ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ മുൻ ഡിവൈ.എസ്.പിയും നടനുമായ വി.മധുസൂദനനെതിരേ ബേക്കൽ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതി പരാതി നല്‍കിയത്. ഐ പി സി 354 പ്രകാരമാണ് വി മധുസൂദനനെതിരെ കേസെടുത്തത്.
കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിയയ്ക്കടുത്തുള്ള താമസസ്ഥലത്ത് വച്ച് യുവതിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. ശനിയാഴ്ചയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് ബേക്കല്‍ ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 28കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് കൊല്ലം സ്വദേശിയായ യുവതി കാസര്‍ഗോഡേക്ക് എത്തുന്നത്. ഈ നടിക്ക് താമസിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു ഹോം സ്‌റ്റേ ഒരുക്കിയിരുന്നു. അവിടെ വച്ചാണ് മുന്‍ ഡി വൈ എസ് പി കൂടിയായ മധുസൂധനന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായത്.
വരാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളില്‍ നിന്നുമുള്ള ശല്യം സഹിക്കവയ്യാതെയാണ് യുവതി രാത്രി തന്നെ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഐ പി സി 354ാം വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വി മധുസൂദനന്‍ ഏതാനും ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പൊലീസ് അസോസിയേഷന്റെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. യുവതിയുടെ വിശദമായ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 2020ല്‍ കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ആയിരിക്കെയാണ് മധുസൂദനന്‍ വിരമിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമുള്‍പ്പെടെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മധുസുദനന്‍ സിനിമയിലുണ്ട്. അന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കക്ഷി അമ്മിണിപ്പിള്ളയിലേയും കഥപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.