പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞ‌ത്; പൊട്ടിക്കരഞ്ഞ് രേണു സുധി

മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ രേണുവിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പരാതിയുമായി ചെന്നപ്പോൾ പോലീസുകാർ മോശമായി പെരുമാറിയെന്ന ആരോപണവുമായി ആണ് രേണു രം​ഗത്തെത്തിയിരിക്കുന്നത്.

തങ്ങൾക്കെതിരെ മോശം പ്രചാരണം നടത്തുന്ന വ്ളോഗർക്കെതിരെ പരാതി നൽകാൻ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെടുകയാണ് ചെയ്തത് എന്നും സ്ത്രീകൾ ആണെന്നുളള പരിഗണന പോലും തന്നില്ലെന്നും രേണു സുധി ആരോപിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ക്യാമറകൾക്ക് മുന്നിൽ രേണു സുധി പ്രതികരിച്ചത്. പരാതിക്കാരായ തങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് രേണു ചോദിക്കുന്നു.

പോലീസുകാർ തങ്ങളുടെ അടുത്ത് ഭയങ്കരമായി ദേഷ്യപ്പെടുകയാണ് ചെയ്തത്. കോടതിയിൽ പൊക്കോ, ഇവിടെ പറ്റില്ല എന്നാണ് പറഞ്ഞത്. അവന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ട് എന്നും പറഞ്ഞു. ഇനി കോടതിയിലേക്കാണ് പോകുന്നത്. ഞങ്ങൾ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തതാണ്. ഞങ്ങളോട് പോലീസിൽ പോകാൻ പറഞ്ഞു. അതനുസരിച്ചാണ് ഇവിടേക്ക് വന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെങ്കിൽ ഞങ്ങൾക്കും അവനെക്കുറിച്ച് പറഞ്ഞാൽ പോരായിരുന്നോ. ഞങ്ങൾക്ക് നിയമത്തിൽ വിശ്വാസമുളളത് കൊണ്ട് മാത്രം പരാതി കൊടുത്തു.

ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ്. ഞങ്ങളാണോ തെറ്റുകാർ. മാനുഷികമായ ഒരു പരിഗണന പോലും പോലീസ് തന്നില്ല. അതുൽ മറുപടി തന്നിട്ടുണ്ടെന്ന് പറഞ്ഞ് കുറേ പേപ്പർ എടുത്ത് കാണിച്ചു. അപ്പോൾ തങ്ങളുടെ പരാതി എവിടെ. അവൻ ചെയ്തത് തെറ്റല്ലെന്നാണ് പോലീസ് പറയുന്നത്. രണ്ട് സ്ത്രീകളെന്നുളള പരിഗണന പോലും തന്നില്ല.

പ്രസവത്തിന് ശേഷം തനിക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സുധിച്ചേട്ടൻ സംസാരിച്ചിരുന്നു. അതും പൊക്കിപ്പിടിച്ച് സ്ഥിരം മാനസികരോഗിയാണെന്ന് പറഞ്ഞാൽ എങ്ങനെയാണ്. മാനസിക രോഗി ആണെങ്കിൽ തന്നെ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സിച്ച് ഷോക്ക് എങ്കിലും തരണ്ടേ. ഇതൊക്കെ എന്തിനാണ് പൊക്കിപ്പിടിച്ച് നടക്കുന്നത്. എന്തിനാണ് തന്റെ പിറകേ നടക്കുന്നത് എന്നാണ് താൻ ആലോചിക്കുന്നത്.

താൻ കാപ്പ കേസിലെ പ്രതിയാണോ, ഇങ്ങനെ ഇട്ട് ദ്രോഹിക്കാൻ വേണ്ടി. നെഗറ്റീവ് കമന്റുകളൊക്കെ പോകട്ടെ. അതൊന്നും ഒരു വിഷയമല്ല. തന്റെ മുൻ ഭർത്താവ് എന്നും പറഞ്ഞ് ഏതോ ഒരാളുടെ ഫോട്ടോ ഇട്ടിരിക്കുന്നു. ആളെ തനിക്ക് അറിയുക പോലുമില്ല. ഈ പറയുന്ന ആരോപണത്തിൽ ഉൾപ്പെട്ട ആൾക്ക് പോലും ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ല. തനിക്കും സംസാരിക്കാൻ താൽപര്യമില്ല, സുധിച്ചേട്ടനും സംസാരിക്കാൻ താൽപര്യമില്ലായിരുന്നു.

താൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ഇവന്മാർക്ക് എന്താണ് പ്രശ്‌നം. മരിച്ച് പോയ സുധിച്ചേട്ടനും ഇല്ല പ്രശ്‌നം, ഈ പറഞ്ഞ ആരോപണത്തിൽ ഉളള ആൾക്കും പ്രശ്‌നമില്ല. പിന്നെ ഇത് കുത്തിപ്പൊക്കാൻ ഇവൻ ആരാണ് സിബിഐയോ. തന്റെ പിറകേ നടക്കാൻ ഇവനെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ. ഇതാണോ ആവിഷ്‌ക്കാര സ്വാതന്ത്ര്യം. ഒരു കോലും പിടിച്ച് വ്‌ളോഗർ ആണെന്നും പറഞ്ഞ് എന്തിനാണ് തന്റെ പിറകെ നടക്കുന്നത്.

തനിക്കൊരു പഴയ ജീവിതം ഉണ്ടെങ്കിൽ അത് സുധിച്ചേട്ടന് അറിയുന്ന കാര്യമാണ്. പിന്നെ അത് കുത്തിപ്പൊക്കേണ്ട കാര്യം എന്താണ് ഇവർക്ക്. തന്റെ കുടുംബ ചരിത്രവും ജീവചരിത്രവും തിരക്കാൻ നിങ്ങളെ ആരെങ്കിലും ഏൽപ്പിച്ചോ. പറയുന്നവരൊക്കെ ഭയങ്കര ആൾക്കാരാണല്ലോ. നിയമത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ് പരാതി കൊടുക്കാൻ പോയത്. അപ്പോൾ നമ്മുടെ അടുത്ത് ദേഷ്യപ്പെടുകയാണ്. നമ്മൾ പെണ്ണുങ്ങളാണ്. പോലീസ് ഉദ്യോഗസ്ഥൻ നിന്ന് ഭയങ്കരമായി ഷൗട്ട് ചെയ്യുകയാണ്. എന്താണ് കാരണമെന്ന് അറിയില്ല. അതുലിനെ പൊക്കിപ്പറയുകയാണ്. ഞങ്ങളല്ലേ പരാതിക്കാർ, ഞങ്ങൾക്ക് നീതി വേണ്ടേ എന്നാണ് രേണു ചോദിക്കുന്നത്.

കൊവിഡ് കാലത്ത് ചില സാമ്പത്തിക ദാമ്പ്യതകൾ സുധിയെ അലട്ടിയിരുന്നു. അന്ന് നൽകിയ അഭിമുഖമാണ് വൈറലായി മാറിയിരുന്നത്. ഞാൻ ഇതുവരെ പറയാത്ത കാര്യമാണ്. പക്ഷെ എനിക്കിപ്പോൾ അത് പറഞ്ഞേ പറ്റു. വൈഫിന് മെന്റലി ഡിപ്രഷനുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിൽ സംഭവിച്ചുപോയതാണെന്നാണ് സുധി പറഞ്ഞത്. സുധി അങ്ങനെ പറഞ്ഞുവെങ്കിൽ രേണുവിന് വേറെയും മക്കളുണ്ടെന്നല്ലേ അതിനർത്ഥമെന്നാണ് റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർ അതുൽ പ്രതികരിച്ച് ചോദിച്ചത്.

എന്നാൽ താൻ ഇതുവരെ ഒരിക്കൽ മാത്രമെ പ്രസവിച്ചിട്ടുള്ളുവെന്നും തനിക്ക് പിറന്ന മകൻ ഒന്നാം ക്ലാസുകാരനായ റിതുലാണെന്നുമാണ് രേണു പറയാറുള്ളതെന്നും അതുൽ ഒരു വീഡിയോയിൽ പറഞ്ഞു. സുധി ചേട്ടൻ തന്നെയാണ് രേണുവിന് രണ്ടാമത്തെ കുട്ടി ജനിച്ചശേഷമാണ് ഡിപ്രഷൻ വന്നതെന്ന് പറഞ്ഞത്. മാത്രമല്ല എല്ലാം കേട്ട് അടുത്തിരിക്കുന്ന രേണു ഒന്നും നിഷേധിക്കുന്നുമില്ല. രേണുവിന്റെ ആദ്യത്തെ കല്യാണത്തിൽ വേറെ കുട്ടിയുണ്ടോയെന്നും അറിയില്ല.

അടുത്തിടെ ചോദ്യം വന്നപ്പോൾ ഒരു കല്യാണം മാത്രമെ കഴിച്ചിട്ടുള്ളുവെന്നാണ് രേണു പറഞ്ഞത്. ശേഷം ഒരു അഭിമുഖത്തിൽ തൊട്ടും തൊടാതെയും മറുപടി പറഞ്ഞു. കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ എന്താണ് കുഴപ്പമെന്നാണ് രേണു ചോദിച്ചത്. എന്തൊക്കയോ എവിടെയോ ചീഞ്ഞ് നാറുന്നു. അതുപോലെ സുധിയുടെ ആദ്യ ഭാര്യയിലുള്ള മകൻ കിച്ചുവിനേയും രേണുവിനേയും ചേർത്ത് മോശം കമന്റുകൾ ആളുകൾ ഇടുന്നതും വീഡിയോ ചെയ്യുന്നതും താൻ കണ്ടുവെന്നും രേണു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ് കേട്ടു.

അങ്ങനൊരു സംഭവമെ നടന്നിട്ടില്ല. ഒരാൾ പോലും രേണുവും സുധിയുടെ മകനും ഒരുമിച്ച് യാത്ര ചെയ്യുന്നതിനെ വിമർശിച്ച് വീഡിയോ ചെയ്തിട്ടില്ല. ആരും അങ്ങനെ ചെയ്യാനും പോകുന്നില്ല. അത്രയ്ക്ക് വിവരക്കുറവുള്ള യുട്യൂബേഴ്സ് ഇല്ല. ആരും പറയാത്ത കാര്യം പറഞ്ഞുവെന്ന് പറ‍ഞ്ഞ് എന്തിന് ജനങ്ങളിലേക്ക് മിസ്ലീഡിങ് സാധനം ഇട്ട് കൊടുക്കുന്നു. ലൈം ലൈറ്റിൽ നിന്ന് കത്താൻ വേണ്ടി ഇത്തരം കോപ്രായങ്ങൾ കാണിക്കരുതെന്നും രേണുവിനെ വിമർശിച്ച് അതുൽ പറഞ്ഞിരുന്നു.

കോട്ടയം സ്വദേശിയും പാസ്റ്ററുമായ ബിനു എന്നയാൾ രേണുവിനെ വിവാഹം കഴിച്ചുവെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെ രേണുവും രംഗത്തെത്തിയിരുന്നു. തന്നെ താലിക്കെട്ടിയ ഏക വ്യക്തി സുധിച്ചേട്ടനാണ്. നിയമപരമായി വിവാഹം കഴിച്ചയാളും അദ്ദേഹം തന്നെ. അത് ഞാൻ എവിടെ വേണമെങ്കിലും പറയും. എന്നാൽ ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും വരുന്നുണ്ടെന്നാണ് രേണു പറഞ്ഞത്.

‘ആരാണ് ഇത്തരം കഥകളെല്ലാം ഉണ്ടാക്കുന്നത്. ഏത് പാസ്റ്റർ? അങ്ങനെ ഒരു പാസ്റ്ററെ എനിക്ക് അറിയുക പോലും ഇല്ല.’ എന്റെ ജീവിതത്തിലും പഴയ കാര്യങ്ങളുണ്ട്, സുധിച്ചേട്ടന്റെ ലൈഫിലും പഴയ കാര്യങ്ങളുണ്ട്. അതൊക്കെ ഞങ്ങൾ വിവാഹം കഴിക്കുന്ന സമയത്ത് രണ്ടുപേർക്കും അറിയാം. ഇത്രയും നാൾവരെ ആർക്കും ഒരു വിഷയവും ഇല്ലായിരുന്നു. ഇപ്പോഴായിരുന്നു ഓരോന്നൊക്കെ കുത്തിപ്പൊക്കുന്നത്. എന്നോട് ഇതൊന്നും ആരും ഇതുവരെ ചോദിച്ചിട്ടില്ല.

എന്റെ ജീവിത്തിൽ സംഭവിച്ച കാര്യങ്ങൾ സുധിച്ചേട്ടനോടും കുടുംബത്തോടും മാത്രമല്ല, മൂത്ത മകന് അറിവായ കാര്യത്തിൽ അവനോടും പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഞങ്ങൾ തമ്മിലുള്ള കല്യാണം കഴിഞ്ഞത്. ഞാൻ പാസ്റ്ററെ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവറ്റകൾക്ക് എന്താണ്. ഞാൻ ഒന്നും മറച്ച് വെച്ചിട്ടില്ല. ഇതേക്കുറിച്ച് ഒരു മനുഷ്യനും ഇതുവരെ എന്നോട്ട് ചോദിച്ചിട്ടുമില്ല. ഏതാണ്ട് എന്തോ വലിയ സംഭവം കണ്ടുപിടിച്ചത് പോലെയാണ് ഇപ്പോഴത്തെ ആരോപണം.

ആരാണ് ഈ കമന്റ് ഇടുന്നത് എന്നതൊക്കെ വളരെ വ്യക്തമായിട്ട് എനിക്ക് അറിയാം. ഞാൻ ഇവരൊക്കെ ഉദ്ദേശിക്കുന്നതിനേക്കാൾ വലിയ സെലിബ്രിറ്റിയാകുമോ എന്നൊക്കെ ഓർത്തിട്ടാണ് ഇങ്ങനെ പറയുന്നത്. അല്ലാതെ ഇവരേക്കൊണ്ടൊന്നും അഞ്ച് പൈസയുടെ ഉപകാരം ഇല്ല. പഴയകാര്യങ്ങളൊക്കെ ഇവിടം കൊണ്ട് നിർത്താം എന്നാണ് എന്നെ വിവാഹം കഴിക്കുമ്പോൾ സുധിച്ചേട്ടൻ പറഞ്ഞത്. വിവാഹം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് താലികെട്ടും രജിസ്ട്രേഷനുമാണ്. ഞാൻ സുധിച്ചേട്ടനോട് ഒന്നും മറച്ച് വെച്ചിട്ടില്ല. സുധിച്ചേട്ടൻ മരിച്ചു പോയതുകൊണ്ട് ഞാൻ കളവ് പറയുകയാണ് എന്നാണെങ്കിൽ നിങ്ങൾക്ക് കിച്ചുവിനോട് ചോദിക്കാം. എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഇവർക്ക് അറിയാം.

പറയാൻ പറ്റാത്ത അത്രയും മോശം സാഹചര്യത്തിൽ ഞാൻ ജീവിച്ച ഒരു ജീവിതം ഉണ്ടായിരുന്നു. എന്നുവെച്ച് അത് വിവാഹം കഴിഞ്ഞ് ദാമ്പത്യത്തിലേക്ക് പോയി എന്നല്ല. കമന്റിടുന്നവർക്ക് ഇത് മാത്രമാണ് എന്റെ മറുപടി. അറിയേണ്ടവരെയൊക്കെ ഇതിനോടകം തന്നെ ഞാൻ അറിയിച്ചിട്ടുണ്ട്. സുധിച്ചേട്ടൻ തന്നെ പറഞ്ഞത് പോലെ പാസ്റ്റ് ഈസ് പാസ്റ്റ്. അതുമാത്രമാണ് ഞാൻ ചിന്തിക്കുന്നത്. ഞാൻ നിന്റെ ഭർത്താവണ്, നീ എന്റെ ഭാര്യ അത് മാത്രം പുറത്ത് പറഞ്ഞാൽ മതിയെന്നാണ് സുധിച്ചേട്ടൻ പറഞ്ഞതെന്നും രേണു സുധി പറയുന്നു.

ഒരു പാസ്റ്റററേയും ഞാൻ വിവാഹം കഴിച്ചിട്ടില്ല. പക്ഷെ എനിക്ക് ഒരു പാസ്റ്റ് ഉണ്ടായിരുന്നു. അത് ഞാൻ തള്ളിക്കളയുന്നില്ല. ഇവർ ഈ പറയുന്ന വ്യക്തി പാസ്റ്ററാണോ എന്നൊന്നും എനിക്ക് അറിയില്ല. അയാൾ കല്യാണവും കഴിഞ്ഞ് രണ്ട് മക്കളുമായി കുടുംബത്തോടെ ജീവിക്കുന്നുവെന്നാണ് എനിക്ക് കിട്ടിയ വിവരം. ഇതേക്കുറിച്ചൊന്നും എനിക്ക് ഇതുവരെ പറയേണ്ടി വന്നിട്ടില്ല. കിച്ചുവിന്റെ കാര്യം എല്ലാവർക്കും അറിയാവുന്നത് കൊണ്ടാണ് ആദ്യ ഭാര്യയുടെ പേര് പോലും അദ്ദേഹം സ്റ്റാർ മാജിക്കിൽ പറഞ്ഞതെന്നും രേണു സുധി കൂട്ടിച്ചേർത്തു.

ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് സുധി പല പരിപാടികളിലും സംസാരിക്കവെ പറഞ്ഞിരുന്നത്.

Vijayasree Vijayasree :