രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ വെള്ളിയാഴ്ച ഗോവയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അലക്‌സാന്‍ഡ്ര ജാവിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഫോട്ടോഗ്രാഫറിലേക്ക് നീങ്ങുകയാണ്. 2019ല്‍ ചെന്നൈ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ക്കെതിരെ അലക്‌സാന്‍ഡ്ര ലൈംഗികപീഡന പരാതി നല്‍കിയിരുന്നു.
ഈ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജാവിയുടെ മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.
രാഘവ ലോറന്‍സ് ചിത്രം കാഞ്ചന 3-യില്‍ അലക്‌സാന്‍ഡ്ര അഭിനയിച്ചിരുന്നു. ഈ സിനിമയിലെ അഭിനയത്തോടെയാണ് നടി ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. ഗോവയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് അലക്‌സാന്‍ഡ്രയെ കണ്ടെത്തിയത്.
അലക്‌സാന്‍ഡ്രയ്‌ക്കൊപ്പം ആണ്‍സുഹൃത്തും അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നുണ്ടായിരുന്നു. താന്‍ സ്ഥലത്തില്ലാത്തപ്പോഴാണ് ജാവിയുടെ മരണമെന്ന് സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് റഷ്യന്‍ കോണ്‍സുലേറ്റ് ഗോവ പൊലീസിനോട് ആവശ്യപ്പെട്ടു.