് വലിയ രീതിയിൽ ചർച്ചയായി. സനലിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്.
മാത്രമല്ല സനലിന്‍റെ ഈ പോസ്‌റ്റിന് താഴെ നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതില്‍ കൂടുതലും സനല്‍ നോര്‍മല്‍ അല്ലെന്നും അദ്ദേഹത്തിന് ഭ്രാന്ത് ആണെന്നുമാണ് കമന്‍റുകള്‍. ഇവൻ ഒരു പൊതു ശല്യം ആയി മാറിയിട്ടുണ്ട്. .ഒന്നുങ്കിൽ ഈ വട്ടനെ ചങ്ങലയ്ക്ക് ഇടുക. .അല്ലങ്കിൽ ഈ മൈരനെ പിടിച്ചു ഊളൻപാറയിലോ കുതിരവട്ടത്തോ കൊണ്ടുപോയി ഇടുക. എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നു കമന്റ്.
”നിങ്ങൾ ആരോപിച്ച ഓഷോ ഫാൻ ആയ ആ രാജാവ് ഒരിടത്തും ഒളിച്ചിരുന്നില്ല. പ്രസ് മീറ്റിൽ അന്തസ്സായി നിന്ന് കൊടുത്തിരുന്നു. ഇനി മറ്റേ രാജാവാണെങ്കിൽ അദ്ദേഹം ഓഷോയെ അറിയുക പോലുമില്ലല്ലോ”-മറ്റൊരാള്‍ കുറിച്ചു.
”അതിരിക്കട്ടെ, തന്‍റെ വട്ടൊക്കെ മാറിയോ?”, “ങ്ങള് നോർമ്മലായിക്കണ്”, നിനക്ക് വട്ടായോ, ഇപ്പോൾ ഒന്ന് ഇറങ്ങിയതല്ലേ ഉള്ളൂ…..എന്തെങ്കിലും പറയുമ്പോൾ ആധികാരികതയോടെ പറയുക…. “ഓരോ രാജാക്കൻമാരും സിനിമയെ നന്നായി ഭരിക്കുന്നുണ്ട്, എല്ലാ രീതിയിലും” -ഇങ്ങനെ നീണ്ടുപോകുന്നു കമന്‍റുകള്‍. ആ പീഡനങ്ങൾ സനൽകുമാർ കണ്ടോ? അതോ പീഡിപ്പിക്കപ്പെട്ട ആരെങ്കിലും സനലിനോട് പറഞ്ഞോ? സനലിനോട് പറയാൻ ധൈര്യം കാട്ടിയവർക്ക് മറ്റാരോടും ഇതിനെ കുറിച്ച് പറയാൻ ഇതുവരെ തോന്നാത്തത് എന്തുകൊണ്ടായിരിക്കും? സിനിമാ മേഖലയിൽ ഇത്രയും പുകിലുകൾ നടക്കുമ്പോൾ മാധ്യമ ശ്രദ്ധയെങ്കിലും ലക്ഷ്യമിട്ട് ആർക്കുവേണമെങ്കിലും ഒരു മീടു ക്യാമ്പയിനിലൂടെ മുന്നോട്ടു വരാമല്ലോ? അതും ഉണ്ടായില്ല” -മറ്റൊരു കമന്‍റ് ഇങ്ങനെയാണ്.
സനൽ കുമാർ പങ്കുവെച്ച വിവാദമായ പോസ്റ്റ് ഇങ്ങനെയായിരുന്നു
മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്”. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമെന്ന് കേട്ടപ്പോൾ അയാൾക്ക് പനിയും വയറിളക്കവും വന്നെന്ന് വാർത്തയുണ്ടായിരുന്നു. മാധ്യമങ്ങളെ കാണാതെ അയാൾ മുങ്ങി. പക്ഷെ ഒരു റിപ്പോർട്ടും പുറത്തുവന്നില്ല. സിനിമയ്ക്ക് പുറത്ത് അയാളെക്കാൾ വലിയ പെൺവേട്ടക്കാരുടെ പേരുകൾ റിപ്പോർട്ടിലുണ്ട് എന്നതുകൊണ്ട് തന്നെ. റിപ്പോർട്ട് പൂർണമായും മുങ്ങി എന്ന് ഉറപ്പായപ്പോൾ അയാൾ പൂർവാധികം ഉന്മേഷത്തോടെ തിരികെ വന്നു. ചാകും വരെ താരങ്ങൾക്ക് ഒരുമിച്ചു താമസിക്കാൻ ഒരു കോട്ട കെട്ടണം എന്ന ആശയം “അമ്മ“ യിൽ അയാൾ എഴുന്നള്ളിച്ചു. ചാകും വരെ രഹസ്യങ്ങൾ ഒന്നും പുറത്തുവരാതെ ”താരങ്ങളെ“ മുഷ്ടിയിൽ ഒതുക്കണം എന്നാണ് അതിന്റെ അർത്ഥം. എന്നെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് ചോർന്നാൽ തന്റെ സിംഹാസനത്തിന് പരിക്കുണ്ടാകാത്ത രീതിയിൽ ഒരു പുതിയ അടവുകൂടി അയാൾ പുറത്തെടുത്തു. എന്റെ ജീവിതം ഓഷോയുടേതിന് സമം! അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും എന്നതുപോലെയാണ് ഓഷോയെക്കുറിച്ചുള്ള അയാളുടെ അറിവ്.