ഈ ഫോട്ടോയാണ് തങ്ങളുടെ വിവാഹത്തിലേക്ക് നയിച്ചത്; ഷിയാസിന് പിറന്നാള്‍ ആശംസകളുമായി രഹന

ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള ഷിയാസ് ബിഗ് ബോസില്‍ എത്തിയതോടെ താരമായി മാറുകയായിരുന്നു. തുടര്‍ന്നാണ് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നത്. ഇന്ന് സ്റ്റാര്‍ മാജിക് ഷോയിലൂടെ ടെലിവിഷനിലും സജീവ സാന്നിധ്യമാണ് ഷിയാസ്.

ഫിറ്റ്‌നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവായ ഷിയാസിന് സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്. അടുത്തിടെയാണ് നടനെതിരെ പീ ഡന ആരോപണം ഉയര്‍ന്ന് വന്നിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീ ഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് താരത്തിന്റെ സുഹൃത്തായിരുന്ന യുവതി പോലീസില്‍ പരാതി കൊടുത്തത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.

ഇപ്പോഴിതാ ഷിയാസിന്റെ പങ്കാളി പങ്കുവച്ച കുറിപ്പ് ആണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറുന്നത്. രഹനയാണ് ഷിയാസിന്റെ ജീവിതസഖി. ദന്തിസ്റ്റാണ് രഹന. ഷിയാസിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള രഹനയുടെ കുറിപ്പാണ് വൈറല്‍. ഷിയാസിനൊപ്പമുള്ളൊരു ചിത്രം പങ്കുവച്ചു കൊണ്ടാണ് രഹനയുടെ ജന്മദിനാശംസ.

ഷിയാസും രഹനയും ആദ്യമായിട്ട് എടുത്ത സെല്‍ഫിയാണ് രഹന പങ്കുവച്ചിരിക്കുന്നത്. ഈ ഫോട്ടോയാണ് തങ്ങളുടെ വിവാഹത്തിലേക്ക് നയിച്ചതെന്നാണ് രഹന പറയുന്നത്. എന്റെ ക്യൂട്ടിയ്ക്ക് ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട, നമ്മളുടെ ഏറ്റവും ആദ്യത്തെ ചിത്രം. ഈ ചിത്രമാണ് നമ്മള്‍ വിവാഹിതരാകാന്‍ കാരണം. ടണ്‍ കണക്കിന് സ്‌നേഹവും കെട്ടിപ്പിടുത്തവും ചുംബനങ്ങളും. ഈ ലോകത്തെ എല്ലാ സന്തോഷവും നല്‍കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഐ ലവ് യു. എന്നാണ് രഹന കുറിച്ചിരിക്കുന്നത്.

പിന്നാലെ പോസ്റ്റിന് കമന്റുമായി ഷിയാസുമെത്തി. താങ്ക്യു മൈ വൈഫ് എന്നാണ് ഷിയാസിന്റെ കമന്റ്. ഐ ലവ് യു എന്ന രഹന മറുപടിയും നല്‍കുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. ഈ ജോഡിയ്ക്ക് സോഷ്യല്‍ മീഡിയ ആശംസകള്‍ നേരുകയാണ്. ധാരാളം പേരാണ് ഷിയാസിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നത്.

അതേസമയം, തനിക്കെതിരെ കേസ് വന്നപ്പോള്‍ ഭാവി വധു തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും ഷിയാസ് മുമ്പ് സംസാരിച്ചിരുന്നു. ‘ജീവിതത്തില്‍ നമുക്ക് മോശം അവസ്ഥയും നല്ല അവസ്ഥയുമൊക്കെ ഉണ്ടാകും. മോശം അവസ്ഥയില്‍ നമ്മുടെ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. ഇപ്പോഴത്തെ ഈ പ്രശ്‌നമുണ്ടാകുമ്പോള്‍ ഞാന്‍ ദുബായില്‍ ആയിരുന്നു. അന്ന് എന്നെ സമാധിപ്പിക്കാന്‍ ഉണ്ടായിരുന്നത് രണ്ടു സുഹൃത്തുക്കളാണ്.

അവരെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. ഈ വാര്‍ത്ത വരുമ്പോള്‍ ഞാന്‍ അവിടെ ഹോട്ടലില്‍ ഒറ്റയ്ക്കാണ്. നാല് മണിക്കൂര്‍ വളരെ ഡിപ്രസ്ഡ് ആയിരുന്നു ഞാന്‍. ആ സമയത്ത് ഞാന്‍ എന്തുവേണമെങ്കിലും ചെയ്യാം, കാരണം ഇതുപോലൊരു മോശവസ്ഥ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്റെ വാപ്പ രണ്ടാമതൊരു കല്യാണം കഴിച്ച് പോയതാണ് ഇതിനു മുന്നേ എന്നെ മോശമായി ബാധിച്ച സംഭവം. അന്ന് ഞാന്‍ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു.

ഈ കേസ് വന്നപ്പോള്‍ എന്റെ ഉമ്മയെ കുറിച്ചാണ് ചിന്തിച്ചത്. കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്നെ വേണ്ടെന്ന് വയ്ക്കുമോ എന്നൊക്കെ ചിന്തിച്ചു. എനിക്ക് അങ്ങനെ ആകെ ടെന്‍ഷനായിരുന്നു. എനിക്കാകെ തലചുറ്റുന്ന പോലെയൊക്കെ തോന്നി. ഞാന്‍ പാനിക്ക് ആയി. ഞാന്‍ കടന്നുപോയ കാര്യങ്ങള്‍ അത്രയും ഉണ്ട്. അതൊക്കെ പറഞ്ഞ് നല്ല പുള്ള ചമയാനൊന്നും എനിക്ക് താത്പര്യമില്ല. ഞാന്‍ അനുഭവിച്ച കാര്യങ്ങളൊക്കെ ഇവിടെയുള്ള 90 ശതമാനം ആണുങ്ങളും അനുഭവിച്ചിട്ടുണ്ട്.

എല്ലാവരെയും ഞാന്‍ കുറ്റം പറയുന്നില്ല, എന്നാല്‍ ചിലര്‍ ഈ പ്രിവിലേജുകള്‍ മുതലെടുക്കുന്നുണ്ട്. ഇവര്‍ അത് മുതലെടുക്കുമ്പോള്‍ ജെനുവിനായ കേസുകളെ കൂടെയാണ് അത് ബാധിക്കുക. നുണകള്‍ എന്തോരം വേണമെങ്കിലും പറയാം. പക്ഷെ അവസാനം സത്യമേ വിജയിക്കൂ. ഞാന്‍ ഇതെല്ലാം ദൈവത്തിലേക്ക് വിടുകയാണ്’, എന്നും ഷിയാസ് പറഞ്ഞു. സംഭവം പുറത്തുവന്നതിന് ശേഷം ഉമ്മയും വിവാഹം കഴിക്കാന്‍ പോകുന്ന ആളും പ്രതികരിച്ചത് എങ്ങനെയാണെന്നും ഷിയാസ് പറഞ്ഞു.

‘ഉമ്മാക്ക് ഇത് കേട്ടപ്പോള്‍ ഭയങ്കര സങ്കടമായിരുന്നു. ഉമ്മയൊക്കെ പഴയ പത്താം ക്ലാസ് ഫെയിലാണ്. ഉമ്മയ്ക്ക് ഈ സാഹചര്യത്തില്‍ സമാധാനിപ്പിക്കാനോ ഒന്നും അറിയില്ല. ഞങ്ങള്‍ തമ്മില്‍ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. ഉമ്മ എന്ന നിലയില്‍ ഉള്ള രീതിയിലുള്ള ഉപദേശം ഉണ്ടായിരുന്നു,’ എന്നും ഷിയാസ് വികാരാധീനനായി.

‘ഈ വിഷയം വന്നപ്പോള്‍ കെട്ടാന്‍ പോകുന്ന ആളോട് ഇനി വേണമെങ്കിലും ആലോചിക്കാമെന്ന് പറഞ്ഞിരുന്നു. എന്നെ കൊ ല്ലുമെന്നായിരുന്നു ഇങ്ങോട്ടുള്ള മറുപടി. എന്റെ കൂടെ ആള് കട്ടയ്ക്ക് നിന്നു. മരണം വരെ എന്ത് പ്രശ്‌നം വന്നാലും ഞാന്‍ കൂടെ നില്‍ക്കുമെന്ന് എന്നോട് പറഞ്ഞു. ഞാന്‍ ഒരുപാട് സന്തോഷിച്ച നിമിഷമാണത്. കോടിക്കണക്കിന് പൈസ ഉണ്ടായിട്ടൊന്നും കാര്യമില്ല. നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന കുറച്ചുപേരുണ്ടായാല്‍ മതി. അത് ഞാന്‍ മനസിലാക്കിയ കാര്യമാണ്,’ എന്നും ഷിയാസ് കരീം പറഞ്ഞു.

Vijayasree Vijayasree :