‘ദിലീപ് പറഞ്ഞ മാഡത്തെ അന്ന് കണ്ടെത്തി, അവർ രക്ഷപെട്ടത് അയാളുടെ ഇടപെടലിൽ! നടുക്കുന്ന വെളിപ്പെടുത്തൽ.. മാരക ട്വിസ്റ്റിലേക്ക്

നടിയെ ആക്രമിച്ച കേസിലെ  ‘വിഐപി’ യ്ക്ക് പിന്നാലെ  ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സാമ്പിളുകളിൽ പരാമർശിക്കുന്ന മാഡത്തെ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അതിനായുള്ള  അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്  പോലീസ്

കേസിൽ ഒരു സ്ത്രീയാണ് യഥാർത്ഥത്തിൽ ശിക്ഷ അനുഭവിക്കേണ്ടതെന്നും താൻ കുടുങ്ങിയതാണെന്നുമാണ് ബാലചന്ദ്രകുമാർ നൽകിയ ശബ്ദ സാമ്പിളുകളിൽ ദിലീപ് പറയുന്നത്. നേരത്തേ തന്നെ കേസിൽ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതോടെ സ്ത്രീയുടെ പങ്കിനെ കുറിച്ചുള്ള ചർച്ചകൾ വിവാദമായെങ്കിലും പിന്നീട് അവർക്ക് കേസിൽ വലിയ പങ്കില്ലെന്ന് പൾസർ സുനി തിരുത്തി പറയുകയും ചെയ്തു. ഇതോടെ ഇത് സംബന്ധിച്ചുള്ള അന്വേഷണം നടന്നിരുന്നില്ല. ദിലീപിന്റെ വീട്ടിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ഇപ്പോൾ മാഡത്തിന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.

എന്നാൽ നേരത്തേ തന്നെ കേസിൽ ഉൾപ്പെടെ ‘മാഡത്തെ’ തിരിച്ചറിഞ്ഞിരുന്നുവെന്ന് പറയുകയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍.  ഒരു ചാനൽ ചർച്ചയിലാണ് അദ്ദേഹത്തിന്റെ ആരോപണം.

നേരത്തേ അന്വേഷണ സംഘം മാഡത്തിലേക്ക് എത്തിയതാണെന്നും എന്നാൽ ഭരണകക്ഷിയിലെ ഒരു എം പി ഇടപെട്ട് ആ മാഡത്തെ ഒഴിവാക്കാൻ സർക്കാരിനോട് അപേക്ഷിക്കുകയായിരുന്നുവെന്നും പറയുകയാണ് ലിബർട്ടി ബഷീർ. എംപി ഇടപെട്ടതിനെ തുടർന്ന് അവരെ കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു.. ഇപ്പോഴും ആ മാഡത്തിലേക്ക് അന്വേഷണം എത്താനുള്ള സാധ്യത ഇല്ലെന്നും ദിലീപിൽ തന്നെ കേസ് അവസാനിക്കുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. മാഡത്തിന്റെ പേര് ഞാൻ പറയില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

ശരത് ദിലീപിന്റെ വീട്ടിലെ നിത്യ സന്ദർശകനാണ്. ദിലീപ് ഉള്ള എല്ലായിടത്തും ശരത്തും ഉണ്ടാകാറുണ്ട്. പിന്നെ എന്തുകൊണ്ടാണ് ബാലചന്ദ്രകുമാർ ശരതിനെ അന്നേ ദിവസം മാത്രമേ കണ്ടുള്ളൂ എന്ന് പറയുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല. ബാലചന്ദ്രകുമാർ ഭയം കൊണ്ടാണോ ഇക്കാര്യം പറയാത്തതെന്ന് സംശയം ഉണ്ടെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

 ശരതിനെ ഇക്കാ എന്ന് അഭിസംബോധന ചെയ്തത് കൊണ്ടാണ് ശരത് തന്നെയാണ് ദിലീപിനൊപ്പം ഉണ്ടായ ശബ്ദത്തിന് ഉടമെന്ന് ഉറപ്പിച്ച് പറയുന്നതിൽ സംശയം ഉണ്ടായതെന്ന് ബാലചന്ദ്രകുമാറും പറയുന്നു. ഇയാൾ വന്നപ്പോൾ സംസാര മധ്യേ ഇൻഷ അള്ളാ എന്ന് പറഞ്ഞിരുന്നു. അതോടെ വന്നയാൾ ഇസ്ലാം മത വിശ്വാസിയാണോ എന്ന സംശയം ഉണ്ടായിരുന്നു.അതുകൊണ്ടാണ് വന്നയാൾ ശരത് അല്ല എന്ന് വിശ്വസിച്ച് പോകാൻ ഇടയുണ്ടാക്കിയതെന്ന്  ബാലചന്ദ്രകുമാർ പറഞ്ഞു.

നേര്തതേ തന്റെ സുഹൃത്തുക്കൾക്ക് ശബ്ദം കേൾപ്പിച്ചപ്പോൾ അതിൽ ശരതിൻറെ ശബ്ദം തന്നെയാണെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ ഞാനത് വിലയ്ക്കെടുത്തില്ല. പക്ഷേ ഇപ്പോൾ അറിയാൻ കഴിഞ്ഞത് ശരതിനെ പലരും ഇക്ക എന്ന് വിളിച്ചിട്ടുണ്ടെന്നാണ്. ശരതിന്റെ സന്തതസഹചാരി ഇസ്ലാാം മത വിശ്വാസിയാണ്.അദ്ദേഹത്തെ പലരും ഇക്ക എന്നാണ് വിളിക്കാറുള്ളത്.അയാൾക്കൊപ്പം നടക്കുന്നതിനാലാണ് ശരതിനേയും ഇക്ക എന്ന വിളിക്കാൻ കാരണം എന്നാണ് അറിയാൻ സാധിച്ചത്. ശരതിനെ താൻ മുൻപ് ദിലീപിനൊപ്പം കണ്ടിട്ടില്ലെന്നും ബാലചന്ദ്രകുമാർ ആവർത്തിച്ചു. കേസിൽ ശരിക്കും മറ്റൊരു സ്ത്രീയാണ് ഇത് അനുഭവിക്കേണ്ടത്, അവർക്ക് പകരം ഞാൻ പെട്ടുപോയി എന്ന തരത്തിലാണ് ദിലീപ് ഓഡിയോയിൽ പറയുന്നത്. ദിലീപ് ഒരുപക്ഷേ കുറ്റം ചെയ്തിട്ടില്ലേങ്കിൽ കുറ്റം ചെയ്തവർ അദ്ദേഹത്തിന് ഒപ്പം ഉണ്ടെന്ന് തന്നെയാണ് ഓഡിയോയിലെ ആ വാചകങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

Noora T Noora T :