പുതിയ ക്രൈം ഞ്ച്രാഞ്ച് മേധാവിയ്ക്ക് ആ ഭയം അലട്ടുന്നു, എന്ന് ചുമതലയേറ്റെടുക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല, അന്വേഷണം താളം തെറ്റുമോ? ദിലീപിന്റെ അഭിഭാഷകർ ആത്മവിശ്വാസത്തിൽ

നടി ആക്രമിച്ച കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ഹെക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാൻ 34 ദിവസം മാത്രം ബാക്കി നിൽക്കവെയാണ് സർക്കാരിന്റെ കടും കൈ. വീണ് പൊട്ടിയ കേസിനെ തടുത്ത് നിർത്തി ഇരയ്ക്ക് നീതി എന്ന പ്രതീതി ഉണ്ടാക്കുമ്പോഴെക്കും ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിൽ നിന്ന് യൂണിഫോം ഊരിച്ച് ആന വണ്ടി പുറത്ത് ഇരുത്താൻ തീരുമാനിച്ചു… എന്തിന്? ആർക്ക് വേണ്ടി, കാരണം പറഞ്ഞെ പറ്റൂ സർക്കാരേ ……എല്ലാം ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകണം…

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സുപ്രധാന വഴിത്തിരിവില്‍ എത്തിനില്‍ക്കേയാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയത്. ഇതിന് പിന്നാലെ വലിയ ആരോപണങ്ങളാണ് സർക്കാറിനെതിരെ ഉയർന്നിരിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമായി വരെ ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നവരും ഏറെയാണ്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനടക്കമുളള നീക്കങ്ങളും കോടതിയിൽ നിന്നുളള വിമർശനങ്ങളും മറ്റുമാണ് എസ് ശ്രീജിത്തിനെ മാറ്റാനുളള കാരണമെന്നാണ് കരുതുന്നത്

ഡബ്ല്യൂ സി സി , യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂർ, കെ കെ രമ എം എല്‍ എ തുടങ്ങിയവരും വിഷയത്തില്‍ സർക്കാറിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയത് നമ്മൾ ഇതിനോടകം കണ്ടുകഴിഞ്ഞു.. കേസിലെ ഇതുവരെയുളള എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്ന തരത്തിലുളളതാണ് ഈ അഴിച്ച് പണി.അവസാന ഘട്ടത്തിലെ ഈ അഴിച്ച് പണിയോടെ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്നുളള ആശങ്കയാണ് ഉയരുന്നത്.

ഷേഖ് ദർവേശ് സാഹിബ് ആണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ഇദ്ദേഹം എന്ന് ചുമതലയേറ്റെടുക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ട്രാൻസ്ഫർ ഉത്തരവ് വന്ന് എട്ട് ദിവസത്തിനകം ചാർജെടുക്കണമെന്നതാണ് വ്യവസ്ഥ. അങ്ങനെ വരുമ്പോൾ പെരുന്നാളിനു ശേഷം മൂന്നാം തീയതിയോ നാലാം തീയതിയോ മാത്രമായിരിക്കും ചാർജെടുക്കുക. പിന്നീട് ഫയൽ പഠിക്കണം. ഡയറക്ടർ കേന്ദ്രീകൃത സംവിധാനമാണ് ക്രൈം ഞ്ച്രാഞ്ചും വിജിലൻസുമെല്ലാം. അതു കൊണ്ട് തന്നെ കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടാൽ പൂർണ്ണ ഉത്തരവാദിത്തം ക്രൈം ബ്രാഞ്ച് മേധാവിക്കുണ്ട്. കേസ് ഫയൽ പൂർണ്ണമായി പഠിക്കാതെ മുന്നോട്ട് നീങ്ങാനാകില്ല. കേസിൽ തിരിച്ചടി നേരിട്ടാൽ പൊതു സമൂഹം വിചാരണ ചെയ്യുമെന്ന ഭയവും പുതിയ ക്രൈം ബ്രാഞ്ച് മേധാവിക്കുണ്ടെന്ന് സൂചനകളുണ്ട്.

ഇതിനിടെ ദിലീപിന്റെ അഭിഭാഷകർ വലിയ ആത്മവിശ്വാസത്തിലാണെന്നാണ് വിവരം. ദിലീപിനെതിരായ രണ്ട് സുപ്രധാന മൊഴികളും സാക്ഷികൾ കൂറുമാറിയ സാഹചര്യത്തിൽ നിലനിൽക്കുന്നില്ല. കിനാലൂരിലെ റിസോർട്ടിൽ ദിലീപിനൊപ്പം പൾസർ സുനിയെ കണ്ടു എന്ന് മൊഴി നൽകിയ സാക്ഷിയും പൾസർ സുനിക്ക് ദിലീപ് പണം കൈമാറിയത് അറിയാമെന്ന് മൊഴി നൽകിയ സാക്ഷി ക്രോസ് വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. നിലവിൽ അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകളിൽ ദിലീപിനെ നേരിട്ട് കുറ്റകൃത്യത്തിൽ കണക്ട് ചെയ്യാവുന്ന വസ്തുതകൾ ഇല്ലെന്നാണ് അഭിഭാഷകരുടെ വിശ്വാസം. വധ ഗൂഢാലോചന കേസിൽ നടത്തിയ അന്വേഷണത്തിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു . പല സുപ്രധാന സാക്ഷി മൊഴികളും ശബ്ദ രേഖകളും ഇതിൽ ഉൾപ്പെടും. എന്നാൽ ഇതിന്റെ ആധികാരികത കോടതിയിൽ ഉറപ്പിക്കാൻ ശരിയായ ദിശയിലുള്ള സമ്മർദ്ദങ്ങളില്ലാത്ത തുടരന്വേഷണം നടക്കേണ്ടത് ആവശ്യമാണ്. ശ്രീജിത്തിന്റെ മാറ്റത്തോടെ അവതാളത്തിലായത് അവസാന ഘട്ടത്തിലെ ഈ തുടരന്വേഷണമാണ്.

ശ്രീജിത്തിനിപ്പോൾ കേരളത്തിലെ സ്ത്രീകൾക്കിടയിൽ രക്തസാക്ഷി പരിവേഷമാണ്. അന്വേഷത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലേക്കാണ് ഇനി ഉദ്യോഗസ്ഥർക്ക് കടക്കേണ്ടത്. കാവ്യ മാധവൻ ഉൾപ്പെടെ മൊഴി എടുക്കേണ്ടവരുടെ ലിസ്റ്റ് ശ്രീജിത്ത് തയ്യാറാക്കിയിരുന്നു. ചില പ്രതികളെയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. മൊഴി എടുപ്പിൽ നിന്ന് പല തവണ തന്ത്രപരമായി ഒഴിഞ്ഞു മാറിയ കാവ്യയെ ഇനി എവിടെ വച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും വ്യക്തതയില്ല. ഇവരുടെ മൊഴികളും മൊഴികളിലെ വൈരുധ്യവും കോടതിക്കു മുന്നിൽ നിർണായക തെളിവാകുമെന്ന് കരുതപ്പെട്ടിരുന്നു.

രണ്ടായിരത്തി പതിനേഴിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതി മുറയിൽ ആക്സസ് ചെയ്യപ്പെട്ടു എന്നതിന്റെ പരിശോധന വളരെ പ്രധാനമാണ് . രണ്ട് സാധ്യതകൾ അന്വേഷണ സംഘം പരിശോധിക്കുന്നു , ഒറിജിനൽ ഫയൽ എഡിറ്റു ചെയ്യപ്പെട്ടോ, അല്ലെങ്കിൽ ഒറിജിനൽ ഫയൽ തന്നെ മാറിയോ എന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. രണ്ടായാലും അത് വിധിയെത്തന്നെ മാറ്റിമറിക്കും. ഇക്കാര്യത്തിൽ അന്തിമ ഫോറൻസിക് റിപ്പോർട്ടും വൈകുകയാണ്. ഫോറൻസിക് റിപ്പോർട്ട് വൈകുന്നത് ചില ഉന്നതതല സമ്മർദ്ദങ്ങൾ കാരണമാണെന്നും വിവരമുണ്ട്. കേസന്വേഷണം വൈകിക്കാൻ ഹൈക്കോടതിയിലെ ചില മുതിർന്ന അഭിഭാഷകരും ശ്രമിക്കുന്നുണ്ട്. സമീപ കാലത്ത് പുറത്തുവന്ന അഭിഭാഷകരും സാക്ഷികളും തമ്മിലുള്ള ശബ്ദരേഖകൾ പുറത്തുവന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചില അഭിഭാഷകർ കോടതിയെ തന്നെ സമീപിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന ശബ്ദരേഖകളും പുതിയ തെളിവുകളുമാണ്. കോടതിയെ കബളിപ്പിച്ച് മൊഴിമാറ്റാൻ സാക്ഷികളെ പ്രേരിപ്പിക്കുന്ന അഭിഭാഷകർ, പുതിയ ഫോൺ ചാറ്റുകളും സന്ദേശങ്ങളും – ദിലീപിനെതിരെയുള്ള പരമാവധി തെളിവുകളിലേക്ക് അന്വേഷണ സംഘം നീങ്ങുകയായിരുന്നു. ശ്രീജിത്തിനുണ്ടായ പൊടുന്നനെയുള്ള മാറ്റം വരെ എല്ലാം ശരിയായ ദിശയിലായിരുന്നു. എന്നാൽ ഉന്നതതല സമ്മർദങ്ങളിൽ ക്രൈംബ്രാഞ്ച് നലപ്പത്ത് മാറ്റം വന്നിടത്താണ് അതിജീവിതക്ക് നീതി കിട്ടുമോ എന്ന ഡബ്ലിയു സി സി യുടെ ആശങ്ക ശരിവയ്ക്കപ്പെടുന്നത്. ഇനിയെല്ലാം ഷേഖ് ദർവേഷ് സാഹിബിന്റെ കൈയ്യിൽ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ പോലും സംശയിക്കപ്പെടുമ്പോൾ പിടിച്ചു നിൽക്കാനാവുമോ പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്.

എന്നാൽ ശ്രീജിത്തിനെ മാറ്റിയതിനെ ന്യായീകരിച്ച് കൊണ്ടായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി എത്തിയത് .എസ്.ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല, മേൽനോട്ട ചുമതല മാത്രമാണുള്ളത്. ഡബ്‌ള്യു.സി.സിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സ്ത്രീ പീഡനകേസുകളിലെ നയം മാറ്റം ഉണ്ടാവില്ലെന്നും വനിതാ കമ്മിഷൻ അധ്യക്ഷ മാധ്യമങ്ങളോട് പറയുകയായിരുന്നു. ‘ഉദ്യോഗസ്ഥരെ സ്ഥലമാറ്റുന്നത് സാധാരണ നടപടിയാണ്. ശ്രീജിത്തിനെ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. എസ്.ശ്രീജിത്ത് പല കേസുകളിലും അന്വേഷണം ശരിയായി നടത്തിയിട്ടില്ലെന്ന് ആരോപണം ഉയർന്നതെല്ലാം എല്ലാവർക്കുമറിയാം. പുതുതായി വരുന്ന ഉദ്യോഗസ്ഥൻ കൃത്യമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും സതീദേവി പറഞ്ഞു. എന്തായാലൂം കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ… കേസ് എവിടം വരെ പോകുമെന്ന് കാണാം… ഇരയ്ക്ക് നീതി കിട്ടുമെന്നുള്ള പ്രതീക്ഷയിൽ നമുക്ക് മുന്നോട്ട് പോകാം

Noora T Noora T :