മുത്തച്ഛന്റെ പേരുള്ളതിനാൽ എന്നെ പേരെടുത്തു വിളിക്കാനാവില്ലെന്ന് എപ്പോഴും പറയും

ഋഷി കപൂറിനെ അനുസ്മരിച്ച് പൃഥ്വിരാജ്. അതുൽ സബർവാളിൻറെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ഔറംഗാസേബിൽ ഇരുവരും വേഷമിട്ടിരുന്നു.

ഇത് സിനിമയ്ക്ക് സങ്കടകരമായ ആഴ്ച്ചയാണ്. നിത്യശാന്തി നേരുന്നു ഋഷി സാർ. ഔറംഗാസേബിൽ അദ്ദഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിനെന്നെ പേരെടുത്തു വിളിക്കാനാവില്ലെന്ന് എപ്പോഴു പറയാറുണ്ടായിരുന്നു. കാരണം അദ്ദേഹത്തിൻറെ മുത്തച്ഛൻറെ പേരും ഇത് തന്നെയാണല്ലോ..വിടനൽകുന്നു ഇതിഹാസമേ..ഞങ്ങൾ അങ്ങയെ മിസ് ചെയ്യും”. പൃഥ്വി കുറിച്ചു.

പൃഥ്വിയുടെ ഭാര്യയും നിർമാതാവുമായ സുപ്രിയയും ഋഷി കപൂറിന് ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഋഷി കപൂര്‍ അര്‍ബുദ രോഗബാധിതനായിരുന്നു, നേരത്തെ ഒരു വര്‍ഷത്തോളം അദ്ദേഹം അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്.

prithiraj

Noora T Noora T :