നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. വിചാരണ കോടതിയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ച് അതിജീവിത സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. അതിജീവിതിയുടെ ഹർജിയിൽ അടച്ചിട്ട മുറിയിലായിരുന്നു ഇന്നലെ ഹൈക്കോടതി വാദം കേട്ടത്. അതിനിടെ അതിജീവിതയുടെ സഹോദരൻ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയിലൂടെയാണ് സഹോദരൻ എത്തിയത്. പത്ത് ചോദ്യങ്ങളാണ് ഇത്തവണയും ഉയർത്തിയത്.
ദിലീപ് നിരപരാധിയെങ്കിൽ വീണ്ടും ചില ചോദ്യങ്ങൾ നീതി പീഠത്തിന്റെ മുന്നിലേക്ക് എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.
ആ ചോദ്യങ്ങൾ ഇവയാണ്
! എന്തിന് നടി ആക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകൾ ഉണ്ടാക്കി താൻ ഹോസ്പിറ്റലിൽ എന്ന് വരുത്തി തീർത്തു?
! പത്മ സരോവരത്തിൽ വച്ച് ദിലീപ് കണ്ടെന്ന് പറയുന്ന വീഡിയോയുടെ സെക്കന്റ് ബൈ സെക്കന്റ് വിവരണം അനൂപിന്റെ മൊബൈലിൽ ൽ എങ്ങനെ വന്നു?
! കോടതി സബ്മിറ്റ് ചെയ്യാൻ പറഞ്ഞ ഫോണുകൾ സായി ശങ്കർ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത് എന്തിന് വേണ്ടി?
! പൾസർ സുനിയെ അറിയില്ലെന്ന് പറഞ്ഞ ദിലീപിന്റെ കൂടെ പൾസർ സുനി നിൽക്കുന്ന ഫോട്ടോ എങ്ങനെ വന്നു?
! ജഡ്ജിനെ പുകയ്ത്തുന്ന പ്രതി! ജഡ്ജിനെ മാറ്റരുത് എന്ന് പറയുന്ന പ്രതി! ജഡ്ജ് മാറിയാൽ അയാൾ നിരപരാധിയെങ്കിൽ എന്തിന് ഭയക്കണം
! അന്വേഷണ സംഘത്തിലെ തലപ്പത്ത് ഇരുന്ന ഉദോഗസ്ഥനെ 30 ദിവസം മാത്രം അവശേഷിക്കെ സ്ഥലം മാറ്റി കേസ് അട്ടിമറിയിക്കാൻ ശ്രമം നടത്തിയത് എന്തിന്?
! നിർണ്ണായക തെളിവുകൾ അടങ്ങിയ ദിലീപിന്റെയും കൂട്ടാളികളുടേയും ഫോണുകൾ ലാബ് ഇന്ത്യ സിസ്റ്റം എന്ന മുംബൈയിലെ ലാബിൽ അയച്ച് ഡാറ്റകൾ നശിപ്പിച്ചത് എന്തിന്
! മദ്യപിക്കാത്ത മുൻ ഭാര്യയായ മഞ്ജു വാര്യർ മദ്യപിക്കുമെന്നും ഇത്തരത്തിൽ നിരവധി കള്ള മൊഴികൾ എന്തിന് തന്റെ അനുജനെ കൊണ്ട് പറയിപ്പിച്ചു
! നിർണ്ണായക തെളിവുകൾ നൽകി പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന് എതിരെ വ്യാജ പീഡനം ആരോപണം നടത്തിയുടേത് എന്തിന്?
!അതിജീവിതെയുടെ അഭിഭാഷകയ്ക്ക് ഭീഷണിയായി ഊമക്കത്ത് അയച്ചതും അവരുടെയടക്കം പേരിൽ വ്യജ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് എന്തിന്? ഇങ്ങനെയാണ് ചോദ്യങ്ങൾ അവസാനിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയോട് നിരവധി ചോദ്യങ്ങളുമായി കഴിഞ്ഞ ദിവസവും സഹോദരൻ എത്തിയിരുന്നു. മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ആക്സസ് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ കോടതി തയ്യാറാകാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയായിരുന്നു അതിജീവിതയുടെ അന്ന് സഹോദരൻ രംഗത്തെത്തിയത്.