മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങൾക്കൊപ്പവും താരം അഭിനയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത. ഇവരുടെ സൗഹൃദം ഇടയ്ക്കിടെ ചർച്ചയാകാറുമുണ്ട്. ഒന്നിച്ചുള്ള യാത്രകളുടെയും കണ്ടുമുട്ടലുകളുടെയുമെല്ലാം ചിത്രങ്ങൾ രണ്ട് പേരും പങ്കുവെയ്ക്കാറുമുണ്ട്. മീനാക്ഷിക്കൊപ്പമുള്ള നമിത പ്രമോദിന്റെ പുതിയ പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മുമ്പൊരിക്കൽ മീനാക്ഷിയെക്കുറിച്ച് നമിത പ്രമോദ് സംസാരിച്ചിട്ടുണ്ട്. മീനൂട്ടി എനിക്കെന്റെ സഹോദരിയെ പോലെ അത്ര അടുത്ത് നിൽക്കുന്ന ആളാണ്. പക്ഷെ ഞങ്ങളുടെ ഏറ്റവും വലിയ ഗുണം ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന് എപ്പോഴും ഒരു ബൗണ്ടറിയുണ്ട്. അത് ഞാനെന്റെ എല്ലാ ഫ്രണ്ട്സുമായും വെച്ചിട്ടുണ്ട്. പേഴ്സണൽ കാര്യങ്ങൾ ഒരുപാട് ഡിസ്കസ് ചെയ്യാറുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. എല്ലാം നമുക്ക് അറിയാമെന്ന് ആളുകൾ കരുതുന്നുണ്ടാകും. എനിക്ക് വളരെ ഹെൽത്തിയായ ഒരു വര എല്ലാ ഫ്രണ്ട്സുമായിട്ടുണ്ട്.
ഞാൻ ബഹുമാനിക്കുന്ന ബൗണ്ടറിയുണ്ട്. എല്ലാവർക്കും കൊടുക്കുന്ന ബൗണ്ടറി. അങ്ങനെ വളരെ ബ്യൂട്ടിഫുളായിട്ടുള്ള ഫ്രണ്ട്ഷിപ്പാണ് ഞാനും മീനൂട്ടിയുമായുള്ളത്. വളരെ ഫ്രണ്ട്ലിയായ ആളാണ് മീനാക്ഷി. പക്ഷെ പുറത്തുള്ളവരോട് അധികം സംസാരിക്കില്ലെന്നും നമിത പ്രമോദ് ഒരിക്കൽ പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ തന്റെ കുടുംബത്തിന്റെ സ്വകാര്യ വിഷയങ്ങൾ ചർച്ചയാകുന്നതിൽ മീനാക്ഷി ദിലീപിന് ബുദ്ധിമുട്ടാണ്. മിക്കപ്പോഴും തന്റെ കമന്റ് ബോക്സ് മീനാക്ഷി ഓഫ് ചെയ്യാറാണ് പതിവ്.
മീനാക്ഷിയെ മനസിലാക്കുന്ന സുഹൃത്താണ് നമിതയെന്ന് ആരാധകർ പറയുന്നു. ജീവിതത്തിൽ മീനാക്ഷി നേരിട്ട പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് പിതാവ് ദിലീപ് ഈയടുത്ത് സംസാരിച്ചിരുന്നു. തനിക്കെതിരെ കേസ് വന്ന സമയത്ത് മകൾ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നെന്ന് ദിലീപ് അന്ന് ചൂണ്ടിക്കാട്ടി. ഇത്രയും വിഷയങ്ങൾ വന്നപ്പോൾ മകൾ പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. അവളിപ്പോൾ പഠിച്ച് ഡോക്ടറായി ജോലി ചെയ്യുന്നു. എന്റെ ഏറ്റവും വലിയ ബലമാണവൾ.
അത്രയും സപ്പോർട്ട് ചെയ്യുക, എല്ലാത്തിനും നമ്മുടെ കൂടെ നിൽക്കുന്നയാളാണ് മകളെന്നും അന്ന് ദിലീപ് പറഞ്ഞു. മീനാക്ഷിയുമായി സൗഹൃദത്തിലായതിനെക്കുറിച്ച് ഒരിക്കൽ നമിത സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു യുഎസ് ട്രിപ്പിന് പോയിരുന്നു. ഞങ്ങൾ അന്നങ്ങനെ കമ്പനിയില്ല. കണ്ടപ്പോൾ തന്നെ വിചാരിച്ചത് ജാഡയാണെന്നാണ്. അവൾ പൊതുവെ ഒന്നും മിണ്ടില്ല. സൗണ്ട് തോമ എന്ന സിനിമ ചെയ്യുമ്പോൾ ഒരു പ്രാവശ്യം അവൾ ലൊക്കേഷനിൽ വന്നിരുന്നു. ഞാനന്ന് ലെവൻതിലാണ്. എക്സാമിന് പഠിച്ച് കൊണ്ടിരിക്കുകയാണ്. ഇവൾ ഇടംകണ്ണിട്ട് എന്നെ നോക്കുന്നുണ്ട്.
ഞാനും നോക്കുന്നുണ്ട്. എന്ത് ജാഡയെന്ന് കരുതി. അത് കഴിഞ്ഞാണ് യുഎസ് ട്രിപ്പിന് കാണുന്നത്. അപ്പോഴും ആദ്യം ഇങ്ങനെ തന്നെ. ഫ്ലെെറ്റിൽ ഞങ്ങൾ അടുത്തടുത്തായിരുന്നു. ജാഡയായത് കൊണ്ട് ഞാൻ മെെൻഡ് ചെയ്തില്ല. കിടന്നുറങ്ങി. ഞങ്ങൾക്ക് രണ്ട് പേർക്കും ഹോട്ട് ചോക്ലേറ്റ് ഓർഡർ ചെയ്യണം. ഫെെറ്റ് അറ്റൻഡന്റ് ഭയങ്കര സുന്ദരൻ. അപ്പോൾ ഒരു അണ്ടർസ്റ്റാൻഡിംഗിൽ പോകാമെന്ന് ഞങ്ങൾക്ക് തോന്നി. വീണ്ടും വീണ്ടും ഓർഡർ ചെയ്തു. അപ്പോൾ ഞങ്ങൾ സംസാരിച്ച് തുടങ്ങി. അന്ന് തുടങ്ങിയ സൗഹൃദമാണ് മീനാക്ഷിയുമായെന്ന് നമിത പ്രമോദ് പറഞ്ഞിരുന്നു.
മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ മകളായത് കൊണ്ടല്ല മീനാക്ഷിയുമായി സൗഹൃദത്തിലായതെന്ന് നമിത വ്യക്തമാക്കിയിരുന്നു. മീനാക്ഷിയെ ആദ്യം കണ്ടപ്പോൾ ഭയങ്കര ജാഡ ആണെന്ന് തോന്നി. പിന്നീട് ഒരു ഫ്‌ലൈറ്റ് യാത്രയിലാണ് തമ്മിൽ സൗഹൃദത്തിലാവുന്നതെന്നും നടി വ്യക്തമാക്കി. നമിതയുടെ മിക്ക അഭിമുഖങ്ങളിലും മീനാക്ഷിയെ പറ്റി ചോദ്യം വരാറുണ്ട്. നമിതയുടെ ഫോണിലെ വാൾപേപ്പർ വരെ മീനാക്ഷിയ്ക്കൊപ്പമുള്ള ചിത്രമാണ്.
നേരത്തെ, നാദിർഷായുടെ മകളുടെ വിവാഹത്തിൽ നമിതയ്ക്ക് ഒപ്പമെത്തിയ മീനാക്ഷിയും, അവരുടെ വിവാഹത്തിൽ ഇവർ ഇരുവരും അവതരിപ്പിച്ച നൃത്തവും ഒക്കെ ഏറെക്കാലം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിനിന്നിരുന്നു. നമിതയുടെ ബിസിനെസ്സ് സംരംഭത്തിന്റെ ഉദ്‌ഘാടനത്തിനു വന്നതും ഏറ്റവും തിരക്കുള്ള സമയം ആയിട്ടും മീനാക്ഷിയോടുള്ള നമിതയുടെ കെയറിങ്ങും ഒക്കെ ആ സമയത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു.
അടുത്തിടെയും മീനാക്ഷിയുടെ സിനിമാ എൻട്രിയെ കുറിച്ച് നമിത പറഞ്ഞതും വൈറലായിരുന്നു. ഇടയ്ക്കിടെ മീനാക്ഷി സിനിമയിലേയ്ക്കോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വരാറുണ്ട്. അതൊക്കെ കണ്ടിട്ട് അവൾ പുച്ഛിക്കുകയാണ് ചെയ്യുന്നത്. അതുപോലൊരു വാർത്ത കണ്ടപ്പോൾ ഞാനും അവൾക്ക് അയച്ച് കൊടുത്തു. അതിന് മറുപടിയായി പുച്ഛിക്കുന്ന ഒരു സ്‌മൈലിയാണ് അവളെനിക്ക് അയച്ചതെന്ന് നമിത പറയുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം കാര്യങ്ങളൊന്നും അവൾ നോക്കാറില്ല. കാരണം പലതിലും ടോക്‌സിക്കായ കാര്യങ്ങളാണ്.
അവൾ വളരെ ഫ്രണ്ട്‌ലിയാണ്. പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കൊച്ചാണ്. ഭയങ്കര ഇന്നസെന്റായിട്ടുള്ള കൊച്ചാണ് മീനാക്ഷിയെന്നുമാണ് നമിത പറഞ്ഞിരുന്നത്. ദിലീപിനും മീനാക്ഷിയെ കുറിച്ച് പറയാൻ നൂറ് നാവാണ്. എന്റെ മോളുടെ നല്ല സുഹൃത്താണ് ഞാൻ. എനിക്ക് അവളോട് എന്തും പറയാം. നിനക്ക് എന്താണു വേണ്ടത്, എന്താണ് ആഗ്രഹിക്കുന്നത്, അതിനു ഞാൻ പിന്തുണ നൽകും എന്നാണ് അവളോട് ഞാൻ പറയുന്നത്.
ഇപ്പോഴത്തെ കുട്ടികളുടെ ചിന്തകൾ വേറെയാണ്. അവൾ ഇപ്പോൾ പഠിക്കുകയാണ്. പഠിച്ച് ഡിഗ്രി എടുത്തുകഴിഞ്ഞ് നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുക എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. രണ്ടു മക്കളിൽ ഒരാൾ സൈലന്റും മറ്റെയാൾ കുറച്ചു വൈലന്റുമാണ്. എന്റെ മക്കൾ സെലിബ്രിറ്റി കിഡ്സാണ്. എന്റെ മക്കൾ മാത്രമല്ല, എല്ലാ അഭിനേതാക്കളുടെയും മക്കൾ അങ്ങനെയാണ്. നമ്മൾ അങ്ങനെ പറഞ്ഞില്ലെങ്കിലും പ്രേക്ഷകർ അവരെ അങ്ങനെയാണ് കാണുന്നത്. താരങ്ങളെ ഇഷ്ടപ്പെടുന്നവവർ അവരുടെ കുടുംബത്തെയും ഏറ്റെടുക്കുകയാണ്. സെലിബ്രിറ്റികളുടെ കുടുംബത്തെക്കുറിച്ച് അറിയാൻ എല്ലാവർക്കും എന്നും ആകാംക്ഷയാണ്.
ചിലപ്പോഴൊക്കെ ചില വാർത്തകൾ കാണുമ്പോൾ ‘എന്താണ് അച്ഛാ ഇവർ ഇങ്ങനെയൊക്കെ പറയുന്നത്’ എന്നു മീനാക്ഷി ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ പറയും ‘അതൊക്കെ അങ്ങനെ നടക്കും ഞാൻ എന്തെല്ലാം കേൾക്കുന്നുണ്ട്. നമ്മൾ അതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട’ എന്ന്.
മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവൾ ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയത്. അവളെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്ന നിമിഷമാണത്. കാരണം ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസ്സായത്. ക്രാഷ് കോഴ്സ് എടുത്താണ് എൻട്രൻസിനു പഠിച്ചത്. ചിലപ്പോഴൊക്കെ ‘അച്ഛാ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല’ എന്നു പറയും.
അപ്പൊ ഞാൻ പറയും ‘ചുമ്മാ പോയി നോക്ക്’. പക്ഷേ പതിയെ പതിയെ അവൾ ആ ട്രാക്കിൽ വീണു. നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി. ഒരിക്കൽ പോലും എനിക്ക് മീനൂട്ടിയോട് പഠിക്ക് എന്നു പറയേണ്ടി വന്നിട്ടില്ല. മോൾക്ക് എന്താണ് വേണ്ടത്, ട്യൂഷൻ വേണോ, എന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ ഞാൻ ചോദിക്കുമായിരുന്നു. കാരണം മെഡിസിൻ നമ്മുടെ ഏരിയ അല്ല. നമുക്ക് അറിയില്ല അവിടെ എന്താണു വേണ്ടതെന്ന്.
അവൾ ഡോക്ടറാവുക എന്ന ആഗ്രഹമല്ലാതെ നമുക്ക് അതിനപ്പുറം ഒന്നുമറിയില്ല. ഇന്നിപ്പോൾ അവൾ സർജറിയുടെ കൂടെ നിൽക്കുന്നു, സർജറി ചെയ്യുന്നു എന്നൊക്കെ കേൾക്കുമ്പോൾ അഭിമാനമാണ്. കഴിഞ്ഞദിവസം അവൾ സർജറി ചെയ്യുന്ന ഒരു ഫോട്ടോ അയച്ചു തന്നു അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. ഇതുപോലെ പഠിക്കുന്ന ഓരോ മക്കളുടെയും മാതാപിതാക്കൾക്ക് അത് അഭിമാനം ആണ്.
ഞാൻ എടുത്തുകൊണ്ട് നടന്ന മകൾ ആണല്ലോ ഇതൊക്കെ ചെയ്യുന്നത് എന്ന് അവർക്ക് തോന്നും. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കൾ. നമ്മൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണ്. മോളെ ഒരു കാര്യത്തിലും ഞാൻ ഉപേദശിക്കാൻ നിൽക്കാറില്ല. മോൾക്ക് എന്താണോ ഇഷ്ടം അതിനൊപ്പം നിൽക്കുക എന്നത് മാത്രമാണ് ചെയ്യാറുള്ളതെന്നുമാണ് ദിലീപ് പറഞ്ഞത്.
അതേസമയം, കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു.സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക.
ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്.
ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ഫോളോ കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നു എന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്.
ഇപ്പോൾ മീനാക്ഷിയുടെ പോസ്റ്റുകൾക്കെല്ലാം അമ്മ മഞ്ജു വാര്യരും ലൈക്ക് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി മീനാക്ഷി എത്തിയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇതിന് മഞ്ജുവും ലൈക്കടിച്ചിരുന്നു. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് 1998 ഒക്ടോബർ 20ന് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്.
മകളുടെ മനസ് വേദനിപ്പിക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ലെന്നാണ് നടി ജീജ സുരേന്ദ്രൻ അടുത്തിടെ ഒരു അഭിമുഖത്തൽ പറഞ്ഞിരുന്നത്. ആ കുട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം കൊണ്ട് വന്നാൽ അവളുടെ മനസ് വേദനിക്കും. ആ കുട്ടി അമ്മയെക്കാളും കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷിയെന്നും ജീജ സുരേന്ദ്രനും പറഞ്ഞിരുന്നു.