സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്ത എഎസ്ഐയ്ക്ക് സസ്പെന്ഷന്. സാന്റോ അന്തിക്കാടിന് സസ്പെന്ഷന് കിട്ടിയിരിക്കുന്നത്.
പ്രവീണ്‍ നായകനായ ‘ചോരന്’ എന്ന സിനിമ സംവിധാനം ചെയ്തത് സാന്റോ ആണ്. അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനാണു നടപടിയെന്നാണു വിശദീകരണം. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി.
പ്രവീൺ റാണ കേസില്‍ അറസ്റ്റിലായപ്പോൾ സാന്റോ അന്തികാടിനെ റൂറല്‍ പൊലീസ് ആസ്ഥാനത്ത് നിന്നും സ്ഥലം മാറ്റിയിരുന്നു. പൊലീസിലെ ഉന്നതരുമായി പ്രവീണ്‍ റാണയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നു വന്നിരുന്നു. കേസില്‍ പ്രതിയായതോടെ സംസ്ഥാനം വിട്ട പ്രവീണ്‍ റാണയെ പൊള്ളാച്ചിയില്‍ നിന്നാണു തൃശൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും റാണ രക്ഷപ്പെടാനുള്ള സാഹചര്യമൊരുങ്ങിയതും പൊലീസിന്റെ സഹായത്താലാണെന്ന് ആരോപണമുണ്ടായിരുന്നു.