അദ്ദേഹത്തെ കാണാൻ ഷൂട്ടിങ് സെറ്റിലെത്തിയ എന്നെ അവർ അപമാനിച്ചു, ഒരു നായയെ പോലെ തുരത്തി ഓടിച്ചു; നടി ഹേമ ശര്‍മ

സൽമാൻ ഖാന്റെ ബോഡിഗാർഡിനെതിരെ ​ഗുരുതര ആരോപണവുമായി ദബാങ്-3 താരം ഹേമ ശർമ. സൽമാൻ ഖാനൊപ്പം ഒരു ഫോട്ടോ എടുക്കാൻ ചെന്നതിന് നായയെ തുരത്തി ഓടിക്കുന്നത് പോലെ അവർ തന്നെ ഓടിച്ചെന്ന വെളിപ്പെടുത്തലുമായി നടി രം​ഗത്തെത്തി.

2019 ലാണ് സംഭവം. ‘സൽമാൻ ഖാനെ ഒന്നു കാണാൻ വേണ്ടി ​ദബാങ്-3 എന്ന ചിത്രത്തിനായി എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അദ്ദേഹത്തിനൊപ്പം ഒരു സീൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. എന്നാൽ ആ സീൻ ഞങ്ങൾ ഒരുമിച്ചായിരുന്നില്ല ചെയ്‌തത്. പിന്നീട് ബി​ഗ് ബോസ് താരം പണ്ഡിറ്റ് ജനാർദൻ വഴി അദ്ദേഹത്തെ ഒന്നു കാണാൻ അവസരമൊരുങ്ങി. എന്നാൽ അദ്ദേഹത്തെ കാണാൻ ഷൂട്ടിങ് സെറ്റിലെത്തിയ എന്നെ അവർ അപമാനിക്കുകയാണ് ചെയ്തത്. ഒരു നായയെ പോലെ അവർ തുരത്തി ഓടിച്ചു’- ഹേമ ശർമ പറഞ്ഞു.

പണ്ഡിറ്റ് ജനാർദനോടും അവർ വളരെ മോശമായാണ് പെരുമാറിയത്. സെറ്റിൽ നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്നു, അവരുടെയെല്ലാം മുന്നിൽ വെച്ചാണ് അവർ തന്നെ അപമാനിച്ചതെന്നും ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടിരുന്നെന്നും നടി പറഞ്ഞു. എന്നാൽ സംഭവം നടക്കുമ്പോൾ സൽമാൻ ഖാൻ അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം സംഭവത്തിൽ ഇടപെടുമായിരുന്നുവെന്നും താരം പറഞ്ഞു.

അതേസമയം അടുത്തിടെ ബോളിവുഡ് താരം വിക്കി കൗശലിനെ സൽമാൻ ഖാന്റെ അം​ഗരക്ഷകർ തള്ളിമാറ്റുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു

Noora T Noora T :