ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയെ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ മൂന്ന് വര്‍ഷത്തിലധികമായിലൈംഗികപീഡനത്തിനിരയാക്കിയിരുന്നുവെന്ന മൊഴി പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ ജനരോഷം ഉയരുകയാണ്.
കത്വ പീഡനക്കേസില്‍ പ്രതികരിച്ച സെലിബ്രിറ്റികളെ വണ്ടിപ്പെരിയാറില്‍ കാണുന്നില്ലെന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ഇപ്പോൾ ഇതാ പൃഥ്വിരാജ് അടക്കമുള്ളവരെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.
വണ്ടിപ്പെരിയാര്‍ കേസില്‍ മൗനം ആചരിക്കുന്ന സെലിബ്രിറ്റികളുടെ ഇരട്ടത്താപ്പിനെതിരെയാണ് ശ്രീജിത്തിന്റെ വിമര്‍ശനം.
ശ്രീജിത്ത് ഫേസ്‌ബുക്കില്‍ കുറിച്ചതിങ്ങനെ
ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു: ‘അങ്കിള്‍, ഈ വണ്ടിപ്പെരിയാര്‍ ലക്ഷദ്വീപിലോ കാശ്മീരിലോ ആണോ?’ എന്ന്. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, ‘ഒരു പീഡനം ഉണ്ടായി, പ്രതികരിക്കണോ എന്നറിയാന്‍ വേണ്ടിയാണ്’ എന്ന്.
ഞാന്‍ പറഞ്ഞു: ‘മോനേ, നീ നിന്റെ ആടുജീവിതം, സോറി, അടിമജീവിതം തുടര്‍ന്നോളൂ’ എന്ന്’.
ലക്ഷദ്വീപ് വിഷയത്തില്‍ ആദ്യപ്രതികരണം അറിയിച്ച് രംഗത്തെത്തിയ ആളായിരുന്നു പൃഥ്വിരാജ്. സമാധാനപൂര്‍വ്വമുള്ള ദ്വീപുകാരുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ട് സ്വസ്ഥത നശിപ്പിക്കുന്നതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെയായിരുന്നു മറ്റ് സെലിബ്രിറ്റികളും പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നത്.