ഇതിനു മുൻപും എന്നെയും എൻ്റെ കുടുംബത്തെയും ഉ പദ്രവിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്, പിന്നിൽ ബിഷ്‌ണോയി സംഘം തന്നെ; സൽമാൻ ഖാന്റെ മൊഴി പുറത്ത്

കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ വ ധിക്കാനായി ബിഷ്‌ണോയി സംഘം ശ്രമിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നത്. ഇപ്പോഴിതാ ഏപ്രിൽ 14-ന് തന്റെ വസതിയ്ക്ക് നേരെ നടന്ന വെ ടിവെയ്പ്പിൽ നടൻ നൽകിയ മൊഴി പുറത്ത് വന്നിരിക്കുകയാണ്. മുംബൈ ക്രൈംബ്രാഞ്ചിൻ്റെ ആൻ്റി എക്‌സ്‌റ്റോർഷൻ സെൽ കഴിഞ്ഞ മാസം രേഖപ്പെടുത്തിയ മൊഴി‌യാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഏപ്രിൽ 14-ന് പുലർച്ചെ ഞാൻ ഉറങ്ങിക്കിടക്കുമ്പോഴാണ് വെ ടിവെപ്പ് ഉണ്ടായത്. പ ടക്കം പൊട്ടുന്നത് പോലെയുള്ള ഒരു ശബ്ദം ഞാൻ കേട്ടു. തുടർന്ന്, പുലർച്ചെ 4.55-ന് ഗാലക്‌സി അപാർട്മെൻ്റിൻ്റെ ഒന്നാം നിലയിലെ ബാൽക്കണിയിലേയ്ക്ക്, ബൈക്കിലെത്തിയ രണ്ട് പേർ തോക്കിൽ നിന്നും വെടിയുതിർക്കുകയായിരുന്നുവെന്ന് അംഗരക്ഷകൻ എന്നോട് പറഞ്ഞു. ഇതിനു മുൻപും എന്നെയും എൻ്റെ കുടുംബത്തെയും ഉ പദ്രവിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിന്ന് ലോറൻസ് ബിഷ്‌ണോയി ആ ക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ എൻ്റെ ബാൽക്കണിയിലേയ്ക്ക് വെ ടിവെപ്പ് നടത്തിയത് ലോറൻസ് ബി ഷ്‌ണോയുടെ സംഘമാണെന്ന് തവന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ലോറൻസ് ബിഷ്‌ണോയിയും സംഘവും ഒരു അഭിമുഖത്തിൽ എന്നെയും എൻ്റെ ബന്ധുക്കളെയും കൊ ല്ലുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നത് ഞാൻ ശ്രദ്ധിക്കുകയുണ്ടായി.

അതിനാൽ തന്നെ, ലോറൻസ് ബിഷ്‌ണോയി തൻ്റെ സംഘാംഗങ്ങളുടെ സഹായത്തോടെ ഞാനും എൻ്റെ കുടുംബാംഗങ്ങളും വീടിന് അകത്ത് ഉറങ്ങിക്കിടക്കുമ്പോൾ വെ ടിവെപ്പ് നടത്തി ഞങ്ങളെ വ ധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നും സൽമാൻ ഖാൻ മൊഴിയിൽ പറയുന്നു.

മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൽമാൻ ഖാന്റെ വസതിയായ ഗാലക്സി അപാർട്മെൻ്റിന് മുന്നിലാണ് വെ ടിവെപ്പുണ്ടായത്. നടന്റെ വീടിന് മുന്നിലേയ്ക്ക് ബൈക്കിലെത്തിയ രണ്ടുപേർ മൂന്നുതവണ വെടിയുതിർക്കുകയായിരുന്നു. ആർക്കും പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല.

പിന്നാലെ നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയി ഇപ്പോൾ അഹമ്മദാബാദിലെ സബർമതി ജയിലിലാണ്. ദീർഘനാളുകളായി ലോറൻസ് ബിഷ്‌ണോയിയുടെ സംഘം സൽമാന് നേരേ വ ധഭീഷണി ഉയർത്തുകയാണ്.

1998-ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേ ട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറൻസ് ബിഷ്ണോയി നടനെ വ ധിക്കാൻ ശ്ര മിക്കുന്നത്. എന്നാൽ ആക്രമണത്തിന് മുൻപ് പ്രതികൾ ബാന്ദ്രയിലെ രണ്ട് ബോളിവുഡ് താരങ്ങളുടെ വസതികളിൽ നിരീക്ഷണം നടത്തിയതായുള്ള വിവരങ്ങളും പുറത്തെത്തിയിരുന്നു.

ഏപ്രിൽ 8,12 തിയതികളിലാണ് പ്രതികൾ മറ്റ് താരങ്ങളുടെ വീടുകൾ നിരീക്ഷിച്ചത്. സൽമാൻറെ ഉൾപ്പെടെ മൂന്ന് വസതികളുടെയും ദൃശ്യങ്ങൾ പകർത്തി അൻമോൽ ബിഷ്ണോയിക്ക് അയച്ചു. എന്നാൽ ആ ക്രമണത്തിന് മടിച്ച പ്രതികളോട് കൃത്യം പൂർത്തിയാക്കിയാൽ നേട്ടമുണ്ടെന്ന് ബിഷ്ണോയ് ഉറപ്പുനൽകി. ഇത്തരത്തിൽ പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പ്രതികൾ പിന്നീട് നശിപ്പിച്ചെന്നാണ് സൂചന.

Vijayasree Vijayasree :