പ്രേക്ഷകരെയാകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ തട്ടിയെടുക്കുന്നതും. രണ്ടു മക്കളെയും ഭാര്യ രേണുവിനെ ഏല്പിച്ചു കൊണ്ടാണ് സുധി പോയത്.
സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. എന്നാൽ ഇത്തരം പരിഹാസങ്ങളിലും അധിക്ഷേപങ്ങളിലും വീഴാതെ മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം എന്ന് രേണു വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല രേണു സുധി എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിട്ടുണ്ട്.
അടുത്ത കാലത്തായി രേണു സുധിയുടെ ആൽബങ്ങൾക്കും ഷോർട്ട് ഫിലിമുകൾക്കും റീൽസുകൾക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. രേണു സുധി അഭിനയിച്ച കരിമിഴി കണ്ണാൽ എന്ന ആൽബം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച താരപൊലിമയിലൂടെ വിദേശ രാജ്യത്തേക്ക് പോകാൻ ഒരുങ്ങുകയാണ് രേണു സുധി.
ഒരു സ്‌റ്റേജ് ഷോയ്ക്കായി മസ്‌കറ്റിലേക്കാണ് രേണുവും സംഘവും പോകുന്നത്. രേണു തന്നെയാണ് ഇക്കാര്യം ഓൺലൈൻ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. നൃത്ത പരിപാടിയാണ് രേണു അവതരിപ്പിക്കുന്നത്. അടുത്ത മാസം പതിനൊന്നിന് കൊച്ചിയിൽ നിന്ന് പോകുമെന്ന് രേണു പറഞ്ഞു. 12 നാണ് മസ്‌കറ്റിലെ പരിപാടി. തൻസീർ കൂത്തുപറമ്പ് സംവിധാനം ചെയ്യുന്ന വെബ് സീരിസിലാണ് രേണു ഇപ്പോൾ അഭിനയിച്ചത്.
സോഷ്യൽ മീഡിയയിലെ മറ്റൊരു താരമായ അലിൻ ജോസ് പെരേര അടക്കമുള്ളവർ രേണുവിന്റെ സഹ താരങ്ങളായി അഭിനയിച്ചിരുന്നു. നിരവധി ചെറിയ പ്രോജക്ടുകളിലേക്ക് രേണുവിനെ വിളിക്കുന്നുണ്ട്. അടുത്തതായി ഒരു ഇംഗ്ലീഷ് വെബ് സീരിസിലാണ് അഭിനയിക്കാൻ ഒരുങ്ങുന്നതെന്ന് ഒരു അഭിമുഖത്തിൽ രേണു പറഞ്ഞിരുന്നു. ജംഗിൾ സ്‌റ്റോറീസ് എന്നാണ് വെബ് സീരിസിന്റെ പേര്.
അതേസമയം, തന്റെ കരിയർ ഉപേക്ഷിച്ചാണ് സുധിയ്ക്കും കുഞ്ഞിനും വേണ്ടി ജീവിച്ചതെന്നും രേണു പറഞ്ഞിരുന്നു. ഏവിയേഷൻ പഠനവും പരിശീലനവും കഴിഞ്ഞ് ജോലിക്ക് വഴി തെളിഞ്ഞിരുന്നു, എന്നാൽ മകൻ കിച്ചു പറഞ്ഞത് പ്രകാരമാണ് ജോലിക്ക് പോകാതിരുന്നതെന്ന് രേണു പറയുന്നു. സുധിച്ചേട്ടൻ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളായിരുന്നുവെന്നും എന്നാൽ കൂടെ നിന്ന ചിലർ തന്നെ അദ്ദേഹത്തെ ചതിച്ചുവെന്നും രേണു വെളിപ്പെടുത്തി.
താൻ ഏവിയേഷന് പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് സുധിച്ചേട്ടനും മോനും ജീവിതത്തിലേക്ക് വരുന്നത്. അപ്പോൾ പഠിത്തമൊത്തെ ഉഴപ്പി. കരിയർ പോലും ഉപേക്ഷിച്ചിട്ടാണ് താൻ അവർക്ക് വേണ്ടി ജീവിതം മാറ്റി വെച്ചത്. ഇക്കാര്യം താൻ എവിടെയും പറഞ്ഞിട്ടില്ല. ബാംഗ്ലൂർ വിമാനത്താവളത്തിൽ ട്രെയിനിംഗ് വരെ കഴിഞ്ഞതാണ്. ഗ്രൗണ്ട് സ്റ്റാഫായിട്ടായിരുന്നു. 2 വർഷത്തെ ഡിപ്ലോമ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലിക്കായി അഭിമുഖം നന്നായി കഴിഞ്ഞിരുന്നു. 40000 രൂപയായിരുന്നു സാലറി.
സുധിച്ചേട്ടന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു അവിടെ ജോലി ചെയ്യുന്നത്. സുധിച്ചേട്ടന്റെ ഭാര്യയെ ധൈര്യമായി ഇങ്ങോട്ട് വിട്ടോളൂ, ജോലിയൊക്കെ സെറ്റാണ് എന്ന് പറഞ്ഞു. അന്ന് കിച്ചു കുഞ്ഞാണ്, ഏഴിൽ പഠിക്കുന്നു. കിച്ചു പറഞ്ഞു, അച്ഛാ ഈ അമ്മയെ ഇപ്പോൾ കിട്ടിയതല്ലേ, അമ്മയെ ജോലിക്ക് വിടണ്ട. അമ്മ ഒരു സ്ഥലത്തും നമ്മൾ വേറെ ഒരു സ്ഥലത്തും ആവില്ലേ എന്ന് പറഞ്ഞു. സുധിച്ചേട്ടൻ തന്നോട് പറഞ്ഞു, വാവുട്ടാ, കിച്ചു ഇങ്ങനെയാണ് പറയുന്നത്, എന്ത് ചെയ്യും എന്ന്.
താൻ പറഞ്ഞു, എനിക്ക് നിങ്ങൾ മതി, കിച്ചുവിന്റെ വാക്കുകളാണ് വലുത്, ജോലി ഉപേക്ഷിക്കാം എന്ന്. കിച്ചുവിന് അമ്മ ഇല്ലായിരുന്നു. അവൻ അമ്മയായിട്ടാണ് അന്നും ഇന്നും തന്നെ കാണുന്നത്. ജോലിക്ക് പോയാൽ പണം കിട്ടുമായിരിക്കും, പക്ഷേ അവന് ഒരു അമ്മയുടെ സാമീപ്യം കിട്ടില്ലല്ലോ. സുധിച്ചേട്ടൻ പറഞ്ഞു, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന്. അങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്.
കൊവിഡ് വന്നതോടെയാണ് വീട് എന്ന സ്വപ്‌നം നടക്കാതെ പോയത്. അതിന് മുൻപാണ് വീടിന് അഡ്വാൻസ് കൊടുത്തത്. സൗദിയിൽ പരിപാടിക്ക് പോയി വന്നപ്പോൾ ഉളള പണം അതുപോലെ കൊടുക്കുകയായിരുന്നു. അത് കൊവിഡ് വന്നതോടെ വെള്ളത്തിലായി. സുധിച്ചേട്ടൻ മാനസികമായി വിഷമത്തിലായി. താൻ കട്ട സപ്പോർട്ടുമായി കൂടെ നിന്നു. അതൊക്കെ പോട്ടെ എന്ന് പറഞ്ഞു. ആ സമയത്ത് ഒരു ചെക്ക് കേസ് വന്നു. ചേട്ടൻ വളരെ വിഷമത്തിലായിരുന്നു. പക്ഷേ അതൊക്കെ പിന്നീട് കലങ്ങിത്തെളിഞ്ഞു.
ഉറുമ്പിനെ പോലും നോവിക്കാത്ത ആളായിരുന്നു സുധിച്ചേട്ടൻ. അദ്ദേഹത്തിന് പണി കൊടുത്തവർക്ക് ദൈവം മറ്റൊരു രീതിയിൽ മനസ്സിലാക്കി കൊടുക്കും. അവരോടൊക്കെ പൊറുക്കണേ എന്നാണ് താനും സുധിച്ചേട്ടനും പറയുന്നത്. അവരൊക്കെ ഇപ്പോഴും ഉണ്ട്. ആർക്കും തന്റെ മുന്നിൽ വരാൻ പോലും പറ്റില്ല.
അതുപോലൊരു പണിയാണ് സുധിച്ചേട്ടനിട്ട് കൊടുത്തത്. കൂടെ നിന്ന് ചതിക്കുകയായിരുന്നു. ഫീൽഡിൽ ഉളളവരല്ല, ഫാൻസ് എന്ന് പറഞ്ഞ് നടന്നവരാണ്. അനിയന്മാരെ പോലെ സുധിച്ചേട്ടൻ മടിയിൽ കൊണ്ട് നടന്നവരാണ്. അത്രയും പാവത്താനായിരുന്നു സുധിച്ചേട്ടൻ. ഓട്ടക്കൈയ്യനായിരുന്നു. പൈസ കയ്യിൽ നിൽക്കില്ല. മരിച്ചപ്പോൾ സീറോ ബാലൻസ് ആയിരുന്നു സമ്പാദ്യം.
കണക്ക് പറഞ്ഞ് പൈസ വാങ്ങില്ല സുധിച്ചേട്ടൻ. അത് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെ പറഞ്ഞിട്ടുണ്ട്. കൊവിഡിന്റെ സമയത്തൊക്കെ ഒരുപാട് കഷ്ടപ്പെട്ടു. കുറേ പേരൊക്കെ സഹായിച്ചു. അന്ന് വാടകവീട്ടിലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് വരെ തനിക്കൊപ്പം ഉണ്ടായിരുന്നു. ആറ് മാസത്തിനകം ഞാൻ എന്റെ വീട് പണിയാൻ തുടങ്ങും എന്ന് പറഞ്ഞു. പക്ഷേ ആൾക്ക് നല്ലൊരു വീട്ടിൽ ഒരു ദിവസം പോലും കിടക്കാൻ പറ്റിയില്ലല്ലോ എന്നത് മാത്രമാണ് ഒരു വിഷമം എന്നും രേണു പറഞ്ഞു.
കഴിഞ്ഞ ദിവസം, മൂത്ത മകൻ കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്നും രേണു പറയുന്നു. കിച്ചു എന്നെ കുറിച്ച് ഒരിക്കലും നെഗറ്റീവ് പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിശ്വാസം അതാണ്. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങിലാണ് ഞങ്ങൾ രണ്ടുപേരും പോകുന്നതെന്ന് രേണു പറയുന്നു. അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.
അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞിരുന്നത്.
ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് സുധി പല പരിപാടികളിലും സംസാരിക്കവെ പറഞ്ഞിരുന്നത്.
കിച്ചുവിനെ താൻ പ്രസവിച്ചിരുന്നെങ്കിൽ എന്ന് താൻ എപ്പോഴും സുധിച്ചേട്ടനോട് പറയുമായിരുന്നു. അപ്പോൾ സുധിച്ചേട്ടൻ പറയും, അവൻ നിന്റെ മകൻ തന്നെയാണ് എന്തിനാണ് അങ്ങനൊക്കെ പറയുന്നത് എന്ന്. തന്റെ വയറ്റിൽ ജനിച്ചിരുന്നുവെങ്കിൽ ഭയങ്കര ഭാഗ്യവതിയായേനെ എന്ന് പറയുമായിരുന്നു. സുധിച്ചേട്ടനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. മരിച്ചെന്ന് അംഗീകരിക്കാൻ പറ്റിയിട്ടില്ല.
എവിടെയൊക്കെയോ ആളുണ്ട്. നമ്മളെ കാണുന്നുണ്ട് എന്ന വിശ്വാസത്തിലാണ് സന്തോഷത്തോടെ ജീവിച്ച് പോകുന്നത്. കല്യാണം കഴിഞ്ഞ അന്ന് തൊട്ട് കിച്ചു തങ്ങളുടെ നടുവിലാണ് കിടക്കുന്നത്. വേറെ വല്ലവരും ആണെങ്കിൽ കുട്ടിയെ മറ്റൊരു മുറിയിൽ കിടത്താൻ പറയും, പക്ഷേ നീ അങ്ങനെ പറഞ്ഞിട്ടില്ല, അതാണ് നിന്നിൽ ഞാൻ കണ്ട നന്മ എന്ന് സുധിച്ചേട്ടൻ പറയുമായിരുന്നു. ഞങ്ങൾ രണ്ട് പേരെയും സുധിച്ചേട്ടൻ പാട്ട് പാടി ഉറക്കും. കഥ പറഞ്ഞു തരും.
ഷൂട്ടിംഗിന് പോകുമ്പോൾ അവിടെയൊക്കെ ഞങ്ങളെയും കൊണ്ട് പോകും. 9ാം ക്ലാസ് വരെയൊക്കെ കിച്ചൂ ഞങ്ങളുടെ മുറിയിൽ തന്നെ ആയിരുന്നു. പിന്നീട് അവനായിട്ട് വേറെ മുറി വേണം എന്ന് പറഞ്ഞാണ് മാറിയത്. അന്ന് പോലും കിച്ചുവിനെ ഒറ്റപ്പെടുത്തിയിട്ടില്ല. പിന്നെ ആണോ ഇന്ന്. ഈ നെഗറ്റീവ് പറയുന്നവർക്ക് അത് അറിയില്ലല്ലോ. ഇന്നവൻ 20 വയസ്സുളള ആളാണ്. പക്വതയായി എന്നും രേണു പറഞ്ഞിരുന്നു.
നേരത്തെ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അമ്മയുടെ വീഡിയോസ് വരുമ്പോൾ കാണും അല്ലാതെ കമന്റുകളൊന്നും നോക്കാറില്ലെന്ന് കിച്ചു പറയുന്നു. ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നുവെന്നും കിച്ചു പറയുന്നു. വീഡിയോ ചെയ്യണ്ടാ എന്ന് താൻ പറഞ്ഞിരുന്നില്ലെന്നും അത് അമ്മയുടെ ഇഷ്ടമാണെന്നും കിച്ചു പറഞ്ഞു. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അച്ഛൻ ആവത്തിലല്ലോ എന്നും കിച്ചു പറയുന്നു.
അഭിനയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണോ കിച്ചുവിന്റെ പഠനത്തിന് സഹായകമാകുന്നത് എന്ന ചോദ്യത്തിന് അങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നും പോക്കറ്റ് മണി അയച്ച് തരാറുണ്ടെന്നും കിച്ചു പറയുന്നു. അമ്മയുടെ വീഡിയോസിന് താഴെ നെഗറ്റീവ് കമന്റുകൾ വരുമ്പോൾ സുഹൃത്തുക്കൾ പറയാറുണ്ടോ എന്ന ചോദ്യത്തിന് തന്റെ സുഹൃത്തുക്കൾ തന്റെ ലൈഫ് പൂർണമായി അറിയാമെന്നും കുഞ്ഞുനാൾ തൊട്ടേയുള്ള സുഹൃത്തുക്കളാണ് തന്റെതെന്നും എല്ലാ കാര്യങ്ങളും അവർക്ക് അറിയാമെന്നും കിച്ചു പറയുന്നു.
അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല. അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നും കിച്ചു പറഞ്ഞിരുന്നു.