മലയാളത്തിൽ അഭിനയിക്കാത്തതിന് കാരണമുണ്ട്; വെളിപ്പെടുത്തി സാമന്ത

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികൾ താരം അഭിമുഖീകരിച്ചു. സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു.

2017 ഒക്ടോബറിൽ ആയിരുന്നു നാഗചൈതന്യയുമായുള്ള വിവാഹം. എന്നാൽ 2021 ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഈ വേർപിരിയൽ അത്ര സുഖകരമായ വാർത്തയായിരുന്നില്ല അവരുടെ ആരാധകർക്ക്. ഇപ്പോൾ സിംഗിളായി തുടരുകയാണ്. ഇപ്പോഴിതാ സാമന്തയുടെ ആദ്യ സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് വൈറലാകുന്നത്.

മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സാമന്തയ്ക്ക് കേരളക്കരയിൽ നിന്നും നിരവധി ആരാധകരാണ് ഉള്ളത്. മറ്റൊരു പ്രത്യേകത സാമന്ത പാതി മലയാളിയാണെന്നുള്ളതാണ് . ആന്ധ്ര സ്വദേശി പ്രഭുവിന്റെയും ആലപ്പുഴക്കാരി നൈനീറ്റയുടേയും മകളായ സാമന്ത സിനിമയില്‍ പതിനൊന്നു വര്‍ഷം പിന്നിടുകയാണ്.

കേരളത്തില്‍ വേരുകളുള്ള സാമന്ത മലയാള ചിത്രങ്ങളുടെ ആരാധിക കൂടിയാണ്. എന്നാല്‍ മലയാളത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ സാമന്തയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ‘’ഭാഷകളെ തരം തിരിച്ച് അഭിനയിക്കുന്ന ആളല്ല ഞാന്‍. എന്നെ തേടി വരുന്ന കഥാപാത്രങ്ങള്‍ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. നല്ല കഥയും കഥാപാത്രവും വരുമ്പോള്‍ തീര്‍ച്ചയായും അഭിനയിക്കും.

ലോക സിനിമയില്‍ത്തന്നെ സ്ഥാനമുള്ള മലയാളത്തിലേക്ക് ഇതുവരെയും വരാത്തതില്‍ വിഷമമുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ ഞാനുള്ള ഒരു മലയാള സിനിമ ഉണ്ടാകും,’ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാമന്ത പറയുന്നു. തമിഴിലും തെലുങ്കിലും ഓരോ സിനിമ വീതം പുറത്തിറങ്ങാനുണ്ടെന്നതാണ് സാമന്തയുടെ പുതിയ സിനിമാ വിശേഷം.

ഏറെ ശ്രദ്ധയോടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനാല്‍ത്തന്നെ 65 സിനിമകള്‍ മാത്രമാണ് തന്റെതായുള്ളതെന്ന് അവര്‍ പറയുന്നു. ഭാഗ്യ നായികയെന്ന് തെന്നിന്ത്യന്‍ ആരാധകര്‍ വിളിക്കുന്ന സാമന്ത 2017ല്‍ നാഗചൈതന്യയെ വിവാഹം ചെയ്തതോടെ താര കുടുംബത്തിലെ മരുമകളായി മാറുകയായിരുന്നു.
അതേസമയം, അടുത്തിടെ സാമന്തയുടെ വിവാഹമോചന വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധ സ്ഥിതീകരണവും ഉണ്ടായിട്ടില്ല.

Vismaya Venkitesh :