ആദ്യ ഭാര്യ കുഞ്ഞുമായി സുധി ചേട്ടനെ കാണാൻ വന്നു; അവർ ആത്മഹത്യ ചെയ്യാൻ കാരണം വെളിപ്പെടുത്തി രേണു

മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണുവിന്റെ വിഡിയോകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ചും രേണു തുറന്ന് പറഞ്ഞിട്ടുണ്ട്. ഇരുവരും വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് താൻ സുധിയുടെ ജീവിതത്തിലേക്ക് എത്തിയതെന്ന് രേണു പറയുന്നു. മറ്റൊരു വിവാഹം കഴിച്ച് ഭർത്താവും മകനുമായി ജീവിക്കുകയായിരുന്ന അവർ ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടുവെന്ന് രേണു വെളിപ്പെടുത്തി.

അമ്മയുടെ മരണവാർത്ത കേട്ടപ്പോൾ മകൻ കിച്ചു പ്രതികരിച്ച് എങ്ങനെ ആണെന്നും രേണു പറയുന്നു. സുധിച്ചേട്ടന്റെ ആദ്യത്തെ ഭാര്യ അദ്ദേഹം മരിക്കുന്നതിന് 2-3 വർഷം മുൻപ് മരിച്ചു. ആത്മഹത്യ ആയിരുന്നു എന്നാണ് അറിഞ്ഞത്. അവർക്ക് ഭർത്താവും മകനും ഉണ്ട്. വേറൊരു കുടുംബമായി ജീവിക്കുകയായിരുന്നു. അവിടെ വെച്ചായിരുന്നു മരണം എന്നാണറിഞ്ഞത്.

അതേസമയം ആദ്യ ഭാര്യയുടെ വീട്ടിൽ നിന്നും സുധി ചേട്ടനെ ഒരിക്കലും വിളിച്ചതായോ മറ്റൊരു ബന്ധമോ ഉണ്ടായതായി പിന്നീട് അറിഞ്ഞിട്ടില്ല. രണ്ടാമത് വിവാഹം ചെയ്ത ശേഷം അവർക്ക് ജനിച്ച മകനെ കൊച്ചിലേ സുധി ചേട്ടനെ കൊണ്ട് കാണിച്ചിരുന്നെന്നും ഭാര്യയും ഭർത്താവും കൂടെ വന്ന് സുധി ചേട്ടനെയും കിച്ചുവിനെയും കൊണ്ട് കാണിച്ചെന്നാണ് അറിഞ്ഞതെന്നും രേണു പറയുന്നു. മാത്രമല്ല അവർ രണ്ടു പേരും കിച്ചുവിനെ കാണാൻ ഇടയ്ക്ക് സ്കൂളിലൊക്കെ വന്നിരുന്നു. എന്നാൽ ആ സമയത്ത് സുധി ചേട്ടൻ മാറി നിൽക്കും. അവർ ഭർത്താവും ഭാര്യയും വന്ന് കൊച്ചിന് സമ്മാനം കൊടുത്ത് പോകുമെന്നും എന്നാൽ വലുതായ ശേഷം കിച്ചു കണ്ടിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു.

പക്ഷേ ഇപ്പോഴും അതെന്ത് കൊണ്ടാണെന്ന് അറിയില്ലെന്നാണ് രേണു പറയുന്നത്. താൻ ആ വീട്ടിൽ വന്ന ശേഷം പിന്നെ കണ്ടിട്ടേയില്ലെന്നും അവർ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷിച്ചിട്ടില്ലെന്നും രേണു വ്യക്തമാക്കി. ലോക്ഡൗൺ സമയത്തായിരുന്നതിനാൽ തന്നെ ആ സമയത്ത് ജോലിയില്ലാതെ കുറെ ബുദ്ധിമുട്ടിയിരുന്നെന്ന് അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കാം അത് ചെയ്തത്, കാരണം ഒരുപാട് പേർ ആ സമയത്ത് ആത്മഹത്യ ചെയ്തു. ഡാൻസറായിരുന്നു അവരെന്നും ആ സമയത്ത് കുറേ കലാകാരൻമാർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അങ്ങനെയെന്തെങ്കിലും ആവാമെന്നും രേണു പറഞ്ഞു.

സുധിച്ചേട്ടനോട് ആദ്യമായി കിച്ചുവിന്റെ അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ വേറെ കല്യാണം കഴിച്ച് പോയി എന്ന് മാത്രമാണ് പറഞ്ഞത്. അവരെക്കുറിച്ച് കുറ്റമൊന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് മകനേയും ഭർത്താവിനേയും വിട്ട് അവർ പോയത് എന്ന് ആലോചിച്ചെങ്കിലും അതേക്കുറിച്ച് സുധിച്ചേട്ടനോട് ചോദിച്ചില്ല. അത് ചോദിക്കാൻ തനിക്ക് നാവ് പൊങ്ങിയില്ല. അന്നേരം തന്റെ മനസ്സിൽ ഇവൻ എന്റേതാണ് എന്നൊരു ബോധമുണ്ടായി. സുധിച്ചേട്ടനും മോനും എന്റേതായല്ലോ. അത് ചിലപ്പോൾ മുൻപേയുളള എന്തെങ്കിലും കണക്ഷൻ ആയിരിക്കാം. അറിയില്ല. സുധിച്ചേട്ടൻ തന്നോട് ഇങ്ങോട്ട് പറഞ്ഞു അതേക്കുറിച്ച് പിന്നീട് സംസാരിക്കാം എന്ന്. താൻ പറഞ്ഞു, വേണ്ട. ഏട്ടന് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ തന്നോട് സംസാരിക്കേണ്ടതില്ല.

നമുക്ക് സന്തോഷമായിട്ട് പോകാം എന്നാണ് താൻ പറഞ്ഞത്. ഭാര്യ ഉപേക്ഷിച്ച് പോയ ആളല്ലേ എന്നൊരു ടെൻഷൻ വിവാഹത്തിന് മുൻപ് തനിക്ക് ഉണ്ടായിട്ടില്ല. കാരണം തനിക്ക് സുധിച്ചേട്ടനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.ആളെ കണ്ടിട്ടില്ലല്ലോ, കാണിക്കാവോ എന്ന് ചോദിച്ചപ്പോൾ മുൻ ഭാര്യയും ഇപ്പോഴത്തെ ഭർത്താവും ഒരുമിച്ചുളള ഫോട്ടോയാണ് കാണിച്ച് തന്നത്. ഇതാണ് ഭർത്താവ് എന്ന് പറഞ്ഞു. വിഷമിപ്പിക്കേണ്ട എന്നോർത്ത് താൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല. തനിക്ക് അവരോട് ദേഷ്യമൊന്നും തോന്നിയിട്ടില്ല. പക്ഷേ ഇടയ്ക്ക് തോന്നും, തനിക്ക് ആദ്യം കിട്ടിയില്ലല്ലോ സുധിച്ചേട്ടനെ എന്ന്.. എന്തെങ്കിലും പറയുന്ന കൂട്ടത്തിൽ അവരുടെ പേര് വന്നാൽ സുധിച്ചേട്ടൻ നിർത്താൻ പറയും. അവരെക്കുറിച്ച് സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നു.

അതേസമയം അവരുടെ പേര് ഇവിടെ പറയുന്നില്ല, കാരണം ആൾ മരിച്ച് പോയി. അവരുടെ കുട്ടിയും മരിച്ചു പോയി. കിച്ചുവിന് 16 വയസ്സുള്ളപ്പോഴാണ് ആ കുട്ടി മരിച്ചത്. അത് കഴിഞ്ഞ് 2 വർഷം കഴിഞ്ഞപ്പോൾ സുധിച്ചേട്ടനും പോയി. അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക എന്നത് മാത്രമേ ചെയ്യാനുളളൂ. സുധിച്ചേട്ടനും മരിച്ച് പോയ ആദ്യത്തെ ഭാര്യയ്ക്കും നിത്യശാന്തി കിട്ടണേ എന്ന് എന്നും പ്രാർത്ഥിക്കും.കിച്ചുവിന് ഒന്നര വയസ്സ് ഉളളപ്പോഴേ അവർ തമ്മിൽ വേർപിരിയുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. മൂന്ന് വയസ്സുളളപ്പോൾ പൂർണമായും വേർപിരിഞ്ഞു. കിച്ചുവിന് 12 വയസ്സ് ഉളളപ്പോഴാണ് സുധിച്ചേട്ടന് തന്നെ കിട്ടിയത്. അവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. നിയമപരമായി വിവാഹം കഴിച്ചിരിക്കുന്നത് തന്നെ മാത്രമാണ്.

അവരുടേത് പ്രണയവിവാഹം ആയിരുന്നു. കുഞ്ഞുണ്ടായ ശേഷമാണ് സുധിച്ചേട്ടന്റെ വീട്ടിലേക്ക് പോയത്. അത് കഴിഞ്ഞ് മലയൻകീഴിലേക്ക് താമസം മാറി. സുധിച്ചേട്ടന്റെ വീട്ടിൽ അവരുടെ ഒരു അലമാര ഉണ്ടായിരുന്നു. അത് അവിടെ നിന്ന് മാറ്റാൻ കിച്ചു പറഞ്ഞു. എന്റെ അമ്മ ഇവിടെ വന്നിട്ടുണ്ട് എന്ന് പറഞ്ഞ് സുധിച്ചേട്ടനെ കൊണ്ട് അവൻ പുതിയ അലമാര വാങ്ങിപ്പിച്ചു. അവർ കൊടുത്ത കളിപ്പാട്ടങ്ങളൊക്കെ അവൻ കളഞ്ഞു. അവർ വേറെ ഒരാളെ സ്‌നേഹിച്ച് പോവുകയായിരുന്നു.കിച്ചു ഒരിക്കലും അമ്മയെ കുറിച്ച് സംസാരിച്ചിട്ടില്ല. അവർ മരിച്ച ദിവസം കിച്ചു ഗെയിം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. അവനോട് താനും സുധിച്ചേട്ടനും പറഞ്ഞു നിനക്ക് കാണാൻ പോകണമെങ്കിൽ കൊണ്ട് പോകാം എന്ന്. അവൻ പറഞ്ഞത് എന്റെ അമ്മ ഇതാണ്, അമ്മ മരിച്ചിട്ടില്ലല്ലോ. അച്ഛനും അമ്മയും പുറത്തേക്ക് പോയേ ഞാനീ ഗെയിം കളിച്ച് തീർക്കട്ടെ എന്നാണ് എന്നും രേണു പറഞ്ഞു.

Vismaya Venkitesh :