ദിലീപ് ഭയപ്പെട്ടതു പോലെ തന്നെ അത് സംഭവിച്ചു! മാഡം നമ്മൾ പ്രതീക്ഷിച്ചയാൾ..ഒടുവിൽ ആ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്! എഡിജിപിയുടെ കാലിൽ പിടിക്കാൻ വരെ ദിലീപ് തയ്യാർ, വഴങ്ങില്ലെന്ന വാശിയിൽ എസ് ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനിക്കാൻ ഇരിക്കെവെയാണ് ദിലീപിന്റെ സുഹൃത്തും സംവിധയകനുമായ ബാലചന്ദ്രകുമാറിന്റെ മാസ്സ് എൻട്രി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു കേസിന്റെ പുനരന്വേഷണം നടന്നത്. അതിനു ശേഷം സംഭവിച്ചതൊന്നും ചെറിയകാര്യങ്ങളല്ലായിരുന്നു. രക്ഷപ്പെട്ടിരുന്ന ദിലീപിന് പിന്നാലെ കുരുക്കിന് മേൽ കുരുക്കായിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ വധഗൂഢാലോചനനടത്തിയ കേസിൽ പരമാവധി തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജാരാക്കിയെങ്കിലും ദിലീപിന് ജാമ്യം ലഭിച്ചു. എന്നാൽ തോറ്റ് പിന്മാറാൻ അന്വേഷണ സംഘം ഒരുക്കമല്ലായിരുന്നു. അന്വേഷണം ഊർജിതമാക്കി.

ഒടുവിൽ ആ നിർണായക നീക്കത്തിലൂടെ കേരള പോലീസ് ദിലീപിനെ കുരുക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമാണ് ക്രൈംബ്രാഞ്ചിൻ്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. രണ്ടാമത്തെ അറസ്റ്റ് എന്ന പ്രതിസന്ധിക്ക് മുന്നിൽ നിൽക്കുമ്പോൾ ദിലീപ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കുരുക്കിലാണ് ചെന്നു ചാടിയിരിക്കുന്നത്.

ഈ നീക്കം കേസിൻ്റെ ഒരു ഘട്ടത്തിലും ദിലീപ് പ്രതീക്ഷിച്ചതല്ല. കഴിയുന്നിടത്തോളം ഉറ്റവരെയൊന്നും കേസിൽ വലിച്ചിഴക്കാതിരിക്കാൻ ദിലീപ് ശ്രദ്ധിച്ചിരുന്നു. എന്നാൽ ദിലീപ് ഭയപ്പെട്ടതു പോലെ തന്നെ അത് സംഭവിച്ചു.

എഡിജിപി ശ്രീജിത്തിൻ്റെ കാലിൽ പിടിക്കാൻ വരെ ദിലീപ് തയ്യാറാണ്. എന്നാൽ ഒരു കാരണവശാലും വഴങ്ങില്ലെന്ന വാശിയിലാണ് എസ് ശ്രീജിത്തും ക്രൈം ബ്രാഞ്ചും. ദിലീപും സംഘാംഗങ്ങളും ചേർന്ന് പോലീസിനെ വട്ടംചുറ്റിച്ചതാണ് അവർക്ക് സഹിക്കാൻ കഴിയാതെ പോയത്.

അതെ. ആരും പ്രതീക്ഷിക്കാതെ കാവ്യാ മാധവനെയാണ് ക്രൈംബ്രാഞ്ച് നോട്ടമിട്ടത്. കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. ദിലീപിന്‍റെ ചോദ്യം ചെയ്യലിന് പിറകെ കാവ്യമാധവനും അന്വേഷണ സംഘം നോട്ടീസ് നൽകും. സംഭവത്തിൽ മാഡത്തിൻെറ പങ്ക് നിർണായകമാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. നടിയുടെ അപകീർത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുൻപ് മാഡത്തിന് കൈമാറിയെന്നായിരുന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാൽ മാഡത്തിനുള്ള പങ്കിൽ കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ പൊലീസിന് മുന്നോട്ട് പോകാൻ ആയില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്.

വിഐപി ആലുവയിലെ ദിലീപിന്‍റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തി കഴിഞ്ഞു.ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭ്യമായത്.

ആലുവ പത്മസരോവരത്തിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോൾ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തിരുന്നു. ദൃശ്യങ്ങൾ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാൽ ഈ ആരോപണങ്ങൾ ശരത് ചോദ്യം ചെയ്യലിൽ നിഷേധിച്ചതായാണ് സൂചന.

വീടിൻ്റെ വരാന്തയിലെ സോഫയിൽ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാൻ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി.വീടിനകത്ത് ഉണ്ടായിരുന്നവരുടെ രണ്ട് പേരുകളാണ് ബാലചന്ദ്രകുമാർ മൊഴിയായി നൽകിയത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യൽ. ദിലീപിന്‍റെ ചോദ്യം ചെയ്യലിന് പുറകെയാകും കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക.

ചോദ്യം ചെയ്യലിന് ശേഷം എന്തു സംഭവിക്കുമെന്ന് കണ്ടറിയാം. എന്തും സംഭവിക്കും എന്ന് പറയുന്നതാവും കൂടുതൽ ശരി.

Noora T Noora T :