ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം ഉണ്ടായി എന്നായിരുന്നു നടിയുടെ ആരോപണം. ഈ കേസിൽ ബാലചന്ദ്ര മേനോനെതിരെ നടി നൽകി ലൈം ഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ രു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്‍ വാക്കുകളാണ് വൈറലാകുന്നത്.
വർഷങ്ങൾക്ക് മുമ്പാണ് സംഭവം. നടന്മാരെ പേടിച്ചും കാലുതൊട്ട് തൊഴുതുമൊക്കെയാണ് പലരും സിനിമാ ഫീൽഡിൽ പിടിച്ചുനിൽക്കുന്നത്. കാലിൽ തൊട്ട് തൊഴുതില്ലെന്ന പേരിൽ എന്നെ പലയിടത്ത് നിന്നും പറഞ്ഞ് വിട്ടിട്ടുണ്ട്. ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴുള്ള അനുഭവം ഞാൻ പറയാം.
മരിച്ചുപോയ വ്യക്തികളെക്കുറിച്ച് പറയാൻ പാടില്ലാത്തതാണ്. നടി കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ. ആ സ്‌ത്രീ എന്റെ ഗുരുവോ അപ്പനോ അമ്മയോ അല്ല അതുകൊണ്ട് ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു.
എന്നോട് അവർക്ക് ഭയങ്കര ദേഷ്യമായിരുന്നു. സീനിയർ നടിമാർക്കെല്ലാം ജൂനിയറായി വരുന്നവർ കാലിൽ തൊട്ട് തൊഴണമെന്നുള്ളത് നിർബന്ധമാണ്. ഇപ്പോഴും അങ്ങനെയാണ്. പുതിയതായിട്ട് ഫീൽഡിലേയ്ക്ക് വരുന്നവരുടെ പരിപാടി സീനിയറായിട്ടുള്ള നടീനടന്മാരുടെ കാലിൽ തൊടുക, വന്ദിക്കുക എന്നതാണ്.
അതിന്റെ ആവശ്യമില്ല. മാതാപിതാക്കളാണ് നമ്മുടെ കാണപ്പെട്ട ദൈവം. അവർക്കും ഗുരുക്കന്മാർക്കും ബഹുമാനം കൊടുത്താൽ പോരേ എന്നാണ് മിനു മുനീർ അഭിമുഖത്തിൽ ചോദിക്കുന്നത്.