തുടരെ തുടരെ പരാജയങ്ങള്‍; രണ്ട് സിനിമകളില്‍ നിന്നും നയന്‍താരയെ പുറത്താക്കി?, പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

നിരവധി ആരാധകരുള്ള തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്. തുടരെ തുടരെ സിനിമകള്‍ പരാജയപ്പെടുന്നതിനാല്‍ ലേഡി സൂപ്പര്‍ സ്റ്റാറിനും സിനിമകള്‍ നഷ്ടമാകുന്നുവെന്നാണ് വിവരം. രണ്ട് സിനിമകളില്‍ നിന്നും താരത്തെ പുറത്താക്കി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സിനിമകള്‍ പരാജയപ്പെടുന്നത് താരമൂല്യത്തിന് ഭീഷണി ആകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘മൂക്കുത്തി അമ്മന്‍’, ‘നെട്രിക്കണ്‍’, ‘ഒ2’, ‘ഗോള്‍ഡ്’, ‘കണക്ട്’ തുടങ്ങി നയന്‍താര കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയിച്ച ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടിരുന്നു. ഇതോടെ നടിയുടെ താരമൂല്യം ഇടിയുകയാണെന്നും അതിനെ തുടര്‍ന്ന് രണ്ട് സിനിമകളില്‍ നിന്നും നടിയെ പുറത്താക്കി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തമിഴത്തെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ ഹൗസ് ആണ് നടിയെ വച്ച് ചെയ്യാനിരുന്ന രണ്ട് സിനിമകളില്‍ നിന്നും നയന്‍താരയെ മാറ്റിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ ആണത്രേ നയന്‍താര ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ രണ്ട് സിനിമകള്‍ ചെയ്യാമെന്നേറ്റത്.

ഒരു സിനിമയ്ക്ക് പത്ത് കോടിയെന്ന നിലയില്‍ പ്രതിഫല കാര്യത്തിലും ധാരണയിലെത്തിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും നടി കോള്‍ഷീറ്റ് തരാത്തതിനാല്‍ നിര്‍മ്മാതാവ് നടിയെ സിനിമകളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

അടുത്തിടെ തനിക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും നടി പറഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ഒരു വലിയ സിനിമയില്‍ അഭിനയിക്കാന്‍ ് അവസരം വന്നെന്നും അതിന് പകരമായി ചില വിട്ടു വീഴ്ചകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും നടി പറയുന്നു. എന്നാല്‍ ഈ ഓഫര്‍ നിഷേധിക്കുകയും തന്റെ കഴിവില്‍ സ്വയം വിശ്വാസമുണ്ടെന്ന് അവരോട് പറയുകയും ചെയ്‌തെന്നും നയന്‍താര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ഒരു വലിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നെന്നും അതിന് പകരമായി ചില വിട്ടു വീഴ്ചകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും നടി പറയുന്നു. എന്നാല്‍ ഈ ഓഫര്‍ നിഷേധിക്കുകയും തന്റെ കഴിവില്‍ സ്വയം വിശ്വാസമുണ്ടെന്ന് അവരോട് പറയുകയും ചെയ്‌തെന്നും നയന്‍താര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

Vijayasree Vijayasree :