വാലിബന്‍ കണ്ടു. ഒന്നല്ല രണ്ടു തവണ. കണ്‍കണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാന്‍ ആണ് രണ്ടാമത്തെ കാഴ്ച; രചന നാരായണന്‍കുട്ടി

മോഹന്‍ലാല്‍ നായകനായി എത്തി തിയേറ്ററില്‍ മികച്ച പ്രദര്‍ശനം നേടുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. വന്‍ ഹൈപ്പോടും പ്രതീക്ഷയോടും എത്തിയ ചിത്രമായിരുന്നു വാലിബന്‍. എന്നാല്‍ ചിത്രത്തിന് എതിരെ മനഃപൂര്‍വ്വമായ ഹേറ്റ് ക്യാമ്പയിനുകള്‍ നടക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിനിടെ നടി രചന നാരായണന്‍കുട്ടി കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

മലൈക്കോട്ടൈ വാലിബന്‍ രണ്ട് തവണയാണ് കണ്ടതെന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മഹാനടന്‍ മോഹന്‍ലാലിന് അല്ലാതെ ഈ വാലിബനെ അവതരിപ്പിക്കാന്‍ തക്ക ഗ്രേസ് വേറെ ആര്‍ക്കും ഇല്ല എന്നുറപ്പാണെന്നും രചന പറയുന്നു.

‘വാലിബന്‍ കണ്ടു. ഒന്നല്ല രണ്ടു തവണ. കണ്‍കണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാന്‍ ആണ് രണ്ടാമത്തെ കാഴ്ച ഉണ്ടായത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ മഹാനടന്‍ ഉണ്ടല്ലോ അദ്ദേഹത്തിനല്ലാതെ ഈ വാലിബനെ അവതരിപ്പിക്കാന്‍ തക്ക ഏൃമരല വേറെ ആര്‍ക്കും ഇല്ല എന്നുറപ്പാണ്. ങീവമിഹമഹ ഓരോ സിനിമയും പ്രമേയം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും ഇത്രയും ഭംഗിയായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഈ കഴിവുറ്റ സംവിധായകന്‍ കാണിക്കുന്ന ലഃുലൃശാലിമേശേീി ഉണ്ടല്ലോ… ഘശഷീ ഖീലെ ജലഹഹശലൈൃ്യ ഇത് രണ്ടും മാത്രം മതി ആ രണ്ടാം വരവിനായുള്ള കാത്തിരിപ്പിന്’, എന്നാണ് രചന നാരായണന്‍കുട്ടി കുറിച്ചത്.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. പിഎസ് റഫീക്കും ലിജോയും ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം രണ്ടാം വരത്തിലേക്ക് കടന്ന ചിത്രം ഇതുവരെ നേടിയത് ഇരുപത്തി അഞ്ച് കോടിക്ക് മേലാണ്.

Vijayasree Vijayasree :