നമ്പർ 18 ഹോട്ടലിൽ മയക്ക് മരുന്നും ഒഴുകി…സിനിമാമേഖലയിലെ ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങി

കൊച്ചിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട മോഡലുകളെ ചതിയിലൂടെയാണ് ഹോട്ടലിൽ എത്തിച്ചതെന്നും പിന്നിൽ ദുരുദ്ദേശമുണ്ടായിരുന്നതായുമുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊച്ചിയിൽ നമ്പർ 18 ഹോട്ടലിൽ നഗ്ന നൃത്തവും മയക്ക് മരുന്ന് പാർട്ടിയും പതിവാണ് എന്നാണ് ലഭിക്കുന്ന സൂചന. അപകടം നടന്ന ദിവസം നിശാ പാർട്ടിയിൽ പങ്കെടുത്തവരിൽ റോഡ് അപകടത്തിൽ കൊല്ലപ്പെട്ട ആൻസി കബീറും അഞ്ജലി ഷാജനും ഉൾപെടെ ഉള്ളവർ ഉണ്ടായിരുന്നു. കേസിലെ സിനിമാ മേഖലയിലെ ഉന്നതർക്കുള്ള ബന്ധവും ഏറെ സംശയങ്ങൾക്കാണ് വഴി വയ്ക്കുന്നത്.

ഹോട്ടലിൽ നടന്ന പാർട്ടിയ്ക്ക് ശേഷം മടങ്ങവെയായിരുന്നു മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും, മറ്റൊരു സുഹൃത്തും കാറപകടത്തിൽ കൊല്ലപ്പെട്ടത്. മോഡലുകൾ പാർട്ടിയ്ക്ക് വന്ന ദിവസം രാത്രിയിൽ 208, 218 നമ്പർ മുറികളിൽ താമസക്കാരുണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ റജിസ്റ്ററിൽ ഇല്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. പേര് വിവരങ്ങൾ നൽകാതെ ആളുകൾ താമസിച്ചിരുന്ന ഈ മുറികളുടെ വാതിലുകൾ വ്യക്തമായി കാണാവുന്ന രണ്ടാം നിലയിലെ ഇടനാഴിയിലെ സിസിടിവി ദൃശ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്

റേവ് പാർട്ടി എന്ന അർദ്ധ നഗ്നരായി പെൺകുട്ടികൾ നടത്തുന്ന ഡാൻസ് നമ്പർ 18 ഹോട്ടലിൽ നടന്നപ്പോൾ മയക്ക് മരുന്നും ഒഴുകിയിരുന്നു. മയക്ക് മരുന്നിന്റെ ലഹരിയിൽ അന്ന് മോഡലുകൾക്കും, അർദ്ധ നഗ്നരായ പെൺകുട്ടികൾക്കും ഒപ്പം ചിലവഴിച്ചത് സിനിമയിലെയും ബിസിനസ് രംഗത്തേയും പ്രമുഖർ ഉണ്ടെന്നും വിവരങ്ങൾ വരുന്നു. പാർട്ടിക്ക് ഉപയോഗിക്കാനുള്ള മയക്ക് മരുന്നുമായി ആളുകൾ ദുബൈയിൽ നിന്നും എത്തുകയായിരുന്നു . വാഹനാപകടം നടക്കുന്നതിന് ഒരാഴ്ചമുമ്പും ഇത്തരത്തിൽ റേവ് പാർട്ടിയും മയക്ക് മരുന്നിനു അടിമപ്പെട്ടുള്ള വൈൽഡ് നൃത്തവും നടന്നതായി പോലീസിനു വിവരം ലഭിച്ചു.ഫാഷന്‍ രംഗത്തുള്ള പ്രമുഖ കൊറിയോഗ്രാഫറാണിത് സംഘടിപ്പിച്ചത്. ദുബായില്‍നിന്ന് ഇയാള്‍ സിന്തറ്റിക് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചെന്നാണ് വിവരം.

സിനിമയിൽ നായക വേഷങ്ങൾ ചെയ്യുന്ന നടൻ ഉൾപ്പെടെ പെൺകുട്ടികളുടെ നഗ്ന നൃത്തം കാണാനും ലഹരി നുണയാനും എത്തിയിരുന്നു എന്നാണ്‌ ഒടുവിൽ പുറത്ത് വരുന്ന വിവരങ്ങൾ. ഭരണപക്ഷവുമായി അടുത്ത ബന്ധം പുലർത്തുന്ന സിനിമയിലെ പ്രമുഖരെ മറികടന്ന് ഈ അന്വേഷണം മുന്നോട്ട് പോകില്ല എന്നും വിവരങ്ങൾ വരികയാണ്‌. അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിനു മുകളിൽ നിന്നും നിർദ്ദേശങ്ങൾ വന്നതായും അറിയുന്നു.ഇതിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍നിന്നുതന്നെ സമ്മര്‍ദമുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.കാരണം ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ ചിലരും നഗ്ന നൃത്തം ആസ്വദിക്കാനും ലഹരി പാർട്ടിക്കും ഇതേ ഹോട്ടലിൽ എത്താറുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലില്‍ എത്താറുണ്ട്. അന്വേഷണം നീണ്ടാല്‍ ഇവര്‍ക്കും കുരുക്കാകും.

മയക്ക് മരുന്നിന്റെ ലഹരിയിൽ പെൺകുട്ടികളേ ഉപദ്രവിക്കാൻ വരെ നീക്കം നടന്നതായും അതോടെ ഹോട്ടലിൽ നിന്നും രക്ഷപെട്ട് പോയ വഴിക്കാണ്‌ അപകടം എന്നും സൂചനയുണ്ട്. പെൺകുട്ടികളേ പിന്തുടർന്ന് പിടികൂടാനും ഉപദ്രവിക്കാനും ലക്ഷ്യമിട്ടായിരുന്നു ഓഡി കാർ പുറകേ വന്നത്. ഇതിന്റെ ശരിയായ അന്വേഷണം മുന്നോട്ട് പോയാൽ ഉന്നതനായ വി ഐ പി അടക്കം പീഢനത്തിനും കൊലപാതകത്തിനും പിടിയിലാകും എന്നും ഉറപ്പാണ്‌ എന്നും വിവരങ്ങൾ ലഭ്യമാകുന്നു.

സിനിമാമേഖലയിലെ ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങിയിട്ടുണ്ട്. മയക്ക് മരുന്നിന്റെ ലഹരിയിൽ പെൺകുട്ടികളേ കാഴ്ച്ച വയ്ക്കാൻ ഉള്ള നീക്കവും സംശയിക്കുന്നു. ആൻസി കബീറും അഞ്ജന ഷാജനും ഹോട്ടലിൽ എത്തുന്നത് അറിഞ്ഞാണ്‌ സിനിമയിലെ വി ഐപികൾ ഹോട്ടലിൽ എത്തിയതും. മിസ് കേരളയടക്കമുള്ള സംഘത്തോട് പാര്‍ട്ടിയില്‍വെച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.മോശമായ പെരുമാറ്റത്തിനാണ്‌ വഴക്ക് ഉണ്ടായത് എന്നും പറയുന്നു. തുടർന്ന് പെൺകുട്ടികളേ ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ്‌ ഇവർ രക്ഷപെട്ട് പുറത്തേക്ക് പോകുന്നത് എന്നും പറയുന്നു.തുടർന്ന് ഇവർക്ക് പിന്നാലെ ഇവരെ പിടികൂടാൻ ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഓഡി കാര്‍ പിന്തുടരുകയായിരുന്നു.

നിശാ പാർട്ടികളിൽ പോയി പരിചയവും മറ്റും ഇല്ലാത്ത യുവതികളേ വമ്പന്മാർക്ക് വേണ്ടി വലയിലാക്കുകയായിരുന്നു എന്നും ഇതിനായി സിനിമായിൽ അഭിനയിപ്പിക്കുന്നത് ചർച്ച ചെയ്യാം എന്ന രീതിയിലും വിളിച്ച് വരുത്തുകയായിരുന്നു. മോഡലുകളുടെ ഒഡിഷൻ സിനിമയിലെ ചില പ്രമുഖർക്കും ഹോട്ടൽ ഉടമയ്ക്കും മുന്നിൽ നടത്തിയതായി വിവരങ്ങൾ വരുന്നു. ഇവിടെ വയ്ച്ച് ഹോട്ടൽ ഉടമ അടക്കം മോഡലുകളുമായി അടുത്ത് ഇടപെഴുകി.മോഡലുകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തു എന്നും സംശയിക്കുന്നു.

മോഡലുകളേ നമ്പർ 18 ഹോട്ടലിൽ എത്തിച്ചതിനു പിന്നിൽ ചതി ഉണ്ടായിരുന്നു എന്നാണ്‌ വരുന്ന വിവരങ്ങൾ. അന്ന് 50 പേർ ആയിരുന്നു നിശാ പാർട്ടിക്കായി ഹോട്ടലിൽ എത്തിയിരുന്നത്. ഇതിൽ പ്രമുഖ സിനിമാ സംവിധായകൻ ഉണ്ടായിരുന്നു. ഇയാൾക്ക് പുറമെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് ചില പ്രമുഖരും ഉണ്ടായിരുന്നു. പുതിയ സിനിമയെ കുറിച്ച് മോഡലുകളുമായി ചർച്ച നടത്തി. തുടർന്ന് സംവിധായകൻ അൻസി കബീറിന്റെയും അഞ്ജന ഷാജന്റെയും ഒഡിഷൻ നടത്തി എന്നാണ്‌ വിവരങ്ങൾ. ഹോട്ടലിലെ ചില ജീവനക്കാരിൽ നിന്നും വരുന്ന സൂചനകളാണിത്. എന്നാൽ കൃത്യ വിവരങ്ങൾ അറിയാൻ ഹോട്ടൽ ഉടമ നടന്ന കാര്യങ്ങൾ തുറന്നു പറയണം

Noora T Noora T :