സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് രാസലഹരി ഏജന്റുമാര്‍;സിനിമാതാരം ആശുപത്രിയില്‍!

സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് രാസലഹരി ഏജന്റുമാര്‍. കൊച്ചിയില്‍ ലഹരി കാര്‍ട്ടല്‍ എന്ന ഏജന്റുമാരാണ് രാസലഹരി പ്രചരിപ്പിക്കുന്നത്. ഇത്തരം ലഹരിക്ക് അടിമയായ മലയാളി ചലച്ചിത്ര പ്രവര്‍ത്തകന്‍ ആശുപത്രിയിലായി. അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്നാണ് മാസങ്ങള്‍ക്ക് മുമ്പ് താരത്തെ ആശുപത്രിയിലാക്കിയത്.

ഒടുവില്‍ റിലീസ് ചെയ്ത സിനിമയുടെ വിജയത്തിന് ശേഷമാണ് താരം ലഹരിക്ക് അടിമയായത്. പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കു വേണ്ടി താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് അവശനിലയില്‍ കണ്ടെത്തിയ താരത്തെ ആശുപത്രിയിലാക്കിയത്. തലേന്ന് രാത്രി ലഹരി ഉപയോഗിച്ച് മതിഭ്രമമുണ്ടായ യുവാവ് വീടിന് സമീപത്തെ പറമ്പു മുഴുവന്‍ മണ്‍വെട്ടി ഉപയോഗിച്ചു കുഴിച്ചിരുന്നു.

ചികിത്സയോടു സഹകരിച്ചാല്‍ ഏതാനും മാസങ്ങള്‍ കൊണ്ടു യുവാവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഗ്രാമിനു 4000 രൂപ മുതല്‍ 8000 രൂപ വരെയാണ് രാസലഹരികള്‍ക്ക് ഈടാക്കുന്നത്.

സെലിബ്രിറ്റികള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബിലെ ലഹരി പോര്‍ട്ടലുകള്‍ വഴി കാര്‍ട്ടലുകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇവര്‍ക്കു വേണ്ടി മാത്രം പ്രത്യേക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുണ്ടാക്കി ഇവരുടെ ലഹരി അനുഭവങ്ങള്‍ അതില്‍ പങ്കുവയ്പ്പിക്കും.

ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിന് കനത്ത പ്രതിഫലവും സൗജന്യമായി ലഹരി മരുന്നുമാണ് സെലിബ്രിറ്റികള്‍ക്ക് നല്‍കുക.

Noora T Noora T :