വ്യത്യസ്തമായ പ്രതികരണം ലഭിച്ചു; ആദ്യം വിളിച്ചത് മഞ്ജുവായിരുന്നു .. ഉടൻ ഭാവനയും; പക്ഷെ സംസാരിച്ചത്

അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കലും ദിയാ സനയും രംഗത്തെത്തിയിരുന്നു. ഇവരെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു.

സുഗതകുമാരിയെക്കുറിച്ച്‌ മോശം കാര്യങ്ങള്‍ പറഞ്ഞുവെന്ന് അറിഞ്ഞതിന് ശേഷമായാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും കരിഓയില്‍ പ്രയോഗം നടത്തിയത്. ഈ പ്രതികരണം കുറേക്കൂടി ശക്തിയും ആത്മവിശ്വാസവുമാണ് നല്‍കിയിട്ടുള്ളത് എന്നു ഭാഗ്യലക്ഷ്മി പറയുന്നു. ‘ വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഞങ്ങള്‍ ചെയ്യാനാഗ്രഹിച്ച കാര്യമായിരുന്നു നിങ്ങള്‍ ചെയ്തതെന്നായിരുന്നു പലരും പറഞ്ഞത്. സിനിമയില്‍ നിന്നും കുറേയധികം സ്ത്രീകള്‍, മഞ്ജു വാര്യര്‍, ഭാവന, പാര്‍വതി ജയറാം, മാളവിക ജയറാം, ശ്രീലക്ഷ്മി ശ്രീകുമാര്‍, സീനത്ത്, രാജശ്രീ വാര്യര്‍, ജയറാം ഇവരെല്ലാം സംസാരിച്ചിരുന്നു.

നിയമം കൈയ്യിലെടുത്തത് ശരിയായില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.സിനിമയിലും പൊതുരംഗത്തും പ്രവര്‍ത്തിക്കുന്നവരെല്ലാമായി നിരവധി സ്ത്രീകളാണ് വിളിച്ചത്. സംവിധായകരായ രഞ്ജിത്തും ബി ഉണ്ണിക്കൃഷ്ണനുമെല്ലാം വിളിച്ചിരുന്നു. ശൈലജ ടീച്ചറും എകെ ബാലന്‍ സാറുമെല്ലാം സംസാരിച്ചിരുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്.’

Noora T Noora T :