മോഹൻ സിത്താര എന്ന സംഗീത സംവിധായകനെ മറക്കാൻ മലയാളികൾക്കാവില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളായ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളുടെ പട്ടികയിലുണ്ട്. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ‘എഴുത്തോല’ എന്ന സിനിമയിലൂടെ വീണ്ടും മലയാള ഗാനരംഗത്ത് സജീവമാവാൻ ഒരുങ്ങുകയാണ് അദ്ദേഹം.
ഇതിന്റെ ഭാഗമായി അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായി മാറുന്നത്. സിനിമയിൽ സംഭവിച്ച ഇടവേളയെ കുറിച്ച് ആണ് അദ്ദേഹം പറയുന്നത്. പിന്നീട് അസുഖബാധിതനായതും തനിക്ക് തിരിച്ചടിയായെന്നാണ് മോഹൻ സിതാര പറയുന്നത്.
2013-ൽ പുറത്തിറങ്ങിയ ‘അയാൾ’ എന്ന സിനിമയിലായിരുന്നു സിനിമയ്ക്കുവേണ്ടി അവസാനം സംഗീതം ചെയ്തത്. പിന്നെ ചിലതൊക്കെ ചെയ്തു. പലതും പുറത്തുവന്നില്ല. ആരും വിളിക്കാതെയായി. പുറത്തിറങ്ങാറില്ല. പതിയെ ജീവിതം നിശ്ശബ്ദമായി. കൂട്ടിന് സംഗീതവും എഴുത്തും മാത്രം.
പുതിയ സംഗീത സംവിധായകർ വന്നു. സംഗീതത്തിലും വന്നു, മാറ്റങ്ങൾ. ആർക്കും വേണ്ടാതായെന്ന തോന്നൽ. ഇതിന്റെ തുടർച്ചയായിട്ടാണ് അസുഖബാധിതനായത്. ഈയിടെ പുറത്തിറങ്ങിയ ‘എഴുത്തോല’ എന്ന സിനിമയിലൂടെയാണ് ഇപ്പോൾ എന്റെ രണ്ടാംവരവ് എന്നാണ് മോഹൻ സിത്താര പറഞ്ഞത്.
1986-ൽ പുറത്തിറങ്ങിയ ‘ഒന്ന് മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലെ രാരീ രാരീരോ രാരി..’ എന്നുതുടങ്ങുന്ന ഗാനത്തിലൂടെയാണ് മോഹൻ സിതാര മലയാള പിന്നണിഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
2013-ലായിരുന്നു മോഹൻ സിത്താര അവസാനമായി ഒരു മലയാള സിനിമയ്ക്ക് സംഗീതം നൽകിയത്.
ഇലകൊഴിയും ശിശിരത്തിൽ, പുതുമഴയായ് പൊഴിയാം, നീൾമിഴിപ്പീലിയിൽ, സ്വരകന്യകമാർ വീണമീട്ടുകയായി, നിന്റെ കണ്ണിൽ വിരുന്നു വന്നൂ, പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ, ചാന്തുപൊട്ടും ചങ്കേലസ്സും, കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി, ആലിലക്കണ്ണാ നിന്റെ.. തുടങ്ങീ മലയാളികൾ എക്കാലത്തും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളാണ് മോഹൻ സിത്താരയുടം ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ.