സ്വത്ത് തര്‍ക്കം; മോഡലിനെ കൊ ന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാല് പേര്‍ അറസ്റ്റില്‍

ഹോങ്കോങ്ങില്‍ മോഡലിനെ കൊ ലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കമാണ് കൊ ലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെ കാണാതായത്. ചൊവ്വാഴ്ച ലുങ് മെയ് ഗ്രാമത്തിലെ ഒരു വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും യുവതിയുടെ മൃത ദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തതോടെ സംഭവം കൊ ലപാതകമാണെന്ന് തെളിഞ്ഞു.

ഇരയും മുന്‍ ഭര്‍ത്താവിന്റെ കുടുംബവും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇര സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി കൊ ലപാതകത്തില്‍ കലാശിച്ചായി പൊലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ ഭര്‍ത്താവിന്റെ പിതാവ് വാടകയ്‌ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നുമാണ് യുവതിയുടെ രണ്ട് കാലുകളും തിരിച്ചറിയല്‍ കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുകളും കണ്ടെത്തിയത്. മനുഷ്യശരീരം ഛേദിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും ലഭിച്ചു.

Vijayasree Vijayasree :