ഒരാഴ്‌ച മുന്നേ ആ അപകട മരണം! അതേ സ്ഥലത്ത് കൊല്ലം സുധിയും ….കാറിന്റെ മുൻ സീറ്റിൽ ഇരിക്കവേ സംഭവിച്ചത്!

നടനും കോമഡി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ച ദുഃഖം സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും സഹിക്കാനാകുന്നില്ല. പരിപാടിയിൽ പങ്കെടുത്ത് വടകരയിൽ നിന്ന് മടങ്ങുന്നതിനിടെ പുലർച്ചെ 4.30നായിരുന്നു അപകടം നടന്നത്. തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ച് സുധി സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടി ഇടിക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് മറ്റൊരു വാഹനാപകടത്തിൽ ഒരാൾ മരിച്ച അതേ സ്ഥലത്താണ് വീണ്ടും അപകടം നടന്നത് എന്നതാണ് ശ്രദ്ദേയം. അന്ന് ടാങ്കർ ലോറി ഡ്രൈവർക്കായിരുന്നു ജീവൻ നഷ്ടപ്പെട്ടത്.. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കർണാടക സ്വദേശി ചന്ദ്രപ്പയ്ക്കായിരുന്നു അന്ന് ജീവൻ നഷ്ടപ്പെട്ടത്. 59 വയസായിരുന്നു. പുലർച്ചെ നാല് മണിയോടെയായിരുന്നു ആ അപകടവും. സൂറത്തിൽ നിന്ന് റബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്നു ചരക്ക് ലോറി. ലോറിയുടെ ടാർപ്പായ അഴിഞ്ഞത് കെട്ടാനായി റോഡ് സൈഡിൽ നിർത്തിയപ്പോഴാണ് ടാങ്കർ ഇടിച്ച് കയറിയത്. ചന്ദ്രപ്പ അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഫയർ ഫോഴ്സ് എത്തിയായിരുന്നു മൃതദേഹം പുറത്തെടുത്തത്. ടാങ്കർ ലോറി പൂർണമായും തകർന്നിരുന്നു.

സുധിയ്ക്ക് പുറമെ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും അപകടത്തിൽ പരിക്കുണ്ട്.
സുധിയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ബിനു അടിമാലിയ്ക്കും സുഹൃത്തുക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ് വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആശുപത്രിയിലെത്തിച്ച സുധിയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നത്. 

പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ ഒരംഗം ആയിരുന്നു കൊല്ലം സുധി. സ്‌ക്രീനിലൂടെ എന്നും സ്വീകരണ മുറിയിൽ നിറഞ്ഞ ചിരിയാണ് സുധി സമ്മാനിച്ചിട്ടുള്ളത്. നമ്മൾ പ്രേക്ഷർക്ക് ഇത്ര വേദന നൽകുന്നുണ്ട് എങ്കിൽ അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവർ ഈ വിയോഗം എങ്ങനെ താങ്ങും എന്നാണ് ചിന്തിക്കേണ്ടിയിരിക്കുന്നത്. സിനിമകളിലും ടിവി ഷോകളിലുമായി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരമാണ് ബിനു അടിമാലി. ടെലിവിഷൻ ഷോകളിൽ നിറഞ്ഞ് നിന്ന താരം 2015ലാണ് സിനിമയിലെത്തുന്നത്. കാന്താരി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്‍റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

Noora T Noora T :