മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. 2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ. ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തുവെങ്കിലും ഇപ്പോൾ തിരിച്ചു വരവ് നടത്തിയിട്ടുണ്ട് താരം.
എന്നാൽ സിനിമയൊന്നും ചെയ്യാതെ, ഒന്നും ചെയ്യാതെയുള്ള വീട്ടിലിരുപ്പ് തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നുവെന്ന് നടി തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. 2010ലായിരുന്നു നവ്യയുടേയും സന്തോഷിന്റെയും വിവാഹം. വീട്ടുകാരാണ് നവ്യയ്ക്ക് വേണ്ടി സന്തോഷിനെ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പത്ത് വയസ് പ്രായവ്യത്യാസമുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലുമായിരുന്നു വയസ്.
സിനിമയുമായി വലിയ അടുപ്പമില്ലാത്ത കുടുംബത്തിലേക്കാണ് നവ്യ കയറി ചെന്നതെങ്കിലും അഭിനയത്തിൽ നിന്നും അകന്ന് നിന്ന സമയങ്ങളിലും റിലീസ് ചെയ്യുന്ന സിനിമകളെല്ലാം നവ്യ മുടങ്ങാതെ കാണുമായിരുന്നു. നൃത്തവും നവ്യ വിവാഹത്തിനുശേഷം തുടർന്നിരുന്നു. രണ്ടാം വരവിനുശേഷം സിനിമ തെരഞ്ഞെടുക്കുന്നതിൽ നവ്യ അതീവ ശ്രദ്ധാലുവാണ് നടി. പ്രണയിക്കില്ലെന്ന് നവ്യ മാതാപിതാക്കൾക്ക് വാക്ക് കൊടുത്തിരുന്നുവെന്ന് നവ്യ അടുത്തിടെ പറഞ്ഞതും വാർത്തയായിരുന്നു.
പ്രണയിക്കില്ല, പഠനം മുടക്കില്ല, ഫോൺ ചോദിക്കില്ല എന്നീ മൂന്ന് കാര്യങ്ങളിൽ താൻ ഉറപ്പ് നൽകിയ ശേഷമാണ് മാതാപിതാക്കൾ സിനിമയിൽ അഭിനയിക്കാൻ തന്നെ അനുവദിച്ചതെന്ന് നവ്യ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ സിനിമയിൽ നായിക റോളിൽ സജീവമായിരുന്ന കാലത്ത് നവ്യയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. അത് വർക്കൗട്ടാവാത്തതിനാൽ വീട്ടുകാർ കണ്ടെത്തിയ വരനെ നടി സ്വീകരിക്കുകയായിരുന്നു. എന്നാൽ ഏത് താരത്തോടായിരുന്നു പ്രണയമെന്നത് നവ്യ വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ അത് പൃഥ്വിരാജ് ആണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. തുടക്ക കാലത്ത് പൃഥ്വി രാജിനെ കുറിച് പലവിധത്തിലുള്ള ഗോസിപ്പുകൾ വന്നിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേര് നടി നവ്യ നായരുടേത് ആയിരുന്നു. നന്ദനം, വെള്ളിത്തിര, അമ്മക്കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. അക്കാലത്തു നവ്യ നായരും പൃഥ്വിരാജും പ്രണയത്തിലായിരുന്നെന്നായിരുന്നു ഏറെ ചർച്ചയായ ഗോസിപ്പ്.
ഇതേക്കുറിച്ച് അടുത്തിടെ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും പ്രതികരിച്ചിരുന്നു. നവ്യ, കാവ്യ തുടങ്ങിയ നടിമാരെയും പൃഥ്വിരാജിനെയും കുറിച്ച് പ്രചരിച്ച കഥകളെ കുറിച്ചാണ് മല്ലിക പറയുന്നത്. മലയാളികൾക്ക് ഒരു ധാരണയുണ്ട്. അഞ്ച് പടത്തിൽ ഒരു നായിക ഒരുമിച്ച് അഭിനയിച്ചാൽ ആ നായികയെ കെട്ടുമോ, കെട്ടാതെ പോയതാണോ, അവർക്കിഷ്ടമായിരുന്നു എന്നെല്ലാം കഥകൾ വരും. ആര് അടിച്ചുണ്ടാക്കിയ കഥകളാണെന്ന് എനിക്കറിയില്ല.
പൃഥ്വിരാജ് വെള്ളിത്തിരയിൽ അഭിനയിക്കുമ്പോൾ ചേച്ചിയുടെ നാട്ടുകാരിയാണ് നവ്യ നായരെന്ന് ചിലർ പറഞ്ഞു. അതുകൊണ്ടെന്താണെന്ന് ഞാൻ ചോദിച്ചു. എനിക്കറിയാവുന്ന ടീച്ചറുടെ മോളാണത്. നവ്യയുടെ അച്ഛനെയും അമ്മയെയുമൊക്കെ അറിയാം. വെറുതെ വിടെന്ന് ഞാൻ പറഞ്ഞു. അവർ നല്ല സുഖമായി ജീവിക്കുന്നു. ഒന്നാന്തരം ഡാൻസറുമാണ് ആ കുട്ടി.
അടുത്ത പടത്തിൽ വേറൊരു നായിക വന്നപ്പോൾ അത് പോയി. കുറേക്കാലം പിന്നെ കാവ്യ മാധവന്റെ പേര് ചോദിച്ചു. പരിചയം വെച്ച് കല്യാണത്തിനും മറ്റും പോകും. അതിന്റെ പേരിൽ എന്തോ ഉദ്ദേശിച്ചാണ് അവരീ കല്യാണത്തിന് വന്നതെന്ന് പറയുന്നത് ശരിയല്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.
അതേസമയം, അടുത്തിടെ നടി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. സൗഹൃദത്തിന്റെ കാര്യത്തിൽ താൻ അത്ര കേമിയൊന്നുമല്ല, വളരെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയാൻ തന്നെ തനിക്ക് അങ്ങനെ ആരുമില്ലെന്നാണ് നടി പറഞ്ഞിരുന്നത്. ഫ്രണ്ട്ഷിപ്പുണ്ടാവുമ്പോൾ ചില തിരിച്ചടികളും നിരാശയും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ അങ്ങനെ ആരുമായും ഓവർ അറ്റാച്ചഡ് അല്ല. കാരണം എനിക്ക് ചെറുതായി എന്തെങ്കിലും തിരിച്ചടി വരുമ്പോൾ എന്നെൻ വളരെയധികം ബാധിക്കും.
അതെന്റെ ജോലിയെയും എന്റെ ക്രിയേറ്റിവിറ്റിയെയുമൊക്കെ ബാധിക്കും. ഞാനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിക്കുന്നത് എന്റെ ക്രിയേറ്റിവിറ്റിക്ക് വേണ്ടിയാണ്. ഞാൻ ഡിവോഴ്‌സ്ഡ് ആയി എന്ന വർത്തയൊക്കെ, ഏറ്റവും അവസാനം അറിഞ്ഞ ആളാണ് ഞാൻ, സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല ഞാൻ. ചിലർ അതെനിക്ക് വാട്സ്ആപ്പിൽ അയച്ചുതന്നപ്പോഴാണ് ഞാൻ കാണുന്നത്. വെൽഡൺ എന്ന് ഞാൻ മറുപടിയും കൊടുത്തു.
എന്റെ അഭിമുഖങ്ങൾ ഒക്കെ സന്തോഷ് ഏട്ടൻ കാണാറുണ്ട്. അതിൽ നേരെ ചൊവ്വേ എന്ന അഭിമുഖത്തിൽ എന്തൊക്കെ മണ്ടത്തരങ്ങളാണ് ഞാൻ വിളിച്ച് പറഞ്ഞത്. നീ എന്ത് വർത്തമാനമാണീ പറയുന്നതെന്ന് ചോദിക്കും. പക്ഷെ ചേട്ടനോട് കുറേപ്പേർ നല്ല അഭിമുഖമെന്ന് പറഞ്ഞു എന്നും നവ്യ പറയുന്നു.
വിവാഹ ശേഷം ജീവിതം, ആകെ മാറുകയായിരുന്നു. അടുക്കള എനിക്ക് ഇഷ്ടമല്ലാത്ത മേഖലയായിരുന്നു, അതൊക്കെ ഒന്ന് ശെരിയാക്കി വന്നപ്പോഴേയ്ക്കും അമ്മയായി, ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. സിനിമയിൽ നിന്ന് മാറി നിന്നപ്പോൾ ഒരു തരം ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്ത പോലൊരു അവസ്ഥ, മുന്നിലേക്ക് എന്തെന്ന് ഉള്ള ചിന്ത.
അതൊക്കെ ബാധിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. അതിനെ മറികടക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. അതുപോലെ താൻ സോഷ്യൽ മീഡിയയിൽ വരുന്ന നല്ലത് വായിച്ചു സന്തോഷിക്കുകയോ ട്രോളുകൾ വായിച്ച് സങ്കടപ്പെടുകയോ ചെയ്യുന്ന ആളല്ല. ആ ഒരു ലോകവുമായി വിട്ടു നിൽക്കുന്ന ആളാണെന്നും നവ്യ പറയുന്നു. പഠനവും നൃത്തവും തുടരാൻ തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. വിവാഹിതയായ കാലത്ത് തന്റെ അവകാശങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു.
അക്കാലത്തെ യാഥാസ്ഥിതിക ചിന്താഗതിയായിരുന്നു തനിക്കും. വിവാഹ ജീവിതം തന്റെ സ്വപ്നങ്ങളെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നും നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. യുപിഎസി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡിഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകൻ ചെറിയ പ്രായമാണെന്ന് പറഞ്ഞ് ഭർത്താവ് എതിർത്തു. ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായർ പറഞ്ഞിരുന്നു.
വെള്ളിത്തിരയിൽ നിൽക്കുമ്പോൾ ആണ് വിവാഹം. ഒരിക്കലും മാനസികമായി പ്രിപ്പേർഡ് ആയിരുന്നില്ല വിവാഹത്തിന്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഞാൻ വിവാഹം കഴിച്ചതാണ്. പക്ഷേ നാളെ വിവാഹ ശേഷം അഭിനയിക്കരുത് എന്ന് എന്റെ ഭർത്താവ് എന്നോട് പറഞ്ഞാൽ അത് അനുസരിക്കാൻ പാകത്തിന് തയ്യാറെടുത്തുകൊണ്ടാണ് ഞാൻ വിവാഹത്തിന് റെഡി ആയതും.
ഭർത്താവിനോട് പെണ്ണുകാണാൻ വന്നപ്പോൾ അഭിനയിക്കട്ടെ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. പെണ്ണുകാണാൻ വന്നപ്പോൾ പുള്ളി ഇങ്ങോട്ട് ആണ് എന്നോട് പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ ആണോ പ്ലാൻ എന്ന്. അങ്ങനെ പ്രത്യേകിച്ച് ഒരു തീരുമാനം ഇല്ല. എന്നുവച്ച് ഈ ബഹളത്തിൽ നിന്നൊക്കെ മാറുമ്പോൾ അത് ഡിപ്രസിങ് ആകും. സിനിമയുടെ എവിടെ എങ്കിലും ഒക്കെ നിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു.
നീ നിന്റെ ടാലന്റ് നശിപ്പിച്ചുകൊണ്ട് എന്റെ കാര്യങ്ങൾ മാത്രം നോക്കി ഇരുന്നാൽ മതി എന്ന് ഞാൻ പറയില്ല. അത് വല്ലപ്പോഴും ഒന്ന് പോളിഷ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും സന്തോഷമായി അത് കേട്ടപ്പോൾ. എങ്കിലും വിവാഹത്തിന് ശേഷം അദ്ദേഹം മാറ്റിപ്പറഞ്ഞാലും എനിക്ക് അതിൽ പരാതി ഉണ്ടാകുമായിരുന്നില്ല. എന്തിനും പ്രിപ്പേർഡ് ആയിട്ടാണ് വിവാഹം നടന്നത് എന്നുമാണ് നവ്യ നായർ പറയുന്നത്.
ഞാൻ ഡിവോഴ്‌സ്ഡ് ആയി എന്ന വർത്തയൊക്കെ, ഏറ്റവും അവസാനം അറിഞ്ഞ ആളാണ് ഞാൻ, സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല ഞാൻ. ചിലർ അതെനിക്ക് വാട്സ്ആപ്പിൽ അയച്ചുതന്നപ്പോഴാണ് ഞാൻ കാണുന്നത്. എന്റെ അഭിമുഖങ്ങൾ ഒക്കെ സന്തോഷ് ഏട്ടൻ കാണാറുണ്ടെന്നും നവ്യ പറഞ്ഞിരുന്നു.
ഭർത്താവിന്റെ കാര്യങ്ങൾ മാത്രം നോക്കി വീട്ടിലിരിക്കുമ്പോൾ തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കഴിയാത്തതിലെ വിഷമം നവ്യക്കുണ്ടായിരുന്നു. വിവാഹമെന്ന സമ്പ്രദായത്തിലെ തെറ്റായ ധാരണകളെക്കുറിച്ച് നവ്യ ഒരിക്കൽ സംസാരിക്കുകയുണ്ടായി. എന്റെ മകനെ നോക്കാനല്ല ഞാനവനെ കല്യാണം കഴിപ്പിക്കുന്നത്. അവനൊരു കുട്ടിയല്ല. അവൻ മുതിർന്ന് ഒരു വ്യക്തിയായ ശേഷമാണ് വിവാഹം ചെയ്യുക. അവന് പാചകം ചെയ്ത് കൊടുക്കാനല്ല വിവാഹം. അവനെ വെച്ചുണ്ടാക്കി കൊടുക്കുന്ന, വേതനം കൊടുക്കാത്ത ജോലിക്കാരിയല്ല അവൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയെന്നും നവ്യ നായർ അന്ന് പറഞ്ഞു.
വിവാഹ ജീവിതത്തിലേക്ക് കടന്ന് കുറച്ച് കാലത്തിനുള്ളിൽ തന്നെ കലാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് നവ്യ ആഗ്രഹിച്ചിരുന്നു.എന്നാൽ പല കാരണങ്ങളാൽ ഇത് നടന്നില്ല. പിന്നീട് യുപിഎസിയായിരുന്നു നടിയുടെ ലക്ഷ്യം. എന്നാൽ വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായി. ഇതോടെ ഭർത്താവ് വിട്ടില്ല. കുഞ്ഞിനെ നോക്കാൻ ആരുമുണ്ടാകില്ലെന്നാണ് ഭർത്താവ് കാരണമായി പറഞ്ഞതെന്നും നവ്യ അന്ന് വ്യക്തമാക്കി.
പിന്നീട് ഡാൻസിൽ ഡിഗ്രി നേടണമെന്ന് ആഗ്രഹിച്ചു. അന്ന് ഭർത്താവ് എതിർത്തെന്ന് നവ്യ പറയുകയുണ്ടായി. യൂണിവേഴ്സിറ്റിൽ അപ്ലിക്കേഷനെല്ലാം അയച്ചത് സന്തോഷേട്ടനാണ്. മാസത്തിൽ രണ്ട് തവണ അവിടെ പോയി ആറ് ദിവസം അവിടെ താമസിക്കണം. പക്ഷെ ഇന്റർവ്യൂവിന് കോൾ വന്നപ്പോൾ ചേട്ടൻ പോകേണ്ടെന്ന് പറഞ്ഞു. ഇപ്പോഴും അതെന്താണെന്ന് അറിയില്ല. കുറേ പറഞ്ഞ് നോക്കി. എന്നാൽ മകൻ ചെറുതാണ്, ഇപ്പോൾ പോകേണ്ടെന്നാണ് ഭർത്താവ് പറഞ്ഞതെന്നും നവ്യ അന്ന് ഓർത്തു.
24 വയസിലായിരുന്നു നവ്യയുടെ വിവാഹം. അന്ന് വിവാഹമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയമെന്നാണ് കരുതിയത്. ഈ കണ്ടീഷനിംഗ് കൊണ്ട് അടിസ്ഥാനപരമായ അവകാശം പോലും മനസിലാക്കിയില്ല. ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ അത് അദ്ദേഹത്തിന്റെ അവകാശമാണെന്ന് കരുതി.
എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്ന് ഞാൻ വിശ്വസിച്ചിരുന്നെന്നും നവ്യ തുറന്ന് പറഞ്ഞു. ഒരിക്കൽ തമാശ രൂപേണയും വിവാഹത്തെക്കുറിച്ച് നവ്യ സംസാരിക്കുകയുണ്ടായി. കല്യാണം കഴിക്കും മുമ്പ് ആണുങ്ങൾ പലതും പറയും. അതൊക്കെ വെറുതെയാണെന്നാണ് നവ്യ പറഞ്ഞത്. അതേസമയം, വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്.