‘താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ? ചോദ്യവുമായി നിർമാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ

സിനിമയില്‍ വളര്‍ന്ന് വരുന്ന പുതിയ തലമുറയെ ഇല്ലായ്മ ചെയ്യാന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നുവെന്നു നടന്‍ നീരജ് മാധവ് തുറന്നു പറഞ്ഞതിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനെ തുടര്‍ന്നു താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ വിശദീകരണത്തിലും ഈ ആരോപണത്തില്‍ ഉറച്ചു നിന്നു. എന്നാൽ ആരുടേയും പേര് നീരജ് തുറന്ന് പറഞ്ഞിരുന്നില്ല. അത് വീണ്ടും ചർച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്

മുളയിലെ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ നീരജ് മാധവിനു പേടിയോ അതോ മറവിയോ എന്ന് നിർമാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ.

ഷിബു ജി. സുശീലന്റെ കുറിപ്പ് വായിക്കാം:

‘താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ?

പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മൊത്തത്തിൽ അല്ലല്ലോ ?നീരജിനെ നുള്ളിയത് ..അപ്പോൾ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടത് ..

താങ്കളുടെ കൂടെ അഭിനയിച്ചവരെയും ടെക്‌നീഷ്യന്മാരെയും നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കണം …സത്യസന്ധമായി പേര് തുറന്നു പറയുക. താങ്കൾ പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല. 2015–ൽ ഞാൻ പ്രൊഡക്‌ഷൻ കൺട്രോളർ ആയ ചിത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട്.’

സിനിമയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫെയ്സ്ബുക്ക് പരാമർശത്തിൽ നടൻ നീരജ് മാധവ് ‘അമ്മ’ സംഘടനയ്ക്ക് കത്തിലൂടെ മറുപടി നൽകിയിരുന്നു. ഫെയ്സ്ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങൾ അമ്മ സംഘടനയ്ക്ക് നൽകിയ കത്തിലും ആവർത്തിക്കുന്നു. ആരുടേയും പേരെടുത്തു പറയാതെയാണ് നീരജ് മാധവിന്റെ മറുപടി കത്ത്. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയന് ബി. ഉണ്ണിക്കൃഷ്ണൻ കത്ത് അയച്ചിരുന്നു

Noora T Noora T :