കണ്ണിലും ശരീരത്തിലും ടാറ്റൂ; മുപ്പത്തിമൂന്നേകാൽ ലക്ഷം രൂപ മുടക്കി; ലോക ശ്രദ്ധ നേടി സിൽവൈൻ ഹെലൈൻ

കണ്ണിലും ശരീരത്തിലും മുഴുവൻ ടാറ്റൂ ചെയ്ത് കുട്ടികളെ പേടിപ്പിച്ച ഒരു ടീച്ചറിന്റെ കഥയാ ലോക ശ്രദ്ധ നേടുന്നു . ഫ്രാൻസുകാരനായ സിൽവൈൻ ഹെലൈൻ എന്ന അധ്യാപകനാണ് ലോകശ്രദ്ധനേടിയത്.ടാറ്റൂ ചെയ്ത് സ്കൂളിൽ വന്നതോടെ കുട്ടികൾ പലരും പേടിച്ചു.വീട്ടിൽ വന്ന് നിർത്താതെ കരയാൻ തുടങ്ങി.രക്ഷകർത്താക്കൾ കാര്യം അന്വേഷിച്ചതോടെ ടീച്ചർക്കെതിരെ വ്യാപക പരാതി വന്നു.പരാതി കൂമ്പാരമായതോടെ ടീച്ചറിനെ സ്കൂളിൽ നിന്നും പുറത്താക്കാൻ അധിക്യതർ നിർബന്ധിതരായി. ഫ്രാൻസിലെ ഏറ്റവും അധികം ടാറ്റൂ പതിപ്പിച്ച വ്യക്തി എന്ന പേരിലാണ് സിൽവൈൻ അറിയപ്പെടുന്നത്

ദേഹമാസകലം ടാറ്റൂ ചെയ്ത സിൽവൈൻ കണ്ണിനുള്ളിലെ വെളുത്ത ഭാഗം പോലും കറുത്തനിറത്തിൽ ആക്കിയിട്ടുണ്ട്.ഇതുവരെ മുപ്പത്തിമൂന്നേകാൽ ലക്ഷം രൂപയോട് അടുത്ത് ദേഹത്ത് ടാറ്റൂ ചെയ്യുന്നതിനായി സിൽവൈൻ മുടക്കി

തന്റെ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും തന്നെ നന്നായി അറിയാമെന്നും ടാറ്റൂ ചെയ്തെന്ന് കരുതി അതിൽ മാറ്റം വരില്ല എന്നും സിൽവൈൻ പറയുന്നു.എന്നാൽ തന്നെ പുറത്താക്കാനുള്ള തീരുമാനം ഏറെ ദുഃഖകരമാണ് എന്നാണ് സിൽവൈനിന്റെ അഭിപ്രായം.ആദ്യ കാഴ്ചയിലെ ബുദ്ധിമുട്ട് മാറിയാൽ എല്ലാവർക്കും തന്നെ ഉൾക്കൊള്ളാനാകും എന്നാണ് അദ്ദേഹത്തിന്റെ വാദം.

Noora T Noora T :