മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. കേസിൽ അകപ്പെട്ട ദിലീപ് നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. ഇനി വരാനിരിക്കുന്ന ദിലീപ് സിനിമ വോയ്‌സ് ഓഫ് സത്യനാഥനാണ്. പിന്നാലെ ബാന്ദ്ര ആക്ഷന്‍ ചിത്രവും ദിലീപിന്റേതായി തിയേറ്ററിലെത്തും.
ഇതിനിടെ ഇപ്പോഴിതാ ദിലീപിനെതിരെ നിര്‍മ്മാതാവ് തൈക്കാട് ചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപമുണ്ട് ദിലീപിനെന്നാണ് തൈക്കാട് ചന്ദ്രന്‍ പറയുന്നത്.
കുറച്ച് കയ്യിലിരിപ്പുകളുണ്ട്. കാശ് വന്ന് കൂടിയതിന്റ അഹങ്കാരം ഉണ്ടാകും. പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപമുണ്ട് ദിലീപിനെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ തന്നെ സനലിന്റെ പടം തീര്‍ത്തു കൊടുക്കുന്നില്ല. ആരായാലും നിര്‍മ്മാതാവിന്റെ വേദന ആര്‍ട്ടിസ്റ്റ് ഒന്ന് ഓര്‍ക്കണം. സനല്‍ തോട്ടം ഇന്ന് കിടന്ന് ഓടുന്ന ഓട്ടം ഭഗവാന് മാത്രം അറിയാമെന്നും തൈക്കാട് ചന്ദ്രന്‍ പറയുന്നത്.
പൈസയുള്ളവരാരും ദിലീപിനെ വച്ച് പടം ചെയ്യാന്‍ മുന്നോട്ട് വരില്ല. ഈ കേസ് തീരുമാനം ആകണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പൈസ ആദ്യം തന്നെ വാങ്ങിക്കളയും. രണ്ട് കോടിയാണ് പ്രതിഫലമെങ്കില്‍ ഒന്നേ മുക്കാല്‍ കോടി ആദ്യമേ വാങ്ങും. അവര്‍ക്ക് കിട്ടാനുള്ളതൊക്കെ നേരത്തെ മേടിക്കുമെന്നും തൈക്കാട് ചന്ദ്രന്‍ ദിലീപിനെക്കുറിച്ച് പറയുന്നത്. നേരത്തെ നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തില്‍ ഡോണ്‍ ആയിട്ടാണ് ദിലീപെത്തുന്നത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംവിധാനം അരുണ്‍ ഗോപിയാണ്. ചിത്രത്തിലെ ദിലീപിന്റെ ലുക്ക് തീര്‍ത്തും വ്യത്യസ്തമാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം, പറക്കം പപ്പന്‍ തുടങ്ങിയ സിനിമകളും ദിലീപിന്റേതായി അണിയറയിലുണ്ട്.