മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. മകൾ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
അസിസ്റ്റന്റ് ഡയറക്ടറായും കലാസംവിധായകനായും സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന പ്രശാന്ത് അമരവിള പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷയ്ൽ മീഡിയയൽ വൈറലായി മാറുന്നത്. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ സിനിമകളിൽ പ്രണവ് മോഹൻലാലിനൊപ്പം പ്രശാന്ത് പ്രവർത്തിട്ടിച്ചുണ്ട്. ഈ ഓർമ്മളെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. എപ്പോഴും വൈബായി നടക്കുന്ന ആളാണ് പ്രണവെന്ന് പ്രശാന്ത് അമരവിള പറയുന്നു.
തന്നെ നല്ല കാര്യമാണ് പ്രണവിനെന്നും എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കിടയിലുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. പ്രണവ് എപ്പോഴും ഒരു പ്രത്യേക വൈബിൽ നടക്കുന്നയാളാണ്. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് പ്രണവിനോട് ഉണ്ട്. എന്നെ നല്ല കാര്യമാണ് അവന്. എല്ലാ കാര്യവും വളരെ സിമ്പിളായിട്ടാണ് അവൻ കാണുന്നത്. ഒരു ദിവസം ഞാനും പ്രണവും നിൽക്കുന്ന ഫ്‌ളാറ്റിലേക്ക് ലാലേട്ടൻ വന്നു. പ്രണവിനെ കാണാൻ വന്നതാണ്. പക്ഷേ ആ സമയത്ത് അവൻ അവിടെയുണ്ടായിരുന്നില്ല.
പിന്നെ വരാമെന്ന് പറഞ്ഞ് ലാലേട്ടൻ പോയി. പ്രണവ് വന്നപ്പോൾ ഞാൻ ഇത് അവനോട് പറഞ്ഞു. ‘എടാ, ലാലേട്ടൻ ഇപ്പോൾ വന്ന് പോയതേയുള്ളൂ, ജസ്റ്റ് മിസ്സായി’ എന്ന് അവനോട് പറഞ്ഞു. ‘എടോ, അത് എന്റെ അച്ഛനാടോ’ എന്നായിരുന്നു അവന്റെ മറുപടി. ആ സമയത്തെ എക്‌സൈറ്റ്‌മെന്റിലാണ് ഞാനത് പറഞ്ഞത്. പ്രണവിന്റെ മറുപടി ഞാൻ തീരെ പ്രതീക്ഷിച്ചില്ല. അവൻ അത്തരം കാര്യങ്ങളെ കാണുന്നത് അങ്ങനെയാണ്. ഹൃദയത്തിന്റെ ഷൂട്ട് നടക്കുമ്പോൾ അന്ന് സെറ്റിൽ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയുമായിരുന്നുവെന്നും പ്രശാന്ത് പറയുന്നു.
ഹൃദയം നടക്കുന്ന സമയത്ത് അദ്ദേഹം ചോദിക്കുമ്പോൾ അപ്പു എല്ലാം പറഞ്ഞ് കൊടുക്കുമായിരുന്നു. അപ്പുവിന്റെ അടുത്ത് നമുക്ക് നല്ല ഫ്രീഡമുണ്ട്. നല്ല വൈബാണ്. അവന്റെ കഥാപാത്രത്തിന് വേണ്ട ആർട്ട് വസ്തുക്കൾ അവൻ തന്നെ കൺടിന്യുവിറ്റിക്ക് അനുസരിച്ച് എടുത്തോളും. നമ്മൾ കൊണ്ടുകൊടുക്കേണ്ട ആവശ്യമൊന്നും വരാറില്ലെന്നും പ്രശാന്ത് പറയുന്നു. ഇതുവരെ പ്രണവ് അഭിനയിച്ചതിൽ തിയേറ്ററിൽ മികച്ച വിജയം നേടിയത് ഹൃദയവും വർഷങ്ങൾക്കുശേഷവുമാണ്.
വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ഒരു സീനിൽ മീശ പിരിക്കാൻ പ്രണവിനോട് വിനീത് ശ്രീനിവാസൻ ആവശ്യപ്പെട്ടു. എന്നാൽ, അത് അച്ഛനെ അനുകരിക്കുന്നതുപോലെയാകുമെന്ന് പറഞ്ഞ് പ്രണവ് നിരസിച്ചു. പിന്നീട് പ്രശാന്ത് ചെവിയിൽ എന്തോ പറഞ്ഞ ശേഷമാണ് പ്രണവ് അത് ചെയ്യാൻ തയ്യാറായതെന്ന് വിനീത് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെ കുറിച്ചും പ്രശാന്ത് പറഞ്ഞിരുന്നു.
പ്രണവ് മീശ പിരിക്കാൻ വേണ്ടി അടുത്തുപോയി ചെവിയിൽ ഒന്ന് രണ്ട് കാര്യങ്ങൾ സംസാരിച്ചു. പക്ഷേ അതെന്താണെന്ന് ഇപ്പോൾ ഓർമയില്ലെന്നാണ് പ്രശാന്ത് പറയുന്നത്.പറഞ്ഞപ്പോൾ പ്രണവ് തലയാട്ടിയിട്ട് പോയി എന്നാൽ അനുസരിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു. ആക്ഷൻ പറഞ്ഞപ്പോൾ പ്രണവ് മീശ പിരിച്ചു. ഇത് കണ്ട് സെറ്റിൽ കയ്യടിയും ബഹളവുമായിരുന്നു. ടൂർ പോകുന്നതുപോലെയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സെറ്റെന്നും പ്രശാന്ത് അമരവിള പറഞ്ഞു.
പക്ഷെ അച്ഛനെപ്പോലെ അഭിനയത്തിൽ ശ്രദ്ധ കൊടുത്ത് തുടരാൻ പ്രണവിന് താൽപര്യമില്ല. സുഹൃത്തുക്കളും ബന്ധുക്കളും അച്ഛന്റെ പരിചയക്കാരും നിർബന്ധിച്ചാണ് ഇതുവരെ പ്രണവ് സിനിമകൾ ചെയ്തത്. പ്രമോഷന് പോലും പ്രണവ് എത്താറില്ല. മകൻ അഭിനയിച്ച് പാൻ ഇന്ത്യൻ താരമാകണമെന്ന നിർബദ്ധം മോഹൻലാലിനുമില്ല.
എന്നാൽ സിനിമയിൽ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ഭ്രമയുഗം ടീമിനൊപ്പം പ്രണവ് മോഹൻലാൽ എത്തുകയാണ്. പ്രണവ് നായകനാകുന്ന ഹൊറർ ത്രില്ലർ ചിത്രം NSS2 ൻറെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് NSS2 ന്റെ നിർമ്മാണം. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ആണ് പുത്തൻ ചിത്രത്തിന്റെ നിർമ്മാണം.അവരുടെ രണ്ടാം നിർമ്മാണ സംരഭമാണിത്. മമ്മൂട്ടി നായകനായ ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രണവ് മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിനുണ്ട്.
ജൂൺ 2025 വരെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടരും. ഒരു ഇടവേള അവസാനിപ്പിച്ചു കൊണ്ടാണ് പ്രണവ് പുതിയ ചിത്രത്തിൽ ജോയിൻ ചെയ്തതും. സഹോദരി വിസ്മയ മോഹൻലാൽ പ്രണവിന്റെ ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരുന്നു. 2025 ന്റെ അവസാനത്തിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
അതേസമയം പ്രണവിന്റെ അഭിനയ ജീവിതത്തിൽ ഒരു പുതിയ നാഴികക്കല്ലാകും ഈ ചിത്രം എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. മലയാള സിനിമാ പ്രേക്ഷകർ കണ്ടുശീലിച്ച പരമ്പരാഗതമായ ഹൊറർ ഫോർമുലകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളും, മാനസികാരോഗ്യവും ചർച്ച ചെയ്തുകൊണ്ട് ഭൂതകാലം എന്നൊരു പരീക്ഷണ ചിത്രം ചെയ്യാൻ ശ്രമിച്ചത് തന്നെ അയാളിലെ ക്രാഫ്റ്റ്സ്മാനെ വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. അതിന്റെ തുടർച്ചയും ഏറ്റവും മികവാർന്നതുമായ മറ്റൊരു തലമാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം.
തന്റെ പതിവ് നായക വേഷങ്ങളിൽ നിന്ന് മാറി തീർത്തും വ്യത്യസ്തമായിട്ടായിരുന്നു മമ്മൂട്ടി ചിത്രത്തിലെത്തിയത്‍. മനയ്ക്കൽ കൊടുമൺ പോറ്റി എന്ന കഥാപാത്രം ഇതുവരെ മലയാളികൾ കണ്ട മമ്മൂട്ടിയല്ല, മമ്മൂട്ടിയ്ക്ക് ഇത്രയും ക്രൂരമായ ഒരു വില്ലനാകാൻ കഴിയില്ല എന്ന് പ്രേക്ഷകർ വിശ്വസിക്കുന്നിടത്താണ് ആ കഥാപാത്രം വേറിട്ടതാവുന്നത്. അതുകൊണ്ടുതന്നെ പുതിയ ചിത്രം അതിനേക്കാൾ ഒരുപടി മുന്പിട്ടുനിൽക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും.
അഭിനേതാവ് എന്ന നിലയ്ക്ക് പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ടെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്. ഇനിയും സിനിമകൾ ലഭിക്കേണ്ടതുണ്ട്. പക്ഷേ അദ്ദേഹം വിരളമായേ അഭിനയിക്കൂ. ഒരു സിനിമ ചെയ്യും. പിന്നെ ഒരുപാട് യാത്ര ചെയ്യും. എന്നാൽ അഭിനേതാവ് എന്ന നിലയിൽ പരിണമിക്കേണ്ടതുണ്ട്. അത് ഒരു പ്രക്രിയ ആണ്. ഇത് പെട്ടെന്ന് വന്ന് അങ്ങ് ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ല. നല്ല റോളുകൾ ചെയ്യേണ്ടതുണ്ട്. അവനത് ചെയ്യട്ടെ. രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ പ്രണവിൻറെ പുതിയ സിനിമ ആരംഭിക്കും. അവൻ ഇനിയും ഒരുപാട് പഠിക്കേണ്ടതുണ്ട്. നല്ല സംവിധായകർക്കൊപ്പം സിനിമ ചെയ്യണം. അത് അത്ര എളുപ്പമല്ല.
പ്രണവ് ഒരു നല്ല അഭിനേതാവാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സ്കൂളിൽ ബെസ്റ്റ് ആക്ടറായിട്ടുണ്ട്. അവനും അങ്ങനെ തന്നെയായിരുന്നു. എന്നാൽ അതൊന്നും അവൻ മികച്ച അഭിനേതാവാണെന്ന് തെളിയിക്കുന്നതല്ല. പ്രണവ് തെളിയിക്കേണ്ടതുണ്ടെന്നും തൻറെ മകനെന്ന നിലക്കുള്ള സമ്മർദങ്ങൾ പ്രണവിനില്ലെന്നും ഒരുപാട് യാത്രകൾ ചെയ്യുന്ന ഫ്രീ ആയിട്ടുള്ള വ്യക്തി ആണെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
അതേസമയം, തെലുങ്കിലേയ്ക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രണവ്. ‘ജനത ഗാരേജ്’, ‘ദേവരാ’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെയാണ് നടൻ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്.
ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണവിനൊപ്പം മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
‘കിൽ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു റൊമാന്റിക് ആക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹരീഷ് കല്യാൺ, നിത്യ മേനോൻ, കാവ്യ ഥാപ്പർ, നവീൻ പോളി ഷെട്ടി, കാശ്മീരാ, ചേതൻ കുമാർ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്. എന്നാൽ സിനിമയിലെ കാസ്റ്റിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
യാത്രയോട് മാത്രമല്ല അച്ഛനെപ്പോലെ തന്നെ മൾട്ടി ടാലന്റഡാണ് പ്രണവും. സംഗീതവും സാഹസീകതയും പ്രണവിന് ഏറെ ഇഷ്ടമാണ്. താരത്തിന്റെ സോഷ്യൽമീഡിയ പേജ് നിറയെ യാത്രകളിൽ താൻ കണ്ട കാഴ്ചകളുടെ ചിത്രങ്ങളാണ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ പ്രണവ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധപ്രകാരമാണ് നായകനായി രണ്ടാം വരവ് നടത്തിയത്.
അവയിൽ ചിലതൊക്കെ പരാജയപ്പെട്ടെങ്കിലും മരക്കാർ അറബിക്കടലിന്റെ സിംഹത്തിനുശേഷം പ്രണവ് ചെയ്ത സിനിമകളെല്ലാം വിജയമായിരുന്നു. പ്രണവിന്റെ അഭിനയം ഏറെ മെച്ചപ്പെട്ടുവെന്നും പ്രേക്ഷകർ കുറിക്കാറുണ്ട്. വർഷങ്ങൾക്കുശേഷമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ സിനിമ. സമ്മിശ്ര പ്രതിരണം ലഭിച്ച സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
യാത്രയെ പാഷനാക്കി വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവിനെ കുറിച്ചുള്ള വാർത്തകൾ എപ്പോഴും വൈറലാകാറുണ്ട്. അയാൾക്ക് അതാണ് ഇഷ്ടമെന്നും തനിക്ക് സാധിക്കാത്തത് ആൾ ചെയ്‌തോട്ടെയെന്നുമായിരുന്നു മകന്റെ ഈ ജീവിത രീതികളെ സംബന്ധിച്ച ചോദ്യത്തിന് മോഹൻലാൽ മുൻപ് നൽകിയ മറുപടി.
അതിനിടയിലാണ് 2018 ൽ പ്രേക്ഷകരെ ആവേശം കൊള്ളിച്ച് കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’എന്ന സിനിമയിൽ നായകനായി പ്രണവ് വേഷമിട്ടത്. അന്ന് ചിത്രത്തിനായി പ്രണവ് വാങ്ങിച്ച പ്രതിഫലവും ചർച്ചയായിരുന്നു. വെറും ഒരു രൂപയാണ് താരരാജാവിന്റെ മകൻ പ്രതിഫലമായി വാങ്ങിയത്. പിന്നാലെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം, ഹൃദയം’ എന്നീ സിനിമകളിലെല്ലാം പ്രണവ് നായകനായി തിളങ്ങി.