നടന്‍ അനില്‍ മുരളിയുടെ വിടവാങ്ങലില്‍ കണ്ണീരോടെ മലയാള സിനിമാലോകം. താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സഹതാരങ്ങള്‍ രംഗത്തെത്തി. ”പരിഭവങ്ങളില്ലാത്ത അനിലേട്ടന്‍… നിങ്ങള്‍ക്കായി കാത്തുവെച്ച വേഷം ഇനി ആര്‍ക്കു നല്‍കാന്‍ ഒരു അനിയനെ പോലെ ചേര്‍ത്തു നിര്‍ത്തിയ ചേട്ടന്‍… ആദരാഞ്ജലികള്‍ അനിലേട്ടാ…” എന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.
മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, ജയസൂര്യ, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി മിക്ക താരങ്ങളും താരത്തിന് ആദാരാഞ്ജലി അറിയിച്ചെത്തി. വില്ലന്‍ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനില്‍ മുരളി.
കരൾ രോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം . കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.
വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.